തളിത്തൊത്തുകൾ/പടിവാതിൽക്കൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

  പടിവാതിൽക്കൽ

മങ്ങിമറഞ്ഞു വിഷാദമുൾച്ചേർന്നതാ
മഞ്ജുപ്രകാശസ്മിതാർദ്രമാം വാസരം
മാനസത്തിങ്കൽ നിരാശപോൽ, ഭൂമിയിൽ
വീണുകഴിഞ്ഞു തമസ്സിൻ യവനിക
ശോകശൈത്യത്താലസുഖദമെങ്കിലും
ഏകാന്തശാന്തമായ് നിൽപിതെൻ മൺകുടിൽ.

ഞാനെത്രനേരമായ് കാത്തിരിക്കുന്നിതെൻ
പ്രാണസർവ്വസ്വമേ, നിന്നാഗമത്തിനായ്!
അന്തികേ വന്നു നീയുജ്ജ്വലിപ്പിക്കുകൊ-
ന്നന്തിത്തിരിപോൽപ്പിടയുമെൻ പ്രാണനെ.

                        -4-10-1934