താൾ:തുപ്പൽകോളാമ്പി.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഷ്കന്മാരായ് രണത്തിൽ പടുതയൊടു കിളി-
ക്കോട്ടുവീട്ടിൽ പണിക്ക-
ച്ചെക്കന്മാരുണ്ടു നാലാളുകൾ നൃപനവിടെ-
ദ്ദേഹരക്ഷയ്ക്കു കൂടെ.        20

കയ്യും കാലും മുറിഞ്ഞും ചിലർ തലയകലെ-
പ്പോയ് തെറിച്ചും പലേടം
മെയ്യും കീറിച്ചൊരിഞ്ഞും രുധിരമവിടെ വീ-
ഴുന്നു ചത്തെത്ര ലോകം  !
വയ്യെന്നോർത്തിട്ടൊഴിയ്ക്കുന്നിതു ചിലർ , ചിലർ
നേരാളിതൻ ജീവനാശം
ചെയ്യുന്നേരം വരയ്ക്കും വലിയ വിരുതു കാ-
ട്ടുന്നു നീട്ടുന്നു കുന്തം .       21

കൂട്ടത്തിന്നൊരുണർച്ചകൂടിന കൊടു-
ങ്ങല്ലൂർ നരേശപ്പട-
കൂട്ടത്തിന്നെതിരിട്ടു നിന്നു പൊരുതും
വമ്പുള്ള ശത്രുക്കളെ
നീട്ടും കുന്തമതിന്നു കേവലമിര-
യ്‌ക്കക്കോൻ നൃപൻ തന്നൊരീ-
നീട്ടുണ്ടെന്നു പറഞ്ഞുകൊണ്ടു ചില നാ-
യന്മാർ നടന്നീടിനാർ.        22

ഇതിൽ കൂസുന്നുണ്ടോ കടലിനു സമാനം
പെരുകി വ-
ന്നെതൃക്കും മാടോർവ്വീവരനുടെ നരന്മാർ
ചെറുതുമേ?
അതില്ലെന്നല്ലേറ്റം വിരുതൊടെതിരിട്ടോർ-
കളെ വധി-
പ്പതിൽ കാണിക്കുന്നുണ്ടതിപരിചയം വി-
സ്‌‌മൃതദയം.        23

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/6&oldid=173384" എന്ന താളിൽനിന്ന് ശേഖരിച്ചത്