ഓണപ്പൂക്കൾ/കാരാഗൃഹത്തിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ങ്കൽപം ഹൃദയത്തിൻ-
ഭിത്തിമേലെഴുതുന്നി-
തെൻ കളിത്തോഴിയുടെ
മോഹനചിത്രം വീണ്ടും,

ഇനിയും കുട്ടിക്കാലം
വീണ്ടുകിട്ടുകയില്ല-
ക്കനകക്കിനാവിന്റെ
നിഴലായ് പിൻപേ പോകാൻ.

താരുണ്യം പ്രശംസതൻ-
രത്നകോടീരം ചൂടി-
ച്ചരുസുസ്മിതം തൂകി-
ച്ചാരെ നിന്നാശ്ലേഷിപ്പൂ.

ഇക്കൊടുംതുറുങ്കിൽ ഞാ-
നെന്നെന്നും കഴിയാനോ
കർക്കശപ്രപഞ്ചമേ,
നീയെന്നെ യുവാവാക്കി?

വേണ്ടെനിക്കുൽക്കർഷത്തിൻ-
പൊൻമണിക്കിരീടം-പൊ-
ന്നാണ്ടുകൾ പറന്നല്ലോ,
വെളിച്ചം മറഞ്ഞല്ലോ!

നിഴലിൽത്തപ്പിത്തപ്പി
നിങ്ങളെത്തിരക്കുന്നൂ
നിഹതൻ ഞാനിന്നെന്റെ
ശൈശവസ്വപ്നങ്ങളേ!

എങ്കിലും, നിരുപമേ,
നിൻ ചിത്രം വരയ്ക്കു, മി-
സ്സങ്കൽപം പിരിയുകി-
ല്ലെന്നെ-ഞാൻ ചരിതാർത്ഥൻ!
                        24-5-1115
       7

വനിയി, ലെൻകാമുകനാമധേയം
അയി സഖീ, നീയാരോടും ചൊല്ലരുതേ!
ഒരു നിമിഷം നീയൊന്നു കണ്ണടയ്ക്കൂ
വിരവിലതീ മണ്ണിലെഴുതിടാം ഞാൻ.
അതിചപലതാരകളന്തിവാനി-
ലതു ശകലമെങ്ങാനും കണ്ടൂപോയാൽ,
അതിലധികം വേണ്ടൊന്നും ലോകമൊട്ടു-
ക്കതു മുഴുവൻ നാളെപ്പരസ്യമാകാൻ!
ഇവിടെ, മണിക്കൂട്ടിലെത്തത്തപോലും
കളിമൊഴിയാൽപ്പിന്നെന്നെക്കല്ലെറിയും!
                        20-9-1108