ഗണപതിപ്രാതൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗണപതിപ്രാതൽ (തുള്ളൽ കഥ)
രചന:കുഞ്ചൻ_നമ്പ്യാർ


ഭതന്നിൽ വിളങ്ങുന്ന സരസന്മാരടിയത്തി --

ന്നഭയം തന്നരുളേണമതിനായി വണങ്ങുന്നേൻ ;

അഭിരാമമൊരു കഥ പറവാനെന് മനതാരിലൽ

അഭിലാഷമുണ്ടു പാരമതുകൊണ്ടു തുടങ്ങുന്നേൻ.

പ്രണതവത്സലനായ ഗണപതിഭഗവാനും

പ്രണയമോടടിയനു തുണയായിബ് ഭവിക്കേണം

ഗുണദോഷമറിയുന്ന ബുധന്മാരിക്കഥ തന്റെ

ഗുണദോഷം വിചാരിപ്പാനൊരുമ്പെട്ടു വസിക്കേണം ;

പരബോധം വരുത്തുവാനെളുതല്ലെന്നിരുന്നാലും

ഉരിയാടാതിരിപ്പാൻ ഞാൻ‍ പഠിച്ചില്ല കാണിപോലും ;

ഒരുവരുമിളകാതങ്ങൊരു കോണിലിരുന്നേച്ചാൽ

പരിഹാസം നടത്തുന്ന നരന്മാറ്ക്കു വകയില്ല

പരിചോടെൻ ഗുരുനാഥൻ അരുൾചെയ്ത വചനങ്ങൾ

കരളിലുണ്ടെനിക്കേതും കുറവുമില്ലതുകൊണ്ട്  ;


കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു

ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും

മറ്റും പലരതു കേള്ക്കുന്ന നേരത്തു

മുറ്റും ഗുണദോഷമെല്ലാം വെളിപ്പെടും

ഏറ്റം കവിതയിലൂടുള്ളവർക്കതു

പറ്റും മനതാരിലെന്നാലതും മതി ;

ഈറ്റുനോവിന്റെ പരമാറ്ത്ഥമൊക്കെയും

പെറ്റ പെണ്ണുങ്ങള്ക്കു തന്നേയറിയാവൂ ;

കാട്ടുകോഴിക്കെന്തു സംക്റാന്തിയെന്നതും

കൂട്ടം കവിപ്രൌഢരൊക്കെ ധരിച്ചിടും ;

ആടിന്നറിയുമോ അങ്ങാടിവാണിഭം ?

കൂട്ടാക്കയില്ല ഞാൻ ദുഷ്ക്കവിഭോഷരേ !

ഇഷ്ടമില്ലാത്തവരാരൊരു ദൂഷണം

കെട്ടിച്ചമച്ചതു കേട്ടാൽ നമുക്കൊരു

ഞെട്ടലില്ലേതും മനസ്സിനെന്നുള്ളതീ

ശിഷ്ടജനങ്ങള് ധരിച്ചുകൊള്ളേണമേ

ദോഷവും നല്ല ഗുണങ്ങളുമുണ്ടെങ്കിൽ

ദോഷം വെടിഞ്ഞു ഗുണത്തെ ഗ്റഹിക്കണം

ശേഷമുള്ളാളുകളെല്ലാമതിനിങ്ങു

ശേഷിയായ് ത്തന്നേ ഭവിക്കേണമെപ്പൊഴും ;

പാലും ജലവും കലറ്ന്നു വച്ചീടിനാല്

പാലേ കുടിപ്പൂ അരയന്നജാതികള് ;

ദുഷ്ടെന്നിയേ മറ്റതൊന്നും ഗ്റഹിക്കില്ല

പൊട്ടക്കുളത്തില് കളിച്ചീടുമട്ടകള് ;

ദുഷ്ടജനത്തിന്റെ ശീലമവ്വണ്ണമെ --

ന്നൊട്ടു പലരും പറഞ്ഞുകേള്പ്പില്ലയോ ?

