"സ്പന്ദിക്കുന്ന അസ്ഥിമാടം/ജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
'<poem> ജീവിതം ജീവിതം മന്ത്രിക്കുന്നു:- "നിങ്ങളില...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) പുതിയ ചിൽ ...
വരി 3: വരി 3:


ജീവിതം മന്ത്രിക്കുന്നു:-
ജീവിതം മന്ത്രിക്കുന്നു:-
"നിങ്ങളിൽച്ചിലരെന്റെ
"നിങ്ങളില്‍ച്ചിലരെന്റെ
പൂവനത്തണൽതോറും
പൂവനത്തണല്‍തോറും
സ്വപ്നംകണ്ടിരിക്കുമ്പോൾ
സ്വപ്നംകണ്ടിരിക്കുമ്പോള്‍
ചിലരെൻåമണൽക്കാട്ടിൻ-
ചിലരെന്‍åമണല്‍ക്കാട്ടിന്‍-
മദ്ധ്യത്തി, ലൊരു തുള്ളി
മദ്ധ്യത്തി, ലൊരു തുള്ളി
ജലമെങ്കിലും കിട്ടാ-
ജലമെങ്കിലും കിട്ടാ-
താർത്തരായ്പ്പൊരിയുന്നു.
താര്‍ത്തരായ്പ്പൊരിയുന്നു.


പൂന്തോപ്പിലിരിക്കുന്നോ-
പൂന്തോപ്പിലിരിക്കുന്നോ-
രെൻ നാമം പുകഴ്ത്തുമ്പോൾ
രെന്‍ നാമം പുകഴ്ത്തുമ്പോള്‍
താന്തരായ് മരുഭൂവില്‍
താന്തരായ് മരുഭൂവിൽ
നില്‍ക്കുവോര്‍ ശപിയ്ക്കുന്നു,
നിൽക്കുവോർ ശപിയ്ക്കുന്നു,
ഒരു ഭാഗത്തെന്‍ രൂപം
ഒരു ഭാഗത്തെൻ രൂപം
സുന്ദരമായിക്കാണ്മൂ
സുന്ദരമായിക്കാണ്മൂ
മറുഭാഗത്തോ, വെറും,
മറുഭാഗത്തോ, വെറും,
വൈരൂപ്യം ദര്‍ശിക്കുന്നു.
വൈരൂപ്യം ദർശിക്കുന്നു.


എന്നാല്‍ ഞാനിതുരണ്ടു-
എന്നാൽ ഞാനിതുരണ്ടു-
മല്ലെ, ന്നാലിതു രണ്ടു-
മല്ലെ, ന്നാലിതു രണ്ടു-
മെന്നിലു, ണ്ടെന്നാലൊന്നു-
മെന്നിലു, ണ്ടെന്നാലൊന്നു-
മില്ലതാനുമിന്നെന്നിൽ!
മില്ലതാനുമിന്നെന്നില്‍!
തോന്നലാ, ണെല്ലാം വെറും
തോന്നലാ, ണെല്ലാം വെറും
തോന്നല്‍ മാത്രമാ, ണെന്നില്‍-
തോന്നൽ മാത്രമാ, ണെന്നിൽ-
ച്ചെർന്നുനിൽക്കുന്നില്ലൊന്നും
ച്ചെര്‍ന്നുനില്‍ക്കുന്നില്ലൊന്നും
ശാശ്വതമായെന്നെന്നും!
ശാശ്വതമായെന്നെന്നും!


ചിരിപ്പിയ്ക്കും ഞാന്‍, തേങ്ങി-
ചിരിപ്പിയ്ക്കും ഞാൻ, തേങ്ങി-
ക്കരയിയ്ക്കയും ചെയ്യും,
ക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും ഞാന്‍, വീണ്ടും
മരിപ്പിയ്ക്കും ഞാൻ, വീണ്ടും
ജനിപ്പിയ്ക്കയും ചെയ്യും.
ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ
കാല, മിപ്പൊഴു, മെന്നെ
വരി 39: വരി 39:


യുഗസഞ്ചയമെത്ര-
യുഗസഞ്ചയമെത്ര-
കഴിഞ്ഞൂ!-കാല്‍ത്തുമ്പത്തെ
കഴിഞ്ഞൂ!-കാൽത്തുമ്പത്തെ
നഖവിസ്തൃതിപോലും
നഖവിസ്തൃതിപോലും
തിട്ടമായില്ലെന്നിട്ടും!
തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോ-
ഭ്രമണം ചയ്വൂ തേജോ-
ഗാളങ്ങൾ മൽസ്പർശന-
ഗാളങ്ങള്‍ മല്‍സ്പര്‍ശന-
ക്രമമൊപ്പിച്ചങ്ങിങ്ങു
ക്രമമൊപ്പിച്ചങ്ങിങ്ങു
മാറിക്കൊണ്ടിരിയ്ക്കുന്നൂ.
മാറിക്കൊണ്ടിരിയ്ക്കുന്നൂ.


