താൾ:Chithrashala.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹീനരുമായ് സഹവാസമെത്ര ഹേയം? കടൽതൊടും
വാനവർതൻ പുഴയിലേ വാരിയും ക്ഷാരം
ചേദിപന്നു ഭഗിനിയെ ജ്യേഷ്ഠനാകാൻ നിശ്ചയിച്ചാൻ;
താതനേയും കൊല്ലുമവൻ തന്നോടിടഞ്ഞാൽ
തൃഷ്ണ പണ്ടേ മുകുന്ദനിൽ സ്ത്രീമുടിമുത്തവൾക്ക്കേറി
കൃഷ്ണനുമക്ഖലനുമോ കീരിയും പാമ്പും
കണ്ടതില്ല കഴിവൊന്നും; കണ്ടവന്റെ കൈയിൽ നിന്നും
കണ്ഠപാശം പതിക്കുവാൻ കാലവുമായി
സുന്ദരിക്കു തുണയുണ്ടു രണ്ടുപേ,രൊന്നലരമ്പൻ;
പിന്നെയൊന്നൊരശരണൻ പൂണുനൂൽക്കാരൻ
പോരുമവർ; കാണികൾതൻ കണ്മിഴികളോടു കട്ടു
തേരിലേറ്റീ ദയിതയെദ്ദേവകീപുത്രൻ
കാപ്പുകെട്ടിയിരുന്നോരു കൈ വയറ്റിൽ വെച്ചുചൈദ്യൻ
ഓപ്പയല്ലേ? പെണ്ണിൻ പിൻപോടി രുക്മിയും
"ഗോരസത്തിൽനിന്നു സാരി! സാരിയിങ്കൽനിന്നു നാരി!
ചോരനിവൻ വിളയുന്ന വിളച്ചിൽ കൊള്ളാം!!
കാലിമേയ്ക്കും ചെറുക്കനെക്കാലനൂരിനയച്ചേ ഞാൻ
കാലു കുത്തു പുരിയി"ലെന്നാണയിട്ടോതി
നർമ്മദതൻ തടത്തിൽ പോയ് നാളീകപ്പേമഴ പെയ്താൻ;
നർമ്മരീതിക്കൊരു കണ നാഥനുമെയ്താൻ
പൈങ്കിളിനേർമൊഴിയാൾതൻ പ്രാർത്ഥനയാൽ മീശപോക്കീ-
യൈങ്കുടുമ്മവെച്ചയച്ചാൻ സ്യാലനെദ്ദേവൻ
ഭീരുന്നു കൃതാർത്ഥമായ് ഭോജകടവാസംകൊണ്ടു
വീരവാദ,മവൻ മാനി; ദൈവവും മാനി!
പ്രദ്യുമ്നന്നു നൽകിനാൻ തൻ നന്ദിനിയെബ്ഭഗിനിയാൽ
ദത്തമായ ജീവിതത്തിൻ-നിഷ്കൃതിപോലെ
ചൂതില്വെച്ചു മുസലിയാൽ തോൽവിവന്ന പൊഴുതിലും
പാതകി താൻ ജയിച്ചതായ്പ്പാഴ്പൊളിയോതി
"മന്നനുമായ്ച്ചൂതിനാശ മാട്ടിടയച്ചെറുക്കന്നു;
മണ്ണുതീനിപ്പാമ്പിനാശ വാസുകിയാവാൻ!"

"https://ml.wikisource.org/w/index.php?title=താൾ:Chithrashala.djvu/11&oldid=157838" എന്ന താളിൽനിന്ന് ശേഖരിച്ചത്