ഏവം പറഞ്ഞാലൊടുക്കമില്ലേതുമേ

കേവലം കാലം കഴിച്ചുവെന്നേ വരൂ ;

സേവിച്ചു മേവുന്നവറ്ക്കുവേണ്ടിത്തന്റെ

ജീവനെപ്പോലും കൊടുപ്പാന് മടിക്കാത്ത

ദേവനാരായണസ്വാമി മഹീതലേ

ജീവിച്ചു മേവുന്ന കാലം ജനങ്ങള്ക്കു

ദേവലോകാവാസസൌഖ്യം ലഭിക്കുമ --

ക്കേവലാനന്ദം സതതം ഭവിക്കുന്നു ;

ചെമ്പകനാട്ടിന്നലങ്കാര രത്നമാം

ചെമ്പകപ്പൂവൊത്ത തമ്പുരാന് തന്നുടെ

ചെമ്പൊല് പ്റഭ ചേരുമോമല് തിരുവുടല്

കുമ്പിടുന്നേനിന്നു കമ്പങ്ങള് തീരുവാന്  ;

പണ്ടങ്ങൊരു ദിനം വിത്തേശ്വരന് നീല -

കണ്ഠനു കാഴ്ചയായ് വച്ച വാഴക്കുല

മണ്ടിവന്നാശു ഗണേശനെടുത്തതു

തൊണ്ടോടുകൂടിബ്ഭുജിച്ചതുമാദരാല്

കണ്ടുനില്ക്കുന്ന ധനേശനവന് ശിതി -

കണ്ഠനെത്താണു തൊഴുതുണറ്ത്തീടിനാന് :

" കാലാന്തക ! ഭവല് കാരുണ്യമല്ലാതൊ -

രാലംബനം നമുക്കില്ലെന്നറിക നീ  !

ഒന്നുണ്ടെനിക്കു മനക്കാമ്പിലാഗ്റഹം

ചന്ദ്റചൂഡാ വിഭോ ! കേട്ടരുളേണമേ !

പ്റാലേയപറ്വ്വതപുത്റിയോടൊന്നിച്ചു

ബാലകന്മാരെയും കൊണ്ടൊരു വാസരം

കാലത്തുതന്നെയെഴുന്നള്ളി നമ്മുടെ

ആലയം തന്നില് ഭുജിച്ചു പോന്നീടണം ;

എന്നാലതുകൊണ്ടെനിക്കു മേന് മേല് ഗുണം

വന്നീടുമല്ലോ മഹാദേവ ! ശങ്കര  ! "

എന്നതു കേട്ടു മഹേശന് കുറഞ്ഞൊന്നു

മന്ദസ്മിതം പൂണ്ടു ചൊന്നാന് ധനേശ്വരം :

" നിന്നുടെയുള്ളിലെ ഭക്തിയും സ്നേഹവു -

മെന്നെക്കുറിച്ചേറ്റമുണ്ടെന്നറിഞ്ഞു ഞാന്

എന്നതുകൊണ്ടു നമുക്കു സന്തോഷവും

നിന്നില് പ്റതിദിനമേറ്റം ധനപതേ ! "

എന്നതുകേട്ടു ധനേശ്വരന് പിന്നെയും

പന്നഗഭൂഷണനോടറിയിച്ചിതു :

" ഭക്തി കൊണ്ടീശ്വരന് പ്റീതനായെങ്കിലും

ഭുക്തിക്കു നല്ല വസ്തുക്കള് നല്കും ജനം

എന്നതുകൊണ്ടങ്ങെഴുന്നള്ളി നമ്മുടെ

മന്ദിരം ശുദ്ധമാക്കേണം വിഭോ ! ഭവാന് ."

