താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
മുറ്റത്തെ തുളസി

ന്ദിരാങ്കണം തന്നിൽ മഞ്ജുകൽത്തറയ്ക്കുള്ളിൽ,
മന്ദമാരുതാശ്ലേഷമേറ്റുകൊണ്ടാടീടുന്ന
മംഗളേ, വൃന്ദേ,ദേവി, മംഗളം, ഭവതിയെൻ-
മങ്ങിടും മനസ്സിന്നു മാറ്റേറ്റമേറ്റീടുന്നു;
ഉണ്ടു ഞങ്ങളിൽച്ചില ഭാരതീയാദർശത്തിൻ-
തുണ്ടുകളിനി, യെന്നാലൊന്നതു നീതാനല്ലേ?
കുന്ദാദി ലതകളും നന്ദനോദ്യാനത്തിലെ
മന്ദാരദാരുക്കളും മന്ദരാം തവ മുമ്പിൽ;
എത്രയോ ജന്മം പാഴിൽ പോക്കി നീ, നീയായിട്ടി-
ങ്ങെത്തുവാനെന്ന കാര്യമോർക്കുന്നീലവർ തെല്ലും!
പ്രാണവായുവിങ്ങേറ്റം നിന്നിലപ്പാശ്ചാത്യർക്കു
കാണുവാൻ കഴിവാർന്ന കാലത്തിൻമുമ്പുതന്നെ
കീർത്തനം ചെയ്തുപോന്നു താവക മാഹാത്മ്യത്തെ-
ക്കീർത്തനീയന്മാരെന്റെ പൂർവികർ പുണ്യാത്മാക്കൾ.
മാനസം കുളിർപ്പിക്കും സൂനമോ സുഗന്ധമോ
തേനൊലിപ്പഴങ്ങളോ നിന്നിലി,ല്ലെന്താണതിൽ?
താവകദലങ്ങളുംകൂടവേ വരിഷ്ഠമാം
പൂവുകളായിട്ടല്ലേ ചൊൽലവതെ, ന്തതിശ്രേഷ്ഠം?
പിച്ചകവല്ലീ നിത്യം നിന്നെയങ്ങിടയ്ക്കിടെ-
പ്പൂച്ഛമായ് നോക്കിക്കൊണ്ടു പുഞ്ചിരിതൂകുന്നുണ്ടാം.
അംഗസൗഭാഗ്യം, പക്ഷേ, തെല്ലു തേ കുറഞ്ഞാലു-
മെങ്ങനെയവയ്ക്കുണ്ടാം ദേവിതൻ മനശ്ശുദ്ധി?