കാത്തിടും പരനെന്നെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

                  പല്ലവി
കാത്തിടും പരനെന്നെ കരുണയോടവനെന്നും
കരളലിഞ്ഞു തൻ തിരുക്കരങ്ങൾ ഭരിച്ചു കാക്കും താനെന്നേക്കും
              ചരണങ്ങൾ
1.ചരമനാൾ വരെ മാറ്റമെന്നിയേ പരമനിശ്ചയം മൂലം
  പരമനീയെന്നെ പരിപാലിച്ചുകൊണ്ടിരുന്നീടുമെന്നു നിർണ്ണയം

2.അഴിയാതുള്ളൊരു ജീവശക്തിയിൻ പുതുജനനത്തിൻ മക്കളായ്
  തിരുവചനത്താൽ ജനിപ്പിച്ചാത്മീയ പുതുക്കം തന്നെന്നെ- കാക്കുന്നു

3.തിരുമുഖമെന്നെ നോക്കിയിരിപ്പതി ധൈര്യത്തിന്നു ഹേതുവാം
  മരണനിഴലിൻ വഴിയിൽകൂടി ഞാൻ നടന്നാലും തെല്ലും ഭയപ്പെടാ

4.ആരെ വിശ്വസിക്കുന്നെന്നറിയുന്നുണ്ടു ഞാനിന്നു
  അവനെനിക്കുള്ളൊരുപനിധി പരമവസാനം വരെ സൂക്ഷിക്കും.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=കാത്തിടും_പരനെന്നെ&oldid=29008" എന്ന താളിൽനിന്ന് ശേഖരിച്ചത്