താൾ:Chithrashala.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നുരച്ചു ചിരിപ്പളവീറപൂണ്ടോരെതിരാളി-
തന്നുലക്കകൊണ്ടു തല തച്ചുപൊളിച്ചു.
ലോലമാംതൻ രസനതാൻ മാരണവാളവന്നെന്നാ;-
യാളറിയാക്കളിയാർക്കുമാപത്തുതന്നെ.
പതിനാറായിരത്തെട്ടു പരമസുന്ദരിമാരാം
പതിവ്രതാമണിമാർതൻ പതി ഭഗവാൻ.
ശീലമലർമാലികയ്ക്കു കെട്ടെപെട്ടു ചെയ്തുപോന്നു
നീലമിഴി രുക്മിണിക്കു നിത്യകൈങ്കര്യം.
വില്ലുകൊണ്ടു പയറ്റാനും വിണ്മരത്തെപ്പിഴുക്കാനും
തെല്ലുമവൾക്കൊരു കൊതി ചേതസ്സിലില്ല.
ഭാമയൊരു കവിത തൻപ്രാണനാഥ,ന്നരിയോരീ--
യോമലാളൊരുപനിഷദ്ദേവതാഭേദം.
ആകെയവളിത്തരത്തിലാത്മകാന്തഹൃദയമാ--
മേകച്ഛത്രസാമ്രാജ്യത്തിന്നീശ്വരിയായി
മരവിടുമൊരുനാളിൽ മലർമകൾ മണവാളൻ
ഹരിയുമായ് ശയനീയമണഞ്ഞീടവേ;
ഇരുവരുമിരുവർ തൻ തിരുവുടലൊളിയമൃ--
തിരുമിഴിമലർകൊണ്ടും നുകർന്നീടവേ;
പരിമൃദുവിശറികൊണ്ടരുവയർ തെരെതെരെ--
പ്പരിമളച്ചെറുതെന്നലിളക്കിടവേ,
അണിയിളങ്കരതളിർത്തരിവളക്കിലുക്കത്തിൽ
മണിയറ മുഖരമായ് ചമഞ്ഞിടവേ;
ഓതി ചിരിച്ചൊരു വാക്യമോഷധീശമുഖിയാമ--
മമാതർകുലമണിയോടു മായാമനുഷ്യൻ.
"ദേവി! കേൾക്കൂ മനസിജദിഗ്വിജയപതാകികേ!
നീ വിദർഭഖനി പെറ്റ ഹീരകമല്ലേ?
ആഴി ചൂഴുമൂഴിവാഴുമായിരം പേർ നിൽക്കെ നീയി--
പ്പാഴിടയക്കുരഹങ്ങന്റെ ഭാര്യയായല്ലോ!
കാറെതിർമെയ്യുടയവൻ; കാലി മേച്ചു കിടന്നവൻ;
താറുമാറായ് നടന്നവൻ ശൈശവത്തിങ്കൽ;
ആയർകുലവധുക്കൾതന്നാടവാരിക്കളിച്ചവൻ;
മായകാട്ടിജ്ജനഹങ്ങളിൽ വ്യാമോഹം ചേർപ്പോൻ,
മങ്കയേയും മാട്ടിനേയും മാമനേയും വധിച്ചവൻ;
വൻകടലിന്നകം വാഴും ദാശാർഹദാശൻ,

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/12&oldid=157839" എന്ന താളിൽനിന്ന് ശേഖരിച്ചത്