വൃത്തമഞ്ജരി/സമവൃത്തപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(സമവൃത്തപ്രകരണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വൃത്തമഞ്ജരി
രചന:എ.ആർ. രാജരാജവർമ്മ
സമവൃത്തപ്രകരണം

വൃത്തമഞ്ജരി
അദ്ധ്യായങ്ങൾ

അവതാരിക

ഒന്നാം പതിപ്പിന്റെ മുഖവുര

വിഷയാനുക്രമണി


സമവൃത്തപ്രകരണം[തിരുത്തുക]

അനന്തരം ആദ്യം വർണവൃത്തങ്ങളെ എടുക്കുന്നു, അതിലും ഒന്നാമനായി ഉക്‌താദിഛന്ദസ്സുകൾ മുറയ്ക്കു സമവൃത്തങ്ങൾക്കു ലക്ഷണം ചൊല്ലുന്നു.

ഉക്‌താ (1)[തിരുത്തുക]

1.


ഗം
താൻ
ശ്രീ-
യാം

ഉക്‌താഛന്ദസ്സിൽ ഒരു പാദത്തിന്‌ അക്ഷരം ഒന്നേ ഉള്ളല്ലോ. അത്‌ ഗുരുവായാൽ 'ശ്രീ'എന്നു പേരായ വൃത്തമാകും. ലക്ഷ്യവും ഈ ലക്ഷണവാക്യം തന്നെ. 'ഗം' ഒന്നാം പാദം, 'താൻ' രണ്ടാം പാദം; 'ശ്രീ'മൂന്നാം പാദം; 'ആം' നാലാം പാദം.

2.



ഘു
ഖ-

ലഘുകൊണ്ട്‌ പാദങ്ങൾ ചമച്ചാൽ 'ഖഗ' എന്നു പേരായ വൃത്തം. ഈ ഒറ്റയക്ഷര പാദങ്ങളിൽ യതിഭംഗവും മറ്റും നോക്കാനില്ല.

അത്യുക്‌താ (2)[തിരുത്തുക]

3.


രണ്ടും
ഗം താൻ
സ്ത്രീയാം
വൃത്തം

ഗുരുക്കളെക്കൊണ്ടുതന്നെ ചമയ്ക്കുന്ന അത്യുക്‌താ ഛന്ദസ്സിലെ വൃത്തത്തിന്‌ 'സ്ത്രീ' എന്നു പേർ.
4.


ഇരു
ലഘു
ശിവ
മിഹ

രണ്ടക്ഷരവും ലഘുവായാൽ 'ശിവ' വൃത്തം.

മദ്ധ്യാ (3)[തിരുത്തുക]

5.

മം നാ രീ

മഗണംകൊണ്ട്‌ ഒരു പാദം ചെയ്‌താൽ മദ്ധ്യാഛന്ദസ്സിൽ 'നാരീ' എന്നു പേരായ വൃത്തമാകും. ഈ മദ്ധ്യമുതൽ മേലുള്ള ഛന്ദസ്സികളിലെ വൃത്തങ്ങൾക്കെല്ലാം മുൻ ചൊന്ന ഏർപ്പാടുപ്രകാരം ഒറ്റ പാദങ്ങളെക്കൊണ്ടേ ലക്ഷണം ചെയ്യുന്നുള്ളു. ഒരു പൂർണശ്ലോകമായ ഉദാഹരണം വേണമെങ്കിൽ:

മുഗ്ദ്ധാക്ഷീ
വാഗ്ദേവീ
മാലെന്ന്യേ
പാലിക്ക.

എന്നപോലെ ശ്ലോകങ്ങൾ ഊഹിച്ചുകൊൾക
6.

രം മൃഗി

രഗണത്താൽ ഒരു പാദം ചെയ്‌താൽ 'മൃഗി' വൃത്തം.

പ്രതിഷ്ഠാ (4)[തിരുത്തുക]

7.

മം ഗം കന്യാ

പ്രതിഷ്ഠാഛന്ദസ്സിൽ മഗണവും ഒരു ഗുരുവും ചേർന്നുണ്ടാകുന്ന വൃത്തത്തിന്‌ 'കന്യ' എന്നു പേർ.

8.

വേണീ തഗം

തഗണവും ഗുരുവും പാദം ചെയ്‌താൽ 'വേണി' വൃത്തം.

സുപ്രതിഷ്ഠാ (5)[തിരുത്തുക]

9.

മം ഗം ഗം ഗൗരീ

മഗണവും രണ്ടു ഗുരുവും ചേർന്ന്‌ ഒരു പാദമായാൽ 'ഗൗരി' വൃത്തം.

10.

ജഗം ഗം മാലാ

ജഗണവും രണ്ടു ഗുരുവുമായാൽ 'മാലാ' വൃത്തം.

ഗായത്രി (6)[തിരുത്തുക]

11.

തം യം തനുമധ്യാ

12.

തം സം വസുമതീ

13.

രം ര രത്നാവലീ

ഉഷ്ണിക്‌ (7)[തിരുത്തുക]

14.

മം സം ഗം മദലോ

15.

മധുമതീ നഭഗം

16.

സരഗം ഹംസമാലാ

അനുഷ്ടുപ്പ്‌ (8)[തിരുത്തുക]

17.

മം മം ഗം ഗം വിദ്യുന്മാലാ

(തരംഗിണിയെന്ന ഭാഷാവൃത്തംതന്നെ. സംസ്കൃതവൃത്തങ്ങളിലെ 46, 47, 61, 63, 88, 104, 110, 112, 114, 134, 148 തുടങ്ങിയവയും ഇതേ താളഗതിതന്നെ) ഉദാ:

വിദ്യുന്മാലാ സൗന്ദര്യത്തി-
ന്നുദ്ദാമത്വം മന്ദിപ്പിക്കും
ഉദ്ദോതത്താലുദ്ദീപിക്കും
വാഗ്ദേവിക്കായ്‌ വന്ദിക്കുന്നേൻ.

രണ്ടു മഗണവും രണ്ടുഗുരുവും 'വിദ്യുന്മാലാ'. ഇതിനു മദ്ധ്യത്തിൽ (നാലാമക്ഷരം കഴിഞ്ഞ്‌) യതി വേണം.

18.

ഭം ഭഗ ചിത്രപദാ ഗം

രണ്ടു ഭഗണവും രണ്ടു ഗുരുവും 'ചിത്രപദാ'.


ഉദാ:

ചീർത്തൊരു ചിത്രപദാർത്ഥം
ചേർത്തുരു ചാരുകവിത്വം
ചിത്തമതിങ്കലുദിപ്പാൻ
ചിത്തനു വാണിതുണയ്ക്ക.

19.

മാണവകം ഭം തലഗം

ഉദാ:

വാണീ! ഭവൽപാദയുഗേ
വീണു പണിഞ്ഞാനൊരുനാൾ
മാണവകൻ മൂകനൊരാൾ;
വാണിതവൻ സൽക്കവിയായ്‌.

20.