ഇങ്ങനെ ചൊന്നതു കേട്ടു ലോകേശ്വര --

" നങ്ങനെതന്നെ " യെന്നും പറഞ്ഞീടിനാന്  ;

യാത്റയും ചൊല്ലിത്തൊഴുതു ഗണേശ്വര --

മൂറ്ത്തിയെ നോക്കിച്ചിരിച്ചു പോന്നീടിനാന്  ;

ആലയം തന്നിലകത്തു വന്നോരോന്നു

കാലേ വരുത്തിത്തുടങ്ങി പൌലസ്ത്യനും ;

തുമ്പക്കുസുമത്തിനൊത്തൊരു തണ്ഡുലം

സംഭരിച്ചീടിനാനേറ്റം ധനേശ്വരന്

സദ്യയ്ക്കു വേണ്ടുന്ന വസ്തുക്കളൊക്കെയു --

മുദ്യോഗമുള്ള ജനങ്ങള് വരുത്തിനാറ് ;

നീളെ നെടുമ്പുര കെട്ടി ശ്റമിപ്പതി --

നാളുകളേയും ക്ഷണിച്ചു വരുത്തിനാന് ;

ചോറ്റിന്നു വേണ്ടും കറിസാധനങ്ങളു --

മേറ്റം പലതരം തത്റ വരുത്തിനാന് ;

വിത്തം വളരെക്കരത്തിലുള്ളാളുകള് --

ക്കൊത്തതിന് വണ്ണം വരും കാര്യമൊക്കെയും ;

വെപ്പു തുടങ്ങിച്ചു പിന്നെ മഹീശ്വരന്

കല്പിച്ചു വേണ്ടുന്ന കാര്യങ്ങളൊക്കെയും .

" വെട്ടുവഴികളടിച്ചു തളിച്ചതില്

പട്ടുകള് നീളെ വിരിച്ചുകൊണ്ടീടണം

നാലു നിറമുള്ള പട്ടുകള് കൊണ്ട്വന്നു

മേലെ വിതാനം , ചുരുക്കരുതൊട്ടുമേ !

മുത്തും പവിഴവും ചേറ്ത്ത മാലാഗണം

പത്തുനൂറുതരം തോരണം തൂക്കണം ;

രണ്ടുപുറത്തും നിറപറ ദീപവും

രണ്ടുലക്ഷം കുലവാഴയും വെക്കണം

പൊന്നണിഞ്ഞാനക്കഴുത്തില് പെരുമ്പറ

പിന്നെയും വേണ്ട വാദ്യം വരുത്തീടണം

മിന്നുന്ന പൊന്നിന് തളികയില് നൂല്ത്തിരി --

തന്നെ നനച്ചു കൊളുത്തിപ്പിടിക്കണം

മങ്കമാറ് വേണമതിന്നവറ് നല്ലൊരു

തങ്കപ്പതക്കമണിഞ്ഞു വന്നീടണം

കങ്കണം കൈവിരല് കല് വച്ച മോതിരം

കൊങ്കദ്വയങ്ങളില് മുത്തുരത്നാവലി

കുങ്കുമം നല്ല മലയജം തന്നുടെ

പങ്കവും നന്നായണിഞ്ഞെതിരേല്ക്കണം ;

ശങ്കരീശങ്കരന്മാരേയകമ്പടി --

ക്കാലവട്ടങ്ങളും വെഞ്ചാമരങ്ങളും

കാലമൊട്ടും കളയാതെ വരുത്തണം ;

ബാലമട്ടോല് മൊഴിമാറ്ക്കു വാണീടുവാന്

നാലുകെട്ടിന്നിയും നാലഞ്ചു തീറ്ക്കണം ;

നന്ദി മുമ്പായ ഗണങ്ങള്ക്കിരിക്കുവാന്

മന്ദിരം ഭംഗിയായൊന്നു നിറ്മ്മിക്കണം

എന്നുതന്നെയല്ല വേണ്ടുന്നതൊക്കെയും

ഒന്നൊഴിയാതെ വരുത്തിവച്ചീടണം . "

ഇങ്ങറിയിപ്പാന് ഗമിച്ചു ധനാധിപന്  :

" തമ്പുരാനേ ! ഹരേ ! നിന് കൃപകൊണ്ടു ഞാന്

സംപ്റതി വേണ്ടുന്ന കോപ്പു കൂട്ടീ വിഭോ !

