താൾ:Karnabhooshanam.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

 പീയൂഷസാരത്താൽ തീർത്തൊരീബ്ഭൂഷക-
   ളായുഷ്മാനാക്കുമണിയുവോനെ.       240

 നിൻചിരജീവിതം പ്രാർത്ഥിച്ചാൾ നിന്നമ്മ;
   സഞ്ചിതമാക്കിനേൻ ഞാനതേവം

 മുന്നിലും പിന്നിലും പാർശ്വദ്വയത്തിലു-
   മിന്നിറമാർന്ന നിൻ സോദരന്മാർ

 തൂമയിൽ രാമനെക്കൈകേയീനന്ദന-
   സൗമിത്രിമാർപോലെ കാത്തിരിപ്പൂ

 ഏതെഴുത്തെങ്കിലും നെറ്റിമേൽ നാന്മുഖൻ
   ബോധിച്ചപോലെ കുറിച്ചിടട്ടെ;

 മിത്രമാം ശ്രീകൃഷ്ണനേതുമട്ടുള്ളോരു
   കൃത്രിമക്കൈകളും കാട്ടിടട്ടെ;       250

 പാശുപതമല്ല ശൂലി, പിനാകുമോ
   ഫാലാക്ഷിപോലുമോ, നൽകിടട്ടെ

 പോരിനാൽ ജിഷ്ണുവാം ഫൽഗുനൻ നിന്നോടു
   പോരിട്ടാൽ പിന്നെയും ഫൽഗുവീര്യൻ

 കർണ്ണനെന്നുണ്ണിതാൻ ജേതാവിക്കഞ്ചുക-
   കർണ്ണാവതംസങ്ങളുള്ള കാലം !

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/17&oldid=161837" എന്ന താളിൽനിന്ന് ശേഖരിച്ചത്