രം സമാനികാ ജഗം ല

ഉദാ:

മാലതീസമാ നികാമ-
മുല്ലസിച്ച കാന്തികൊണ്ടു
വാണിദേവിയെന്റെ നാവിൽ
വാണിടട്ടെ നാണിയാതെ.

21.

പ്രമാണികാ ജരം ലഗം

ഉദാ:

പ്രമാണികൾക്കുമുത്തമ-
പ്രമാണമാം ഭവൽപദം
വണങ്ങിടുന്നു ഞാനിതാ
വണക്കമോടു ഭാരതീ!

22.

നാരാചികാ തരം ലഗം

ഉദാ:

നാരായണീ നിഷേവിതാ
നാരയ വേർ ജഗത്തിന്‌
നാരാചികാ മഹാപദാം
നേരായ്‌ തുണയ്ക്ക ഭാരതീ.

23.

തം ജാം ലഗവും കബരീ

ഉദാ:

കാർകൊണ്ടൽ-തൊഴും-കബരീ
ചൊൽക്കൊണ്ട കൃപാലഹരീ
ചിൽകുണ്ഡകമധ്യചരീ
കൈക്കൊണ്ടിടണം ശബരീ.

24.

മം നം ഹംസരുത ഗം ഗം

25.

ജതം വിതാനം ഗഗം കേൾ

26.

നാഗരീകം ഭരം ലഗം

ഇനി അനുഷ്ടുപ്‌ ഛന്ദസ്സിൽ 'വക്‌ത്രം' മുതലായ ചില വിലക്ഷണ വൃത്തങ്ങളുള്ളവയെ പറയുന്നു. ഇവയ്ക്കു നിയതമായിട്ടൊരു ഗുരുലഘു വ്യവസ്ഥ ഇല്ലാത്തതിനാൽ ഓരോന്നും പല വിധത്തിൽ വരാം. ഗുരുലഘുക്കൾ മാറിയാലും വൃത്തം മാറാത്തതിനാൽ ഇവ സമവൃത്തങ്ങളിൽ ഉൾപ്പെടുന്നില്ല. വാസ്തവത്തിൽ ഇവയെ വിഷമവൃത്തങ്ങളുടെ കൂട്ടത്തിൽ ഗണിക്കേണ്ടതാകുന്നു. എന്നാൽ പാദത്തിലെ അക്ഷര നിയമം ഭേദപ്പെടുന്നുമില്ല. അതുകൊണ്ട്‌ ഗുരുലഘുക്രമം സമ്പന്ധിച്ചിടത്തോളം ഈ വൃത്തങ്ങൾ വിഷമങ്ങളും അക്ഷരങ്ങളുടെ ആകത്തുക നോക്കുന്ന പക്ഷം സമങ്ങളും ആകുന്നു.

27.

ആദ്യക്ഷരം കഴിഞ്ഞിട്ടു
നസകാരങ്ങൾ കൂടാതെ
നാലിൻശേഷം യകാരത്തെ
ച്ചെയ്‌താൽ വക്‌ത്രമനുഷ്ടുപ്പിൽ.

ഒന്നാമക്ഷരം കഴിഞ്ഞുള്ള മൂന്നക്ഷരങ്ങൾ നഗണമോ സഗണമോ ആകരുത്‌. നാലാമക്ഷരം കഴിഞ്ഞുവരുന്ന മൂന്നക്ഷരങ്ങൾ യഗണമായിരിക്കണം. ഇങ്ങനെ എട്ടക്ഷരത്തിലുള്ള വൃത്തത്തിന്‌ വക്‌ത്രമെന്നു പേർ.


ഉദാ:

ഭ യ
- ( ( ( - -
സു/രാ സു ര ർ/ക ൾ വ ന്ദി/ക്കും
സ യ
( ( - ( - -
സ/ ര സ്വ തീ / പ ദ ദ്വ / ന്ദ്വം
ജ യ
( - ( ( - -
സ / ര സീ രു / ഹ സ ങ്കാ / ശം
യ യ
( - - ( - -
സ / ര സം ഞാൻ / ന മി ക്കു / ന്നേൻ.

ഈ ഉദാഹരണത്തിൽ ഒന്നാമക്ഷരം കഴിഞ്ഞിട്ടുള്ള ഗണം ഭ-ര-ജ-യ ഗണങ്ങളാകയാൽ അവിടെ ന-സ-ഗണങ്ങൾ വന്നിട്ടില്ല; അതിനപ്പുറമുള്ള ഗണം നാലു പാദങ്ങളിലും യഗണം തന്നെ വന്നിട്ടുമുണ്ട്‌. ഇതിൽ ആദ്യക്ഷരം ലഘുവും അന്ത്യാക്ഷരം ഗുരുവും ആയിരിക്കുന്നു. എന്നാൽ ആ അക്ഷരങ്ങൾ ഇന്നതു വേണമെന്നു നിബന്ധനയില്ല, ഇച്‌'പോലെ ലഘുവോ ഗുരുവോ ആക്കാം.

28.

നാലിന്നുപരി വക്‌ത്രം താൻ
സമപാദങ്ങൾ രണ്ടിലും
യസ്ഥാനത്തു ജകാരത്താൽ
പത്ഥ്യാവക്‌ത്രാ്യ‍മായിടും.

വിഷമപാദങ്ങളിൽ മുഴുവനും വക്‌ത്രത്തിന്റെ ലക്ഷണം തന്നെ. സമപാദങ്ങളിലും ഒന്നാം അക്ഷരം കഴിഞ്ഞുള്ളഗണത്തിന്‌ വക്‌ത്രത്തിനുള്ള നിയമം തന്നെ ചെയ്‌തുകൊണ്ടു നാലാമക്ഷരത്തിനു മേലുള്ള ഗണം മാത്രം യഗണത്തിനുപകരം ജഗണമാക്കിയാൽ അത്‌ 'പത്ഥ്യാവക്‌ത്രം' എന്ന വൃത്തം. ഉദാ :

ഭ യ
- ( ( ( - -
സു / രാ സു രർ / കൾ വ ന്ദി / ക്കും
യ ജ
( - - ( - (
സ / ര സ്വ ത്യാ: / പ ദ ദ്വ / യം
ജ യ
( - ( ( - -
സ / ര സീ രു / ഹ സ ങ്കാ / ശം
യ ജ
( - - ( - (
സ/ ര സം കു / മ്പി ടു ന്നു / ഞാൻ.

29.

പത്ഥ്യാവക്‌ത്രസമം തന്നെ
കേൾ യുഗ്മവിപുലാഭിധം

പത്ഥ്യാവക്‌ത്രത്തിനുതന്നെ യുഗ്മവിപുല എന്നും പേർ


30.

വിപരീതാദിപത്ഥ്യയാം
പത്ഥ്യാപാദം മറിച്ചിട്ടാൽ

പത്ഥ്യാവക്‌ത്രത്തിന്റെ വിഷമപാദലക്ഷണം സമപാദത്തിനും, സമപാദലക്ഷണം വിഷമപാദത്തിനും ആക്കിയാൽ വിപരീതപത്ഥ്യാവക്‌ത്ര വൃത്തമാകും. ഉദാ:

സരസ്വത്യാഃപദദ്വയം
സുരാസുരർകളാൽ വന്ദ്യം
സരസം കുമ്പിടുന്നു ഞാൻ
സരസീരുഹ സങ്കാശം

31.