വെക്കമവിടേക്കെഴുന്നള്ളി നമ്മുടെ

സത്കാരമേറ്റു തുണച്ചരുളേണമേ  ! "

കാളകണ്ഠനതു കേട്ടോരനന്തരം

കാളപ്പുറത്തു കരേറിപ്പതുക്കവേ

പേടവിലോലവിലോചന പാറ് വതി

കൂടവേ കാളമുകളില് കരേറിനാള് ;

സ്കന്ദന് ഗണേശ്വരന് നന്ദി മുമ്പായുള്ള

വൃന്ദങ്ങളൊന്നൊഴിയാതെ പുറപ്പെട്ടു ;

പട്ടു വിരിച്ച വഴിയില് ചവുട്ടാതെ

പെട്ടെന്നു കാള നടന്നു തുടങ്ങിനാന് ;

നല്ലോരു പട്ടു വിരിച്ച സ്ഥലങ്ങളി --

ലെല്ലാം ചവിട്ടി നടന്നു വിനായകന് ;

എന്നതുകൊണ്ടു ധനാധിനാഥന് പുന --

രൊന്നുമേ മിണ്ടാതെ നിന്നാനരക്ഷണം  ;

കാളപ്പുറത്തൂന്നിറങ്ങി മഹേശ്വരന്

മാളിക തന്നിലിരുന്നു മൃഡാനിയും

" മുപ്പതു നാഴികകൊണ്ടു വരുത്തിയ

കോപ്പുകള് കണ്ടാല് വിചിത്റമല്ലോ സഖേ  !

കൈയ്യില് പണമുള്ളവന് നിനച്ചീടുന്ന

കാര്യം വരുത്താന് പ്റയാസമുണ്ടാകുമോ ?

എല്ലാമൊരുക്കിയെന്നാകിലും താമസം

തെല്ലുണ്ടതുകൊണ്ടു ബാലകന്മാരുടെ

ഭക്ഷണം വേഗം കഴിപ്പിച്ചു നമ്മുടെ

ഭക്ഷണത്തിന്നും ശ്റമിച്ചുകൊണ്ടാല് മതി . "

എന്നതു കേട്ടു വിളിച്ചു ഗണേശനെ

സ്കന്ദനേയും വിളിച്ചങ്ങിരുത്തീടിനാന്  :

നല്ലയിലക്കെട്ടെടുത്തതിലോരോന്നു

നല്ലവണ്ണം തുടച്ചാശുവച്ചാദരാല്

പൊന്നുകൊണ്ടുള്ളൊരു കോരിക തന്നില --

ങ്ങന്നം നിറച്ചതു കണ്ടു വിനായകന്

ചട്ടുകം ചോറുമിലയുടെ കെട്ടുമാ --

ക്കോരികയും ഭുജിച്ചാദരാലങ്ങുടന്

യക്ഷാധിനാഥനോടേവം പറഞ്ഞിതു :

" ഭക്ഷണത്തിന്നിലവച്ചു വിളമ്പുക  ; "

രണ്ടാമതുമൊരുകെട്ടില വച്ചതും

കൊണ്ട്വന്ന ചോറും ഭുജിച്ചുടന് പിന്നെയും

" കൊണ്ടുവാ പത്റവും ചോറുള്ള പാത്റവും

ഉണ്ടു വിശപ്പതു തെല്ലു തീറ്ന്നാല് മതി  ;

അച്ഛനോടൊന്നിച്ചു പിന്നെ ഞാന് സദ്യയി --

ലിച്ഛിച്ചവണ്ണം ഭുജിച്ചുകൊള്ളാം സുഖം  ;

പിന്നെയും പിന്നെയുമേവം പറഞ്ഞുകൊ --

ണ്ടന്നം വളരെ ഭുജിച്ചോരനന്തരം

ചോറു വിളമ്പി വിളമ്പി വലഞ്ഞവറ്

മാറിപ്പതുക്കെയൊളിച്ചുതുടങ്ങിനാറ് ;

" നല്ലവണ്ണം നമുക്കന്നം വിളമ്പുവാ --

നില്ല മനസ്സു ധനാധിനാഥന്നഹോ

ഏറെപ്പണം കെട്ടിവക്കും ജനങ്ങള്ക്കു

ചോറു കൊടുപ്പാന് മുഷിച്ചിലുണ്ടായ് വരും

എന്നാലടുക്കള തന്നില്ക്കടന്നു ഞാ --

നൊന്നൊഴിയാതെ ഭുജിക്കുന്നതുണ്ടിനി ! "


ചമ്പതാളം


മനതളിരിലിതി കരുതിമദനരിപുനന്ദനന്

മന്ദം മഹാനസം പുക്കു നോക്കും വിധൌ

അതിധവളരുചികലരുമധികതരമന്നവു --

മദ്ഭുതമായോരെരിശ്ശേരി വച്ചതും

അമൃതിനൊടു സദൃശമഥ പല പല ചരക്കില --

ങ്ങഞ്ചാറുകൂട്ടം പ്റഥമനും കണ്ടിതു ;

പരമഗുണഗണമുടയസിതയൊടിടചേറ്ന്നൊരു

പാല് പായസം നല്ലതന്തികേ കാണ്കയാല്

ഇതിലധികമധുരമിനിയപരമൊരു വസ്തുവി --

ങ്ങില്ലെന്നുറച്ചതു ഭക്ഷിച്ചനന്തരം

നലമൊടതിലരികിലഥ വളരെ മധുരക്കറി

നാലെട്ടു വാറ്പ്പില്ക്കിടന്നതും പാത്റവും

അഴകിനൊടു സവിധഭുവിയരി കഴുകിവച്ചതും

അന്നവും പിന്നെക്കറി പലതുള്ളതും

ഇല പലക വിറകു കടുമുളകുമുപദംശവും

എണ്ണയും നെയ്യും വെളിച്ചെണ്ണ തേങ്ങയും

അതികഠിനമരനിമിഷമതിനിടയിലമ്മിയും

അമ്മിക്കുഴവിയുരലും ചിരവയും

അടപലക കയറുകളുമധികമരിവട്ടിയും

അദ്ഭുതമായുള്ള പപ്പടക്കൂട്ടവും

വടിവിനൊടു ഗജവദനനഴകൊടു ഭുജിച്ചുടന്

വന്നു കലവറ തന്നില് കടന്നുടന്

രസകദളി കദളികളുമഴകൊടതി പൂവനും

രണ്ടുനാലായിരം നേന്ത്റക്കുലകളും

കനിവിനൊടു കരിവദനനതികുതുകമോടുടന്

കണ്ണന് കുറുങ്കാളി വണ്ണന് പഴങ്ങളും

ഇവ പലതുമവിടെയഥ ഭരണികളിലേറ്റവും

സൂക്ഷിച്ചിരുന്നോരു തേനും ഗുളങ്ങളും

അതിമധുരമുടയ സിത ഘൃതവുമഥ കണ്ടുട --

നാനന്ദമോടു ഭുജിച്ചാനശേഷവും

പുനരപി ച ഭരണി കുടമനവധി കലങ്ങളും

കണ്ടു കറിക്കുള്ള കോപ്പു ശേഷിച്ചതും

അതു സകലമപി ച കരിവദനനഥ തിന്നുട --

നാനമുഖവന് പുറത്തിറങ്ങീടിനാന് ;

അതുസമയമരികിലഥ ധനദനെ വിളിച്ചുകൊ --

ണ്ടാഭാഷണം കൊണ്ടു ചൊല്ലിനാനിങ്ങനെ :

" അയി കുടില ! ധനദ ! മമ തരിക പുനരന്നവു --

മല്പമെന്നാകിലും കൂട്ടുവാനുള്ളതും

പെരിയ പരവശത മമ കളവതിനു ചോറു നീ

പ്റാതല്ക്കു മാത്റമെന്നാകിലും നല്കണം

അശനമതിലൊരുവനിലുമഴകിനൊടു വച്ചുകൊ --

ണ്ടൊന്നും കൊടുക്കാതയയ്ക്കുക യോഗ്യമോ ?

അതിലധികമധികധനമുടയ ധനദാ ! ഭവാ --

നാമന്ത്റണം ചെയ്കു കൊണ്ടുപോന്നിങ്ങനെ

ബദരിഫലമതിനു സമമൊരു കബളമെങ്കിലും

ബാലനായീടും നമുക്കു തരാഞ്ഞതു

ഉചിതമിതി തവ മനസി കരുതിടുക വേണ്ടതി --

ന്നൂണും മുടക്കിയയയ്ക്കുക നിന്ദിതം

അയി ധനദ പുരുഷനിഹ പെരിയ ധനമുണ്ടെങ്കില്

ആയവന് ചെയ്തതു നല്ല നേരായ് വരും

ഹൃദയമതിലിതു കരുതി മദമധികമുള്ള തേ

ഹൃദ്യമീ ബാലനാമെന്നെച്ചതിച്ചതും ! "

വചനമിദമതിപരുഷമനവധി പറഞ്ഞുടന്

വായും പിളറ്ന്നോടിയെത്തി വിഘ്നേശ്വരന്  ;

അതുസമയമധികഭയമുടയ നിധിനായകന്

ആധിയുംപൂണ്ടങ്ങുമിങ്ങുമോടീടിനാന് :

" അടിയനിഹ കരുതിയതു സകലവുമൊടുങ്ങിയി --

ങ്ങാവോളമിന്നിയും വേണ്ടതുണ്ടാക്കുവന്  ; "

അതിനു പുനരൊരു വചനമവനൊടുരചെയ്യാതെ

ആറ്ത്തനായ് പിന്നാലെ മണ്ടി ഓടിക്കയാല്

' കരിവദനകലഹമതു കളവതിനു നമ്മുടെ

കാലാരിപാദം പിടിക്ക നല്ലൂ ജവാല് '

ഇതി മനസി ബത കരുതി സപദി നരവാഹനന്

ഇന്ദുചൂഡാന്തികേ ചെന്നു വീണേറ്റവും

വിനയമൊടു വിമലതര നുതിവചനമോതിനാന് :

" വിശ്വാധിനാഥാ ! നമസ്തേ യമാന്തകാ !

അടിയനിഹ പിഴ പലതുമധികമിഹ ചെയ്കിലും

ആശ്റയം മറ്റാരുമില്ലെനിക്കീശ്വരാ !

ജനനിയുടെ ജഠരമതിലമരുമൊരു ബാലകന്

ജാതനാംമുമ്പേ ചവിട്ടിയെന്നോറ്ക്കയാല്

മനതളിരിലതിനു ബത കലഹ, മൊരുനാളുമാ

മാതാവിനുണ്ടാകയില്ലെന്നു നിറ്ണ്ണയം  ;

അടിമലരിലടിമപെടുമടിയനുടെ സങ്കടം

അഷ്ടമൂറ്ത്തേ ! ഭവാന് നീക്കി രക്ഷിക്കണം

തവ ചരണയുഗളമതു ശരണമണയും ക്ഷണേ

താപം ശമിക്കുമെന്നല്ലോ ബുധമതം

കുസുമശരതനുദഹന ! ദിവസകരബിംബവും

കൂരിരുട്ടും കൂടിയൊന്നിച്ചിരിക്കുമോ ?

കരലസിതകനകമൃഗ ! കലവറയിലുള്ളതും

കാലാന്തക ! കറിവച്ചതുമന്നവും

ചെരവ തവി വിറകുരുളികരകമിതി പാത്റവും

ചെമ്പും ചരക്കും നെടുമ്പുരയുള്ളതും

പരമശിവ പരിചിനൊടു ഗജമുഖനശേഷവും

പാരാതെ ഭക്ഷിച്ചൊടുക്കി പുരാന്തക !

പുരമഥന ! പുനരധികമരിശമൊടടുത്തുടന്

പുഷ്കരം കൊണ്ടു പിടിക്കുന്നു ഹന്ത മാം ;

ജിതശമന തവ മനസി ബഹുകരുണകൊണ്ടു ഞാന്

ജീവിച്ചിനിച്ചിലകാലമിരിക്കണം . "

അമൃതകരശകലധരനുതികളിതി ചെയ്തുട --

നഞ്ജലി കൂപ്പി നമസ്കരിച്ചാദരാല്

അചലവരമകളുടയ ചരണകമലങ്ങളും

അത്യന്തഭക്ത്യാ വണങ്ങി നിന്നീടിനാന്  ;

അതുപൊഴുതു ശിവനുമഥ ശിവയുമരുളീടിനാറ് :

" ആധി നിനക്കിനി വേണ്ട ധനേശ്വര !

പല കുറവു പല ദിവസമധികമിഹ ചെയ്കിലും

പാദം പിടിച്ചാല് ക്ഷമിക്കും മഹത്തുകള്

ഇതിനു തവ പിഴ കിമപിയൊരു വഴി നിനയ്ക്കിലു --

മില്ലെന്നു നിശ്ചയമുണ്ടു ഞങ്ങള്ക്കഹോ !

കരിവദന ! വിരവിനൊടു വരിക മമ സന്നിധൌ

കഷ്ടം ! കണക്കല്ല നിന്നുടെ ചേഷ്ടിതം

അയി തനയ ! ധനദനിഹ മമത പെരുകീട്ടുട --

നഷ്ടിക്കു നമ്മെ ക്ഷണിച്ചു വരുത്തിയാല്

ഉചിതമതു മൃദുവചനമവരൊടുരചെയ്തുകൊ --

ണ്ടൂണിനു തന്ന ചോറുണ്ടു പോന്നീടണം ;

അപരനിഹ തരുമശനമമൃതിനു സമാനമെ --

ന്നാശ്വസിച്ചീടണമെന്നേ ഗുണം വരൂ .

അതിദുരിതഫലമതിനു പരിചൊടു ധരിക്ക നീ

അന്നദാതാവിനെ നിന്ദ ചെയ്യുന്നത് ;

ഇതി സപദി കരുതി ഹൃദി ധനദനെ വിളിച്ചു നീ

ഇച്ഛിച്ചതെല്ലാം കൊടുത്തു കൊണ്ടീടണം ; "

സകലജന പരമഗുരു പരമശിവനിങ്ങനെ

സാധുവാം വണ്ണം പറഞ്ഞതു കേള്ക്കയാല് ;

" അയി ധനദ ! നഹി കിമപി പരിഭവമൊരിക്കലു --

മാധിയുണ്ടാകുക വേണ്ടാ ഹൃദന്തരേ ; "

അതിമൃദുലവചനമതു ഗണപതി പറഞ്ഞുട --

നാശാധിനാഥനെച്ചേറ്ത്തു വക്ഷസ്ഥലേ !

"സകലപതി ശിവനുമഥ പരിചരണഭൃത്യരും

സ്കന്ദനും ഞാനും മൃഡാനിയാം ദേവിയും

സരസമിഹ തവ മനസി കരുതിയതിലപ്പുറം

സാധുവാം വണ്ണം ഭുജിച്ചു സന്തുഷ്ടരായ്  ;

ചതുരതയൊടതു സകലമറിവതിനു ദിവ്യമാം

ചക്ഷുസ്സു കൊണ്ടു വിലോകനം ചെയ്ക നീ ; "

സകലജന നതചരണനഴകൊടു ഗണേശ്വരന്

സാദരം ചൊന്നതു കേട്ടു ധനേശ്വരന്

ഹൃദയതലമതിലമരുമമലതരദൃക്കിനാ --

ലീക്ഷിച്ച നേരമറിഞ്ഞു സമസ്തവും ;

അതു പൊഴുതു ഹൃദി കുതുകമധികമുളവാകയാ --

ലാനമുഖനെത്തൊഴുതു നിന്നൂ ചിരം  ;

അതുസമയമചലമകള്ഗിരിശനുമുരയ്ക്കയാ --

ലന്നവും സ്വാദുള്ളതും നീക്കിയൊക്കെയും

വടിവിനൊടു കരിവദനവദനകമലാന്തരാല്

വീണുവണങ്ങി സമസ്ത വസ്തുക്കളും ;

പുരമഥനനതു പൊഴുതു നിധിപതിയൊടിങ്ങനെ

പുഞ്ചിരിതൂകിയരുള്ചെയ്തു സാദരം

" ഇഭവദനമുഖഗളിതമിതു തവ സമസ്തവു --

മീക്ഷണം ചെയ്തു കണക്കുനോക്കി ദ്റുതം

പരിചിനൊടു ഭരണികളുമഖിലമിഹ പാത്റവും

പണ്ടിരുന്നേടത്തു വയ്പിച്ചു കൊള്ളുക ;

അമരകുലമഖിലമിഹ ഹവിരനലനാവുകൊ --

ണ്ടാസ്വദിക്കുന്നതുപോലെയെല്ലാവരും

തവ സകല വിഭവമിഹ ഗണപതിമുഖംകൊണ്ടു

താത്പര്യമോടേ ഭുജിച്ചു സന്തുഷ്ടരായ് ,

തവ ഭവതു ശുഭമിനിയുമഖിലധനവൃദ്ധിയും

താമസമില്ലിനിപ്പോകുന്നു ഞാനെടോ !

ഇനിയുമിഹ വിരവിനൊടു പറക തവ വേണ്ടതെ "--

ന്നീശ്വരന് ചൊന്നതു കേട്ടവന് ചൊല്ലിനാന്  :

"പരിചിനൊടു ജടമുടിയിലണിമതിയണിഞ്ഞതും

പാമ്പും പലതരം തുമ്പയും ചാമ്പലും

സരസതരമൊഴുകുമൊരു സുരതടിനി തന്നുടെ

സാരമായുള്ളോരു കാന്തിപ്റവാഹവും

നിടിലതട നയനമതുമപരനയനങ്ങളും

നീടുറ്റ നല്ലോരു നാസികാഭംഗിയും

ദലിത മണിപവിഴമതിലധികരക്താഭമാം

ദന്തവാസസ്സിന്റെ സൌഭാഗ്യമുള്ളതും

മുകുരമതിലതി ധവളനിറമുടയ ദന്തവും

മൂല്യമറ്റുള്ളോരു കുണ്ഡലദ്വന്ദ്വവും

പരശുവരമഭയമൃഗമിവ പലതുമുള്ളൊരു

പാണിപത്മങ്ങളും നീലമാം കണ്ഠവും

മടിയില് മലമകളു പുനരഴകൊടു വസിപ്പതും

മത്തദ്വിപത്തിന്റെ ചറ്മ്മമുടുത്തതും

തുടയിണയുമടിമലരുമടിയനു ഹൃദന്തരേ

തോന്നേണമെന്നും മഹാദേവ ശങ്കരാ ! "

തൊഴുതു പുനരിതു പറയുമിളിബിളികുമാരനോ --

ടീശ്വരന് പിന്നെയും ചൊല്ലിനാനിങ്ങനെ  :

" ഇതു സതതമഥ ഭവതി ഭവതു ! " ഭവനിങ്ങനെ

ഇച്ഛിച്ഛതേകി മറഞ്ഞു , ഭവാനിയും  ;

തദനു പുനരിഭവദനപദയുഗളപത്മവും

താരകാരാതിപദാംഭോരുഹങ്ങളും

അതിവിനയമൊടു തൊഴുത ധനപതിയൊടാദരാ --

' ലസ്തു തേ മംഗള ' മെന്നവറ് ചൊല്ലിനാറ് ;

പുനരവരുമെരുതുമഥ പരിജനമശേഷവും

പുണ്യജനേശ്വരന് കാണ്കെ മറഞ്ഞിതു .



ഗണപതിപ്റാതല് ശീതങ്കൻ തുള്ളൽ സമാപ്തം

"http://ml.wikisource.org/w/index.php?title=ഗണപതിപ്രാതൽ&oldid=39761" എന്ന താളിൽനിന്നു ശേഖരിച്ചത്