മരണം!-പേടിയ്ക്കേ, ണ്ടെന്‍-
മരണം!-പേടിയ്ക്കേ, ണ്ടെൻ-
കണ്ണുചിമ്മലാ, ണെന്റെ
കണ്ണുചിമ്മലാ, ണെന്റെ
മരുഭൂമിയും മലര്‍-
മരുഭൂമിയും മലർ-
വാടിയും, രണ്ടും, സ്വപ്നം!
വാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടി-
ഞാനനശ്വരം, സൃഷ്ടി-
സ്ഥിതിസംഹാരങ്ങളെൻ-
സ്ഥിതിസംഹാരങ്ങളെന്‍-
ഗാനത്തിന്‍ ക്രമീകൃത-
ഗാനത്തിൻ ക്രമീകൃത-
ഗതിഭേദങ്ങള്‍ മാത്രം!
ഗതിഭേദങ്ങൾ മാത്രം!


വ്യാമോഹംമൂലമെന്നെ-
വ്യാമോഹംമൂലമെന്നെ-
യളക്കാൻ തുനിയായ്വിൻ
യളക്കാന്‍ തുനിയായ്വിന്‍
സീമയില്ലെനി, യ്ക്കപ്ര-
സീമയില്ലെനി, യ്ക്കപ്ര-
മേയമാണെന്നാകാരം.
മേയമാണെന്നാകാരം.
സസ്പൃഹം മമ ഗാന-
സസ്പൃഹം മമ ഗാന-
മാസ്വദിച്ചെന്നാല്‍ പോരും!
മാസ്വദിച്ചെന്നാൽ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ-
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ-
നുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ...
നുദ്യമിയ്ക്കായ്വിന്‍ നിങ്ങള്‍!! ...
18-8-1117.
18-8-1117.
</poem>
</poem>

04:26, 11 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജീവിതം

ജീവിതം മന്ത്രിക്കുന്നു:-
"നിങ്ങളിൽച്ചിലരെന്റെ
പൂവനത്തണൽതോറും
സ്വപ്നംകണ്ടിരിക്കുമ്പോൾ
ചിലരെൻåമണൽക്കാട്ടിൻ-
മദ്ധ്യത്തി, ലൊരു തുള്ളി
ജലമെങ്കിലും കിട്ടാ-
താർത്തരായ്പ്പൊരിയുന്നു.

പൂന്തോപ്പിലിരിക്കുന്നോ-
രെൻ നാമം പുകഴ്ത്തുമ്പോൾ
താന്തരായ് മരുഭൂവിൽ
നിൽക്കുവോർ ശപിയ്ക്കുന്നു,
ഒരു ഭാഗത്തെൻ രൂപം
സുന്ദരമായിക്കാണ്മൂ
മറുഭാഗത്തോ, വെറും,
വൈരൂപ്യം ദർശിക്കുന്നു.

എന്നാൽ ഞാനിതുരണ്ടു-
മല്ലെ, ന്നാലിതു രണ്ടു-
മെന്നിലു, ണ്ടെന്നാലൊന്നു-
മില്ലതാനുമിന്നെന്നിൽ!
തോന്നലാ, ണെല്ലാം വെറും
തോന്നൽ മാത്രമാ, ണെന്നിൽ-
ച്ചെർന്നുനിൽക്കുന്നില്ലൊന്നും
ശാശ്വതമായെന്നെന്നും!

ചിരിപ്പിയ്ക്കും ഞാൻ, തേങ്ങി-
ക്കരയിയ്ക്കയും ചെയ്യും,
മരിപ്പിയ്ക്കും ഞാൻ, വീണ്ടും
ജനിപ്പിയ്ക്കയും ചെയ്യും.
കാല, മിപ്പൊഴു, മെന്നെ
രാപ്പകലാകും കൊച്ചു-
കാലടികളാലള-
ന്നളന്നുനോക്കീടുന്നു.

യുഗസഞ്ചയമെത്ര-
കഴിഞ്ഞൂ!-കാൽത്തുമ്പത്തെ
നഖവിസ്തൃതിപോലും
തിട്ടമായില്ലെന്നിട്ടും!
ഭ്രമണം ചയ്വൂ തേജോ-
ഗാളങ്ങൾ മൽസ്പർശന-
ക്രമമൊപ്പിച്ചങ്ങിങ്ങു
മാറിക്കൊണ്ടിരിയ്ക്കുന്നൂ.

മരണം!-പേടിയ്ക്കേ, ണ്ടെൻ-
കണ്ണുചിമ്മലാ, ണെന്റെ
മരുഭൂമിയും മലർ-
വാടിയും, രണ്ടും, സ്വപ്നം!
ഞാനനശ്വരം, സൃഷ്ടി-
സ്ഥിതിസംഹാരങ്ങളെൻ-
ഗാനത്തിൻ ക്രമീകൃത-
ഗതിഭേദങ്ങൾ മാത്രം!

വ്യാമോഹംമൂലമെന്നെ-
യളക്കാൻ തുനിയായ്വിൻ
സീമയില്ലെനി, യ്ക്കപ്ര-
മേയമാണെന്നാകാരം.
സസ്പൃഹം മമ ഗാന-
മാസ്വദിച്ചെന്നാൽ പോരും!
നിഷ്ഫലം, വ്യാഖ്യാനിയ്ക്കാ-
നുദ്യമിയ്ക്കായ്വിൻ നിങ്ങൾ!! ...
                               18-8-1117.