നഗണത്താൽ ചപലയാ-
മോജത്തിൽ ജഗണസ്ഥാനേ

വക്‌ത്രവൃത്തത്തിന്റെ വിഷമപാദങ്ങളിൽ ജഗണത്തിനുപകരം നഗണം ചെയ്‌താൽ അതു ചപലാവക്‌ത്രം; സമപാദങ്ങളിൽ നാലിൽപരം യഗണം തന്നെ.

ഉദാ :

സരസ്വത്യാഃപദയുഗം
സുരാസുരർകളാൽ വന്ദ്യം
സരസം ഞാൻ പണിയുവേൻ
സരസീരുഹസങ്കാശം.

32.

നാലിൽ പിൻ ഭം ഭാദ്വിപുലാ

നാലാമക്ഷരം കഴിഞ്ഞുള്ള ഗണം ഭഗണമായാൽ ഭവിപുലാ; ഈ ലക്ഷണം നാലുപാദത്തിലും ഒന്നുപോലെ ചെയ്യണമെന്നും, വിഷമപാദങ്ങളിൽ മാത്രം മതി, സമപാദങ്ങളിൽ ആ സ്ഥാനത്ത്‌ വക്‌ത്രലക്ഷണപ്രകാരം യഗണംതന്നെ വേണം എന്നും പഭേദമുണ്ട്‌. രണ്ടു പക്ഷത്തിലും ഉദാഹരണം ഊഹിച്ചുകൊൾക.

33.

നാലിൽ പിൻ നാം നവിപുലാ

34.

രമതത്തിൽ മട്ടിതേ താൻ

നാലാമക്ഷരം കഴിഞ്ഞു നഗണമായാൽ നവിപുലാ; രഗണമായാൽ രവിപുലാ; മഗണമായാൽ മവിപുലാ; തഗണമായാൽ തവിപുലാ; ജഗണവും യഗണവും വരുന്നതിനു പേരുകൾ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ ഈ സ്ഥാനത്തിൽ സഗണം മാത്രമേ വരാതെയുള്ളു. എന്നാൽ കവികൾ ഈ വിപുലകളെ എല്ലാം കലർത്തിയാണ്‌ പ്രയോഗിക്കാറുള്ളത്‌ എന്നു പറയുന്നു.

35.

ഓജങ്ങളിൽ തരം പോലെ
വിപുലാ ലക്ഷണങ്ങളും
ചേർത്തു പത്ഥ്യാവക്‌ത്രവൃത്തം
പ്രയോഗിക്കുന്നു സൂരികൾ

ഇങ്ങനെ വക്‌ത്രം, പത്ഥ്യവക്‌ത്രം, വിപുലകൾ ഇതെല്ലാം കലർന്നു പ്രയോഗിക്കുന്ന വൃത്തത്തിനുള്ള പേർ ചൊല്ലുന്നു.



36.

ആനുഷ്ട്യഭവമനുഷ്ട്യുപ്പ്‌
പദ്യം ശ്ലോകവുമിങ്ങനെ
ഈ വൃത്തത്തിനു പല പേർ
ചൊല്ലുമാറുണ്ടു പണ്ഡിതൻ

ഇങ്ങനെ കലർന്നുള്ള വൃത്തത്തിന്‌ ആനുഷ്ടുഭം, അനുഷ്ടുപ്പ്‌, പദ്യം, ശ്ലോകം എന്ന്‌ ഈ പേരുകൾ എല്ലാം ഇച്‌'പോലെ പറയാറുണ്ട്‌. ഇനി ഇങ്ങനെയുള്ള അനുഷ്ടുപ്പു വൃത്തത്തിന്‌ കവിസമ്പ്രദായപ്രകാരം സിദ്ധിച്ചിട്ടുള്ള ലക്ഷണത്തെ സൗകര്യത്തിനുവേണ്ടി രണ്ടാമതും എടുത്തുപറയുന്നു.

37.

ഏതുമാവാമാദ്യവർണ്ണം; നസങ്ങളതിനപ്പുറം
എല്ലാപ്പാദത്തിലും വർജ്യം; പിന്നെ നാലിന്റെ ശേഷമായ്‌
സമത്തിൽ ജഗണം വേണം; ജസമോജത്തിൽ വർജ്യമാം
ഇതാണനുഷ്ടുഭത്തിന്റെ ലക്ഷണം കവിസമ്മതം
സമത്തിലാദ്യപരമായ്‌ രേഫവും പതിവില്ല കേൾ
നോക്കേണ്ടതിഹ സർവത്ര കേൾവിക്കുള്ളോരുഭംഗിതാൻ

ആദ്യക്ഷരം ഗുരുവോ ലഘുവോ ആകാം. പിന്നത്തെ മൂന്നക്ഷരം നഗണമോ സഗണമോ അരുത്‌; ശേഷമേതെങ്കിലും ഗണമാവാം. ഇത്രയും ഭാഗം എല്ലാപാദങ്ങളിലും തുല്യം. ഇനി സമപാദങ്ങളിൽ നാലാമക്ഷരത്തിനുമേൽ മൂന്നക്ഷരം ജഗണമായിരിക്കണം; വിഷമപാദങ്ങളിൽ ആ സ്ഥാനത്ത്‌ ജഗണവും സഗണവും മാത്രമരുത്‌, മറ്റേതെങ്കിലും ഗണമാവാം. സമപാദങ്ങളിൽ ഒന്നാമക്ഷരം കഴിഞ്ഞാൽ നസഗണങ്ങൾ മാത്രമല്ല രഗണവും വർജിക്കേണ്ടതുതന്നെ. അന്ത്യാക്ഷരം മനസ്സുപോലെ ആകാം. ഇതാണനുഷ്ടുപ്പിന്റെ ലക്ഷണം. ഇതെല്ലാം കേൾവിക്കുള്ള ഭംഗിയെ പ്രമാണമാക്കി കവികൾ ചെയ്‌തിട്ടുള്ള ഏർപ്പാടാണ്‌. അതിനാൽ ഈ ലക്ഷണത്തേയും ഭംഗി നോക്കി വേണം പ്രയോഗിപ്പാൻ. ഈ ലക്ഷണത്തെത്തന്നെ പട്ടികയാക്കി താഴെ കാണിക്കുന്നു.


വിഷമപാദം:




സമപാദം: മ }മ } യ യ ഗ }ര }ര }ഗ } ല ഭ ഭ ല ത }ത } ജ ന മ } യ ഗ }ഭ }ഗ } ല ത ജ ല ജ

ഏതാനും ഉദാഹരണങ്ങൾ :
1.

ഗ ര മ ഗ
- - ( - - - - -
വെ / ള്ളം ജ ടാ / ന്തേ ബി ഭ്രാ / ണം
ഗ ജ ജ ഗ
- ( - ( ( - ( -
വെ / ള്ളി മാ മ / ല വി ഗ്ര / ഹം
ഗ ര യ ല
- - ( - ( - - (
വെ / ള്ളൂ ര മ / ർന്ന ഗൗ രീ / ശ-
ഗ ജ ജ ഗ
- ( - ( ( - ( -
മു / ള്ളി ല മ്പൊ / ടു ചി ന്ത / യേ - ബാലപ്രഭോദനം

2.

ഗ ര മ ഗ
- - ( - - - - -
ഇ / ച്ചൊ ന്ന തൊ / ക്കെ ച്ചെ യ്‌തി / ട്ടും
ഗ ത ജ ഗ
- - - ( ( - ( -
ദ്രോ / ഹി ക്കു ന്നു / മ ഹാ സു / രൻ
ല മ യ ഗ
( - - - ( - - -
ഇ / ണ ക്കം ദു /ഷ്ട രി ൽപ / റ്റാ
ല മ ജ ഗ
( - - - ( - ( -
പി / ണ ക്കം താൻ / ഫ ല പ്പെ / ടും - കുമാര സംഭവം

3.

ല യ ന ഗ
( ( - - ( ( ( -
അ / തി നാൽ നി / ങ്ങ ളു മ / യാ
ല ഭ ജ ഗ
( - ( - ( ( ( -
ല / വൻ മ ന / മി ള ക്കു / വിൻ
ല മ യ ഗ
( - - ( ( - - -
അ / യ സ്കാ ന്ത / പ്ര ഭാ വ / ത്താൽ
ഗ ജ ജ ഗ
- ( - ( ( - ( -
കാ / രി രു മ്പി / നെ യെ ന്ന / പോൽ - കുമാര സംഭവം

ഈ ഉദാഹരണങ്ങൾകൊണ്ടും ലക്ഷണം കൊണ്ടും 'സർവ്വത്ര ലഘുപഞ്ചമം' എന്നു ശ്രുതബോധപ്രകാരമുള്ള നിയമം സ്ഥൂലമാണെന്നു തെളിയുന്നു.

ബൃഹതി (9)[തിരുത്തുക]

38. ചൊല്ലാം മം ന യ രമണീയം (പദാന്ത്യത്തിൽ രണ്ടു മാത്ര ഈണം. നാന്മാത്രാഗണങ്ങൾ, 41, 50, 72, 74, 80, 81, 182 എന്നിവ ഇക്കൂട്ടത്തിലാണ്‌) ഉദാ: കന്ദേന്ദുദ്യുതി രമണീയം കന്ദം മൂന്നുലകിതിനെല്ലാം ചിത്തിൻ വിത്തൊരു പരതത്ത്വം ചിത്തത്തിൽ തെളിവരുളേണം.

39. കേൾ മണിമധ്യം ഭം മസവും ഉദാഃ നിർമ്മല ശുദ്ധം സ്ഫാടികമാം നന്മണിമദ്ധ്യത്തിന്നെതിരാം വർണഗുണത്താൽ വർണ്യമതാം വാണിയുടംഗം കൈതൊഴുവിൻ.

40. രം നസംഫലമുി‍യതാം (പാദാന്ത്യത്തിൽ മൂന്നു മാത്ര ഈണം വരുന്ന ണ്ഡജാതി 42, 44, എന്നിവയും ഇതിൽത്തന്നെ.) 41. നനമ ശിശുഭൃതാ വൃത്തം. 42. ഭദ്രികാ രനര ചേരുകിൽ

പംക്‌തി (10)[തിരുത്തുക]

43. സുമുീ‍ /സസജ/ത്തോടെഗു/രു (താളാനുസാരമായി സമ-വിഷമ പാദങ്ങൾ തുല്യം തന്നെയാണ്‌) ഈ സുമുി‍യാണ്‌ വിയോഗിനിയിലെ വിഷമ പാദം. ഉദാ: സരസീരുഹമക്ഷമാലികാ സരസം വരപുസ്തകം ശുകം കരപത്മപുടത്തിലേന്തിടും വരദാസമുീ‍ ജയിക്കണം.

44. ഭം മസഗം കേൾ ചമ്പകമാലാ ഇതിനു രുക്മവതി എന്നും പേരുണ്ട്‌. ഉദാ: ചമ്പകമാലാചുംബികപാലാ ചന്ദ്രസുഫാലാ ചാരുകപോലാ ഭാസുര ചെമ്മേ ഭാരതി നമ്മെ കാത്തരുളേണം കീർത്തിതരേണം.

45. മത്താവൃത്തം മഭസഗ ചേർന്നാൽ ഉദാ: മാതംഗീ നന്മധുമദമത്താ മാതംഗത്തിൻ മദഗതിയോടെ മത്യാമെന്നും മമ വിലസേണം മിഥ്യാബോധം സകലമകറ്റാൻ.

46. വൃത്തം ശുദ്ധവിരാൾ മസം ജഗം 47. രം ജരം മയൂരസാരണീ ഗം 48. നരജഗങ്ങളാൽ മനോരമാ 49. സാരവതിക്കിഹ ഭം ഭഭഗം 50. ചൊല്ലാം സുഷമാ തം യം ഭ ഗുരു.

ത്രിഷ്ട്യുപ്പ്‌ (11)[തിരുത്തുക]

51. കേളിന്ദ്രവജ്രയ്ക്കു തതം ജഗം ഗം. (ണ്ഡജാതി ചതുരശ്ര ഗതി എന്നോ, ചതുരശ്രജാതി ണ്ഡഗതി എന്നോ താളരീതിയാകാം. 65, 76 എന്നിവയും ഇതിൽ വരും.) ഉദാ: ഭക്‌തപ്രിയത്താൽ ഭഗവാനുമങ്ങ- സ്സൽക്കാരമേൽക്കാനുടനേ തുനിഞ്ഞാൻ കെൽപോടു മുപ്പാരു മയക്കിയെന്ന നൽബാണമദ്ദർപ്പകനും തൊടുത്താൻ. കുമാരസംഭവം

52. ഉപേന്ദ്രവജ്രയ്ക്കു ജതം ജഗം ഗം ഉദാ: ചുവന്നു ചന്ദ്രക്കലപോൽ വളഞ്ഞും വിളങ്ങി പൂമൊട്ടുടനേ പിലാശിൽ വനാന്തലക്ഷ്മിക്കു നക്ഷതങ്ങൾ വസന്തയോഗത്തിലുദിച്ചപോലെ. കുമാരസംഭവം

53. അത്രേന്ദ്രവജ്രാംഘൃയുപേന്ദ്രവജ്ര കലർന്നുവന്നാലുപജാതിയാകും. കവികൾ ഇന്ദ്രവജ്രയേയും ഉപേന്ദ്രവജ്രയേയും കൂട്ടിക്കലർത്തി പ്രയോഗിക്കുന്നു; അങ്ങനെ രണ്ടും കലർന്ന വൃത്തത്തിന്‌ ഉപജാതി എന്നു പേർ. ഉദാ: ഭൃംഗാഞ്ജനച്ചാർത്തൊടു ചേർത്തു ചാർത്തി മുത്തിലോമൽത്‌തിലകം മധുശ്രീ ചേലൊത്ത ചെഞ്ചായമുഴിഞ്ഞു മെല്ലെ മിനുക്കിനാൾ മാന്തളിരാകുമോഷ്ഠം. കുമാരസംഭവം

54. മറ്റുള്ള വൃത്തങ്ങളുമിപ്രകാരമേ കലർന്നുവന്നാലുപജാതിതന്നെയാം. ഇന്ദ്രവജ്രോപേന്ദ്രവജ്രകളെപ്പോലെ മറ്റു ചില വൃത്തങ്ങളേയും കലർത്താറുണ്ട്‌; അതിനും ഉപജാതി എന്നുതന്നെ പേർ. ലക്ഷണശ്ലോകത്തിൽ ഇന്ദ്രവംശാ-വംശസ്ഥ വൃത്തങ്ങളെ കലർത്തിപ്രയോഗിച്ചിരിക്കുന്നു. ഒരേ 'ന്ദസ്സിൽ സ്വൽപഭേദം മാത്രമുള്ള വൃത്തങ്ങളെ അല്ലാതെ ഇങ്ങനെ കലർത്തി ഉപജാതിയാക്കി പ്രയോഗിക്കാറില്ല.

55. രം നരം ലഗുരുവും രഥോദ്ധതാ ഉദാ: യാദവർക്കു കുരുപാണ്ഡവാദിയിൽ ഭേദമെന്തു നിരുപിച്ചു നോക്കുകിൽ മോദമോടിവിടെയാരു മുമ്പിൽ വ- ന്നാദരിക്കുമവരോടുചേരണം. ഭഗവദ്ദൂത്‌ .

56. സ്വാഗതയ്ക്കു രനഭം ഗുരു രണ്ടും. (സ്വാഗത, 48, 57, 69, 86, 94, 101, 108, 109, എന്നിവ ഇക്കൂട്ടത്തിൽതന്നെ.) ഉദാ: കാമപാല-പശുപാല-സമേതൻ താമസേന രഹിതം പുരിപുക്കാൻ കാമിനീജനകഠക്ഷമതാകും ദാമഭൂഷിത മനോഹരരൂപൻ. കൃഷ്ണചരിതം

57. നാലേഴായ്‌ മം ശാലിനീ തം ത ഗം ഗം. മതത ഗഗ സാലിനീ. അതിനെ യതിക്കുവേണ്ടി നാലും ഏഴും ആയി മുറിക്കണം; നാലാമക്ഷരത്തിൽ പദം നിൽക്കണം, പാദാവസാനത്തിൽ പദം മുറിയുന്നത്‌ എല്ലാ ശ്ലോകത്തിനും വേണ്ടതുതന്നെ. യതിയുടെ കാര്യം ഇതുപോലെ മേൽ പറയുന്ന വൃത്തങ്ങളിലും ഊഹിച്ചുകൊള്ളണം. ഉദാ: പ്രത്യാദിഷ്ടാം കാമമക്കണ്വപുത്രീം മത്യാമോർക്കുന്നീല ഞാൻ വേട്ടതായി അത്യന്താർത്തിഗ്രസ്തമാം കിന്തു ചിത്തം സത്യം താനേ പ്രത്യയിപ്പിച്ചിടുന്നോ. ഭാ. ശ.

58. വാതോർമ്മിക്കും മഭതം ഗംഗ നാലിൽ ഇതിനും ശാലിനിക്കു എന്ന പോലെ നാലിലും ഒടുവിലും യതി.


59. മൂന്നു ഭ രണ്ടു ഗ ദോധകവൃത്തം യതി കേവലമാം ഭഭഭഗഗ ദോധകവൃത്തം. 60. മഭ്നാ ലം ഗം ഭ്രമരവിലസിതം മഭനലഗ ഭ്രമരവിലസിതം 61. മൗക്‌തികമാലാ ഭതനഗഗങ്ങൾ ഇതിന്‌ ശ്രീ എന്നും പേരുണ്ട്‌. 62. ഉപചിത്രമാം സസസം ലഗം 63. ജതം തഗം ഗം വരും കേരളിക്കു 64. നജജലഗം വരികിൽ സുമുഖീ 65. നയഭഗഗം കേൾ മൗക്‌തികപംക്‌തി 66. ശ്യേനികാ്യ‍മാം രജം രലം ഗുരു. 67. നരരലം ഗവും സമ്മതാഭിധം. 68. കുമാരിക്കു വേണം യയംയം ലഗം 69. തം ജാം ജഗഗങ്ങളുപസ്ഥിതാ്യ‍ം 70. നന ഭ ഗുരു യുഗത്തൊടു പൃത്ഥീ 71. നന ത ഗുരുയുഗം ചിത്രവൃത്താ 72. നയുഗസഗുരുയുഗളം വൃത്താ 73. നഗണയുഗരലം ഗ ഭദ്രകാ 74. ഉപസ്ഥിതമതാം ജാം സം തഗം ഗം 75. ഭം ഭഭഗം ഗുരു ചാരണഗീതം (ചാരണഗീതവും ദോധകവും ഒന്നുതന്നെ. ഇതുപോലെ ��-�9, ���-���, ��-��� എന്നിങ്ങനെ പലതും ആവർത്തനം. ��-��, ��-�� തുടങ്ങി ഒരേപേരിൽ ഇരുപതോളമെണ്ണം ആവർത്തിച്ചിട്ടുണ്ട്‌.) 76. നനന ലഘു ഗുരു രമണമാം ഈ വൃത്തവും (61) മത്തെ ദോധകവൃത്തവും ലക്ഷണംകൊണ്ട്‌ ഒന്നുതന്നെ. 77. നനഭ ഗുരുയുഗം ശുഭജാതം 78. ഭം സനലഗ ചേർന്നതു ഗുരുവാം 79. സസനം ലഗവും ധരണിയതാം 80. നജന ഗഗം ജലധരനീലം 81. സജനം ലഗങ്ങൾ ശുഭചരിതം

ജഗതി (12)[തിരുത്തുക]

82.

ജതങ്ങൾ വംശസ്ഥമതാം ജരങ്ങളും (അഞ്ചു നാന്മാത്രാഗണം, അവസാനം രണ്ടു മാത്ര ഈണം. ���, ���, ���, എന്നീ വൃത്തങ്ങൾ കാണുക.

ഉദാ:

തിരിച്ചു നോട്ടം മയി സമ്മുഖസ്ഥിതേ
ചിരിച്ചു വേറെ ചിലകാരണങ്ങളാൽ
സ്മരിച്ചു മര്യാദ മനോജനെ സ്ഫുടീ-
കരിച്ചുമില്ലങ്ങുമറച്ചുമില്ലവൾ - ഭാ.ശാ.

83.

കേളിന്ദ്രവംശാ തതജങ്ങൾ രേഫവും

ഉദാ:

മുമ്പോട്ടുപോകുന്നു വപുസ്സു കേവലം
പിമ്പോട്ടു പോകുന്നു മനസ്സു ചഞ്ചലം
വാതൂലവേഗം പ്രതിനീയമാനമാം
കേതൂന്റെ ചീനാം ശുകമെന്നപോലവേ - ഭാ. ശാ.


വംശസ്ഥവും ഇന്ദ്രവംശയുംകൂടി കലർന്ന ഉപജാതിക്ക്‌, ഉദാ:

സൽക്കാരമേകാനയി പാന്ഥ, കേൾക്കെടോ
തൽക്കാലമിങ്ങില്ല ഗൃഹാധിനായകൻ
പയോധരത്തിന്റെയുയർച്ച കാൺകയാ-
ലീയാധിയെങ്കിൽ പുലരെഗ്ഗമിച്ചിടാം.

84.

ദ്രുതവിളംബിതമാം നഭവും ഭരം

ഉദാ:

ശമലമാർന്നിടുമീവിഷയങ്ങളിൽ
ഭ്രമമകന്നിനി നിൻ കൃപകൊണ്ടു ഞാൻ
ഹിമഗിരീന്ദ്രസുതേ! ശുഭപൂർണനാ-
യമരണം മരണംവരെയും സും. രവിവർമ്മ.

85.

പ്രമിതാക്ഷരയ്ക്കു സജ ചേർന്നു സസ

ഉദാ:

പ്രമിതാക്ഷരാർത്ഥഗുണ നീരസമായ്‌
സ്വമതിക്കു ചേർന്നു നുതിയെന്നൊരു നാൾ
ഉരചെയ്‌തിടും നരനുമങ്ങരുളും
സുരദേശികോപമ സരസ്വതി നീ.

86.

സഗണം കില നാലിഹ തോടകമാം

ഉദാ:

വെളിവായ്‌ ഹൃദയം തവ കണ്ടുകമേ !
കള ഭാഷണി തന്നധരം നുകരാൻ
കുതുകാൽ കൊതി പൂണ്ടു കുതിപ്പതു നീ-
യതിയായവളോങ്ങിയടിച്ചിടവേ.

87.

യകാരങ്ങൾ നാലോ ഭുജംഗപ്രയാതം

ഉദാ:

നൃപാലൻ മയങ്ങീടുമാറുള്ള കള്ള-
ത്രപാലംബ ലീലാവിലാസങ്ങളാലേ!
കപാലം മുറിക്കാമിനിക്കായവങ്കൽ
കൃപാലേശമെന്തിന്നു ചിന്തുന്നു ചിത്തേ. - അതിമോഹനാടകം.

88. ചതുർജ്ജഗണം കില മൗക്‌തികദാമ
89. നാലുരേഫങ്ങളാൽ സ്രഗ്വിണീവൃത്തമാം
90.

മം രണ്ടഞ്ചേഴായ്‌ വൈശ്വദേവീ യ രണ്ടും

മ മ യ യ വൈശ്വദേവി; അഞ്ചിലും ഒടുവിലും യതി.
91. ആറാറിഹ തം യം തം യം മണിമാലാ
92.

നന രര മുറിയും പ്രഭയ്ക്കേഴിനാൽ

ഇതിനു പ്രമുദിത വദന എന്നും, പേരുകളുണ്ട്‌.
93. നയ നയ വനാൽ കുസുമവിചിത്ര
94.

ജസങ്ങളിണയായ്‌ ജലോദ്ധതഗതി

ജസ ജസ ജലോദ്ധതഗതി എന്ന വൃത്തം.
95. നനമയ പുടമതാമേഴുമഞ്ചും
96. നഭജരങ്ങൾ വരികിൽ പ്രിയംവദാ
97. തം ഭം ജരങ്ങൾ ലളിതാ്യ‍വൃത്തമാം
98. മം ഭം നാലിൽ ജലധരമാലാ സം മം
99. ഇഹ നവമാലികാ നജഭയങ്ങൾ
100. നജജര കേൾ യതിയഞ്ചിൽ മാനിനി
101.

ജഭം ജരത്തോടു സുമംഗലാഭിധം

ഇതിനു തന്നെ പഞ്ചചാമരമെന്നു പേരുണ്ട്‌.
102.

ലളിതപദം നജജം യഗണാഢ്യം

ഇതിനു താമരസമെന്നും പേർ പറയും.
103. ചന്ദ്രവർമ്മ യതി നാലിൽ രനഭസം
104. ഇഹ നനഭര ചേരുകിലുജ്ജ്വലാ
105. അഞ്ചിൽ മുറിഞ്ഞാൽ ഭം മസസം ലലനാ
106. ദ്രുതപദം വരികിൽ നഭനയങ്ങൾ
107. ദ്രുതഗതിക്കു നഭജങ്ങൾ യകാരം
108. അത്ര ഭസനയം വരുവതു കന്യാ
109. സയസം യവും കോകരതാ്യ‍വൃത്തം
110. അഞ്ചിൽ മുറിഞ്ഞാൽ ഭതനസ സുഭഗാ
111.

നനമര ലളിതാഖ്യം കേൾ വൃത്തമാം

97-ം വൃത്തവും ലളിതാഖ്യം തന്നെ. ഒന്നു ലളിത, മറ്റതു ലളിതം എന്നു ഭേദം കൽപിക്കാം.
112. നനഭമ ഗണമെങ്കിലതോ ജ്വാലാ
113. ഉജ്ജ്വലമാം ഭഭനയ ഗണമെങ്കിൽ
114. വൃത്തമിഹ ഭസം ജസം സുദതിയാം
115. നജനസ ചേരുകിലതിരുചിരം
116. നരനരം വരുന്നതു സുാ‍വഹം
117.

ത്രിച്‌'ി‍ന്നം മനജരഗം പ്രഹർഷിണിക്ക്‌

(അനാഗതവൃത്തങ്ങൾ വൃത്തശിൽപകാരനെ ബുദ്ധിമുട്ടിക്കുന്നുണ്ട്‌.) ഉദാ:

വീഴുമ്പോൾ ഭുവി നകാന്തിയാൽ വെളുത്തും
വാഴുമ്പോൾ ദിവി മിഴിശോഭയാൽ കറുത്തും
ഉന്തുമ്പോൾ കരതല കാന്തിയാൽ ചുമന്നും
പന്തൊന്നെങ്കിലുമിതു മൂന്നുപോലെ തോന്നും.

118.

സജസം കഴിഞ്ഞു ജഗ മഞ്ജുഭാഷിണി

ഉദാ:

മലയാളികൾക്കു രസമേറ്റമേശുവാൻ
മലയാളഭാഷയതിലുള്ള നാടകം
മലയാതെ നീ പറക നല്ലതൊന്നു പൊൻ-
മലയായെതിർത്തമുലയായ നായികേ. - പ്ര. പാ.

119.

ചതുര്യതിർഹ്യതിരുചിരാ ജഭസ്ജഗം

നാലിൽ യതിയോടെ ജഭസജഗങ്ങൾ അതിരുചിരാ.
ഉദാ:

സരസ്വതി സ്വതിരുചിരാംഗി ഭാസുരേ
സുരാസുരപ്രവരകിരീടകോടിയിൽ
ചരിക്കുമച്ചരണസരോജമെപ്പൊഴും
സ്മരിക്കുമിച്ചപലനു ബോധമേകണം.

120. ന ന ത ത ഗുരുവോടേഴിൽ നിന്നാൽ ക്ഷമാ
121.

നാലാൽ ഛി‍ന്നം മത്യസഗം മത്തമയൂരം

നാലിൽ യതിയോടെ മതയസഗണങ്ങളെന്നർത്ഥം
122. യമം രം രം ഗം കേൾ ചഞ്ചരീകാവലിക്കു
123. നസ ര ര ഗ കേൾ ചന്ദ്രലോ്യ‍മാറാൽ

124. ന ന ത ത ഗുരു വിദ്യുത്തു കേളാറിനാൽ
125. ന ത ത തം ഗം വരുന്നെങ്കിലാമുർവശീ
126. സരസാ്യ‍മത്ര സജസം സഗവും കേൾ
127. ജതം സജഗം വരികിൽ മത്തകാശിനി
128. നജസജകം വരികിലോ പ്രഭദ്രകം
129. ധരാനന്ദിനീ യജസസം ഗുരുവോടേ
130. ന ന ന ന ഗുരുവോടുമഘഹരണം
131. ന ന ന യ ഗുരുവോടു നവതാരുണ്യം
132. ന ജ ന സഗം കില ലളിതശരീരം
133. ന ന ഭ ഭ ഗുരു ചേരുകിലോ രമണം
134. ഭം സതന ഗുരുക്കളിഹ രജനിയാം
135. സനജം നഗമിഹ ദൂഷണഹരണം
136. വസുധാവൃത്തമിഹ സഭനജം ലഘു
137. അവനിക്കു വരും സസനജലം കില
138. ന ന ത ന ഗുരുവും മംഗളഫലകം

ശക്വരി (14)[തിരുത്തുക]

139. ചൊല്ലാം വസന്തതിലകം തഭജം ജഗം ഗം ഈ വൃത്തത്തിന്‌ സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകം എന്നു പലവിധം പേരുകളുണ്ട്‌. ഉദാ: ക്ഷിപ്രപ്രസാദി ഭഗവാൻ ഗണനായകോ മേ വിഘ്നങ്ങൾ തീർത്തു വിളയാടുക സർവ്വകാലം സർവ്വത്ര കാരുണി സരസ്വതി ദേവി വന്നെൻ നാവിൽകളിക്ക കുമുദേഷുനിലാവുപോലെ കീർത്തനം

140. ഇന്ദുവദനയ്ക്കു ഭജസം ന ഗുരു രണ്ടും (ഭാഷയിൽ പ്രചാരമേറെയുണ്ട്‌. തനുമദ്ധ്യേ ഇരട്ടിച്ചതാണ്‌ മണിമാല. ശങ്കരചരിതവും ഇക്കൂട്ടത്തിൽ വരും.) ഉദാ: വെൺമതികലാഭരണനംബിക ഗണേശൻ നിർമ്മലഗുണാ കമല വിഷ്ണു ഭഗവാനും നാന്മുനുമാദികവിമാതു ഗുരുഭൂതർ നന്മകൾ വരുത്തുക നമുക്കു ഹരിരാമ. ഇരുപത്തിനാലു വൃത്തം

141. നജഭജലങ്ങളും ഗുരുവതും പ്രമദാ 142. നര നരങ്ങളും ലഗമതു സുകേസരം 143. അഞ്ചിൽ തട്ടും മം തനസഗഗമസംബാധാ 144. നനരസലഗ കേൾ നടുക്കപരാജിതാ നടുക്കു = മദ്ധ്യേ ഏഴാമക്ഷരത്തിൽ യതി. 145. മം സം മം ഭഗഗം ചേർന്നേഴേഴെങ്കിലലോല 146. നനഭന ലഗവും പ്രഹരണതിലകം 147. നജഭജ ഗംഗമെട്ടിലറുകിൽ കുമാരീ 148. യതിയഞ്ചിലായ്‌ സജസയങ്ങൾ പത്ഥ്യാലഗം ഇതിനുതന്നേ മഞ്ജരിയെന്നും പേർ


149. ചേർന്നാൽ തയ സം ഭം ഗഗവൃത്തം മദനാർത്താ 150. ഭം ന ന ന ലഘു ഗുരു ഗിരിശിരമാം 151. നജന സരോരുഹമിഹ സലലത്തൊടു 152. ന ന ഭ സ കമലാകരമിഹ ലം ലഘു 153. കരുണാകരമിഹ സ ന ന ന ലഘുഗം 154. നജനനലം ഗുരുവുമിഹ വലജമാം 155. സനജം നലലവുമത്രഹി ശുഭഗതി

അതിശക്വരീ (15)[തിരുത്തുക]

156. നനമയയുഗമെട്ടിൽ തട്ടണം മാലിനിക്ക്‌ (ആറുനാന്മാത്രാഗണങ്ങൾ) നനമയയ മാലിനി; എട്ടിൽ യതി.

ഉദാ: ഇതിലെഴുതിയിരിക്കും മാമകേ നാമധേയേ പ്രതിദിനമൊരുവർണം വീതമായെണ്ണണം നീ അതിനുടയ സമാപ്താവസ്മദീയാവരോധം മതിമുി‍ടയിതേ ത്വാം നേതുമാളെത്തുമെന്നു. ഭാ.ശാ.

157. നനതഭരമതെട്ടാൽ മുറിഞ്ഞുപമാലിനീ 158. നഗണയുഗളയുഗമൊടു സ ശശികലാ നാലു നഗണവും ഒരു സഗണവും എന്നർത്ഥം; അതയത്‌ പതിന്നാലു ലഘുവും ഒടിവിൽ ഒരു ഗുരുവും. 159. മം താനഞ്ചും ചേർന്നീടുന്നെങ്കിൽ കാമക്രീഡാവൃത്തം 160. നജഭജരങ്ങളാൽ വരുമിഹ പ്രഭദ്രകം 161. യതിയഞ്ചിലായ്‌ സജന നയഗണമതേലാ 162. ഏഴെട്ടായിട്ടു വന്നാൽ മർമ്മം യയം ചന്ദ്രലോ ഏഴിൽ യതി; മരമയയഗണങ്ങൾ. 163. രേഫമഞ്ചൊന്നു ചേർന്നെങ്കിലോ ചന്ദ്രരോ്യ‍മാം 164. യതിയഞ്ചിലായ്‌ സജനനസമിഹ ദളമാം 165. നയനയമം ചേരുകിലതു വൃത്തം സംസാരം 166. കൂടിച്ചേർന്നാൽ മഭസഭസം കേൾ സകലകലം 167. ചൊല്ലാം വൃത്തം സാരസകലികാ മതനഭസം 168. സതനം തംയം മരതകനീലാഭിതവൃത്തം

അഷ്ടി (16)[തിരുത്തുക]

169.

ജരം ജരം ജഗം നിരന്നു പഞ്ചചാമരം വരും.

(ഏഴു മുമ്മാത്രാഗണമാണ്‌. നാലു മുമ്മാത്രാഗണമാണു ശൈലശിഖയ്ക്ക്‌.) ഉദാ:

ഗജോപരിസ്ഥനായ്‌ ഞെളിഞ്ഞണഞ്ഞ നീയതിത്രയും
രജോഗുണാന്ധനാകയാലെ നീയുമാശു നിന്നുടെ
പ്രജാദിയും ജരാതുരാന്ധരായി വന്നിടട്ടെ സ-
ദ്വിജാഢ്യനായൊരേഷ ഞാനുരച്ചിടും വചസ്സിനാൽ - പി.വി.ഉ.

170.

അഞ്ചു ഭകാരമിഹാശ്വഗതിക്കൊടുവിൽ ഗുരുവും

ഉദാ:

പത്മജവല്ലഭ തന്നുടെ തൃപ്പാദയുഗ്മമതാ-
മുന്മിഷദംബുരുഹത്തിലമർന്ന രജോവിസരം
എന്മമാകിന ദർപ്പണമെപ്പൊഴുതും കഴുകി
കന്മഷമെന്നിയെ നിർമ്മലമാക്കി വിളക്കിടണം.

171.

ശൈലശിഖയ്ക്കു കേൾ ഭരനഭംഭഗണം ഗുരുവും

ഉദാ:

താപസപുത്രിതൻ പരിണയസ്മരണാപഹമാം
താമസവൈകൃതേന മമമാനസമുജ്ഝിതമായ്‌
താപസമർപ്പണത്തിനു തുനിഞ്ഞ മനോഭവനാൽ
ചാപമതിങ്കൽമാങ്കണയുമാശു നിവേശിതമായ്‌.- ഭാ.ശാ.

172.

ഛാ‍ന്ദസീവൃത്തമാം രേഫമഞ്ചിന്നുമേലേകകംഗം

ഉദാ:

ശാലയിൽ ചൂഴവേ ക്ലുപ്ത ധിഷ്ണ്യാസ്സമിത്ഭിസ്സമിദ്ധാ
നാലു ഭാഗേഷു സംസ്തീർണദർഭാ വിതാനാഗ്നയോമീ
ചാലവേ ഹവ്യഗ്നധൈരപഘ്നന്ത ഏനസ്സമസ്തം
പാലനം ചെയ്‌തുകൊള്ളട്ടെയെൻ നന്ദനാം സർവകാലം. - ഭാ.ശാ.

173. വന്നിടുകിൽ ഭരം നരനഗങ്ങൾ ധീരലളിതാ
174. നജഭജരങ്ങളോടു ഗുരു വാണിനീതിവൃത്തം
ഈ വാണിനിക്കു ഭാരതി എന്നു പേർ പറയും.
175. നനനനന ഗുരു വരുവതു പരിമളമാം
176. ഉണ്ടാം വൃത്തം മഭന ജനകവും രുചിരതരം
177. നന തന മഗവും സാരസനയനാ്യ‍ം വൃത്തം
178. നയനയസം ഗം വരുവതു വൃത്തം രസരംഗം
179. ഭം സസസഭഗങ്ങൾ കലർന്നിടുകിൽ പത്രലതാ
180. കമനീയമതാം സഗണങ്ങളൊരഞ്ചൊടുവിൽ ഗം
181. അമലാ്യ‍ം സഭസഭസം പിന്നൊരു ഗുരുവും കേൾ
182. നജയഭസം ഗുരുവോടു ചേർന്നതു ഗിരിസാരം
183. തംതംതസംതം ഗമത്രാമുദിതം കേൾ വൃത്തമാം

അതുഷ്ടി (17)[തിരുത്തുക]

184. യതിക്കാറിൽതട്ടും യമനസഭലംഗം ശിഖരിണീ (ഏഴു നാന്മാത്രാഗണം ശിഖരിണി. ���, ���, �8�, �89, �9�, �� ഇങ്ങനെ പലതും ഇക്കൂട്ടത്തിൽ വരും.) ഉദാ: അതിക്രൂരംബാണം കുസുമതതിയിൽ ചെങ്കനലുപോൽ പതിപ്പിച്ചീടൊല്ലാ പരിമൃദുലയാമീമൃഗതനൗ നിതാന്തം നിസ്സാരം ബത മൃഗമതിൻ ജീവനെവിടെ കൃതാന്താദൈത്യാനാംതവച കടുബാണങ്ങളെവിടേ. ഭാ.ശാ.

185. ജസം ജസയലങ്ങളും ഗുരുവുമെട്ടിനാൽ പൃത്ഥിയാം ഉദാ: ഭ്രമിക്കനിവെഴുന്നു നിൻകണവനിങ്ങു വന്നീടവേ ശ്രമക്കുറവിനൊന്നുമേയുപചരിച്ചതില്ലെങ്കിലും അമായമധുവൂർന്നിടും മൊഴികൾ പോലുമോതാ യിമച്ചു മിഴിയെന്നിയേ സി മിഴിച്ചിടുന്നെന്തെടോ. രസ.നി.


186. മന്ദാക്രാന്താ മഭനതതഗം നാലുമാറേഴുമായ്‌ ഗം ഉദാ: പാലിക്കാനായ്‌ ഭുവനമിലം ഗോകുലേ ജാതനായി കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്‌ത്യാ പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ്‌ വെച്ചിടേണം മൗലികെട്ടിൽ തിരുകുമതിനെത്തീർച്ചയായ്‌ ഭക്‌തദാസൻ മയൂര സന്ദേശം

187. നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം ആറിലും പത്തിലും ഒടുവിലും യതി; ആരു, ണലു, ഏഴു, എന്നു മുറിയണം. ഉദാ: പരിഭവഭയാദ്യോനായുക്‌തം ഗൃഹീതമതായി നീ- യൊരുപൊഴുതിലുംയമ്മാഹാത്മ്യാൽപിഴച്ചതുമില്ല നീ പരിഹൃതമതായ്‌ തേനാദ്യത്വംസുതവ്യസനത്തിനാൽ പരിചിതമഥാപിത്വാം ശസ്ര്ത! ത്യജിച്ചിടുമിന്നുഞ്ഞാൻ. വേ.സം.

188. പത്തിനു വംശപത്രപതിതം ഭരനഭലഗം 189. നജഭജമേഴിനാൽ യതിജലം ഗുരു നർക്കുടകം 190. നനമര ഹരിയാറും പത്തും നിറുത്തി സലം ഗുരു 191. യഭം കാന്താ നരസലഘുവും ഗ നാലിനുപത്തിനും 192. സജസം ഭജഗം ഗ പത്തുമേഴുമിഹ ചിത്രലേ 193. നഗണദശദലമിരു ഗുരുവൊടു മണദീപം അഞ്ചു നