"സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ജീവിതം ജീവിതം മന്ത്രിക്കുന്നു:- "നിങ്ങളില...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) പുതിയ ചിൽ ... |
||
വരി 3: | വരി 3: | ||
ജീവിതം മന്ത്രിക്കുന്നു:- |
ജീവിതം മന്ത്രിക്കുന്നു:- |
||
"നിങ്ങളിൽച്ചിലരെന്റെ |
|||
"നിങ്ങളില്‍ച്ചിലരെന്റെ |
|||
പൂവനത്തണൽതോറും |
|||
പൂവനത്തണല്‍തോറും |
|||
സ്വപ്നംകണ്ടിരിക്കുമ്പോൾ |
|||
സ്വപ്നംകണ്ടിരിക്കുമ്പോള്‍ |
|||
ചിലരെൻåമണൽക്കാട്ടിൻ- |
|||
ചിലരെന്‍åമണല്‍ക്കാട്ടിന്‍- |
|||
മദ്ധ്യത്തി, ലൊരു തുള്ളി |
മദ്ധ്യത്തി, ലൊരു തുള്ളി |
||
ജലമെങ്കിലും കിട്ടാ- |
ജലമെങ്കിലും കിട്ടാ- |
||
താർത്തരായ്പ്പൊരിയുന്നു. |
|||
താര്‍ത്തരായ്പ്പൊരിയുന്നു. |
|||
പൂന്തോപ്പിലിരിക്കുന്നോ- |
പൂന്തോപ്പിലിരിക്കുന്നോ- |
||
രെൻ നാമം പുകഴ്ത്തുമ്പോൾ |
|||
രെന്‍ നാമം പുകഴ്ത്തുമ്പോള്‍ |
|||
താന്തരായ് |
താന്തരായ് മരുഭൂവിൽ |
||
നിൽക്കുവോർ ശപിയ്ക്കുന്നു, |
|||
ഒരു |
ഒരു ഭാഗത്തെൻ രൂപം |
||
സുന്ദരമായിക്കാണ്മൂ |
സുന്ദരമായിക്കാണ്മൂ |
||
മറുഭാഗത്തോ, വെറും, |
മറുഭാഗത്തോ, വെറും, |
||
വൈരൂപ്യം |
വൈരൂപ്യം ദർശിക്കുന്നു. |
||
എന്നാൽ ഞാനിതുരണ്ടു- |
|||
മല്ലെ, ന്നാലിതു രണ്ടു- |
മല്ലെ, ന്നാലിതു രണ്ടു- |
||
മെന്നിലു, ണ്ടെന്നാലൊന്നു- |
മെന്നിലു, ണ്ടെന്നാലൊന്നു- |
||
മില്ലതാനുമിന്നെന്നിൽ! |
|||
മില്ലതാനുമിന്നെന്നില്‍! |
|||
തോന്നലാ, ണെല്ലാം വെറും |
തോന്നലാ, ണെല്ലാം വെറും |
||
തോന്നൽ മാത്രമാ, ണെന്നിൽ- |
|||
ച്ചെർന്നുനിൽക്കുന്നില്ലൊന്നും |
|||
ച്ചെര്‍ന്നുനില്‍ക്കുന്നില്ലൊന്നും |
|||
ശാശ്വതമായെന്നെന്നും! |
ശാശ്വതമായെന്നെന്നും! |
||
ചിരിപ്പിയ്ക്കും |
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങി- |
||
ക്കരയിയ്ക്കയും ചെയ്യും, |
ക്കരയിയ്ക്കയും ചെയ്യും, |
||
മരിപ്പിയ്ക്കും |
മരിപ്പിയ്ക്കും ഞാൻ, വീണ്ടും |
||
ജനിപ്പിയ്ക്കയും ചെയ്യും. |
ജനിപ്പിയ്ക്കയും ചെയ്യും. |
||
കാല, മിപ്പൊഴു, മെന്നെ |
കാല, മിപ്പൊഴു, മെന്നെ |
||
വരി 39: | വരി 39: | ||
യുഗസഞ്ചയമെത്ര- |
യുഗസഞ്ചയമെത്ര- |
||
കഴിഞ്ഞൂ!- |
കഴിഞ്ഞൂ!-കാൽത്തുമ്പത്തെ |
||
നഖവിസ്തൃതിപോലും |
നഖവിസ്തൃതിപോലും |
||
തിട്ടമായില്ലെന്നിട്ടും! |
തിട്ടമായില്ലെന്നിട്ടും! |
||
ഭ്രമണം ചയ്വൂ തേജോ- |
ഭ്രമണം ചയ്വൂ തേജോ- |
||
ഗാളങ്ങൾ മൽസ്പർശന- |
|||
ഗാളങ്ങള്‍ മല്‍സ്പര്‍ശന- |
|||
ക്രമമൊപ്പിച്ചങ്ങിങ്ങു |
ക്രമമൊപ്പിച്ചങ്ങിങ്ങു |
||
മാറിക്കൊണ്ടിരിയ്ക്കുന്നൂ. |
മാറിക്കൊണ്ടിരിയ്ക്കുന്നൂ. |
||
മരണം!-പേടിയ്ക്കേ, |
മരണം!-പേടിയ്ക്കേ, ണ്ടെൻ- |
||
കണ്ണുചിമ്മലാ, ണെന്റെ |
കണ്ണുചിമ്മലാ, ണെന്റെ |
||
മരുഭൂമിയും |
മരുഭൂമിയും മലർ- |
||
വാടിയും, രണ്ടും, സ്വപ്നം! |
വാടിയും, രണ്ടും, സ്വപ്നം! |
||
ഞാനനശ്വരം, സൃഷ്ടി- |
ഞാനനശ്വരം, സൃഷ്ടി- |
||
സ്ഥിതിസംഹാരങ്ങളെൻ- |
|||
സ്ഥിതിസംഹാരങ്ങളെന്‍- |
|||
ഗാനത്തിൻ ക്രമീകൃത- |
|||
ഗതിഭേദങ്ങൾ മാത്രം! |
|||
വ്യാമോഹംമൂലമെന്നെ- |
വ്യാമോഹംമൂലമെന്നെ- |
||
യളക്കാൻ തുനിയായ്വിൻ |
|||
യളക്കാന്‍ തുനിയായ്വിന്‍ |
|||
സീമയില്ലെനി, യ്ക്കപ്ര- |
സീമയില്ലെനി, യ്ക്കപ്ര- |
||
മേയമാണെന്നാകാരം. |
മേയമാണെന്നാകാരം. |
||
സസ്പൃഹം മമ ഗാന- |
സസ്പൃഹം മമ ഗാന- |
||
മാസ്വദിച്ചെന്നാൽ പോരും! |
|||
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ- |
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ- |
||
നുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ... |
|||
നുദ്യമിയ്ക്കായ്വിന്‍ നിങ്ങള്‍!! ... |
|||
18-8-1117. |
18-8-1117. |
||
</poem> |
</poem> |
04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
ജീവിതം
ജീവിതം മന്ത്രിക്കുന്നു:-
"നിങ്ങളിൽച്ചിലരെന്റെ
പൂവനത്തണൽതോറും
സ്വപ്നംകണ്ടിരിക്കുമ്പോൾ
ചിലരെൻåമണൽക്കാട്ടിൻ-
മദ്ധ്യത്തി, ലൊരു തുള്ളി
ജലമെങ്കിലും കിട്ടാ-
താർത്തരായ്പ്പൊരിയുന്നു.
പൂന്തോപ്പിലിരിക്കുന്നോ-
രെൻ നാമം പുകഴ്ത്തുമ്പോൾ
താന്തരായ് മരുഭൂവിൽ
നിൽക്കുവോർ ശപിയ്ക്കുന്നു,
ഒരു ഭാഗത്തെൻ രൂപം
സുന്ദരമായിക്കാണ്മൂ
മറുഭാഗത്തോ, വെറും,
വൈരൂപ്യം ദർശിക്കുന്നു.
എന്നാൽ ഞാനിതുരണ്ടു-
മല്ലെ, ന്നാലിതു രണ്ടു-
മെന്നിലു, ണ്ടെന്നാലൊന്നു-
മില്ലതാനുമിന്നെന്നിൽ!
തോന്നലാ, ണെല്ലാം വെറും
തോന്നൽ മാത്രമാ, ണെന്നിൽ-
ച്ചെർന്നുനിൽക്കുന്നില്ലൊന്നും
ശാശ്വതമായെന്നെന്നും!
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങി-
ക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും ഞാൻ, വീണ്ടും
ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ
രാപ്പകലാകും കൊച്ചു-
കാലടികളാലള-
ന്നളന്നുനോക്കീടുന്നു.
യുഗസഞ്ചയമെത്ര-
കഴിഞ്ഞൂ!-കാൽത്തുമ്പത്തെ
നഖവിസ്തൃതിപോലും
തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോ-
ഗാളങ്ങൾ മൽസ്പർശന-
ക്രമമൊപ്പിച്ചങ്ങിങ്ങു
മാറിക്കൊണ്ടിരിയ്ക്കുന്നൂ.
മരണം!-പേടിയ്ക്കേ, ണ്ടെൻ-
കണ്ണുചിമ്മലാ, ണെന്റെ
മരുഭൂമിയും മലർ-
വാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടി-
സ്ഥിതിസംഹാരങ്ങളെൻ-
ഗാനത്തിൻ ക്രമീകൃത-
ഗതിഭേദങ്ങൾ മാത്രം!
വ്യാമോഹംമൂലമെന്നെ-
യളക്കാൻ തുനിയായ്വിൻ
സീമയില്ലെനി, യ്ക്കപ്ര-
മേയമാണെന്നാകാരം.
സസ്പൃഹം മമ ഗാന-
മാസ്വദിച്ചെന്നാൽ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ-
നുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ...
18-8-1117.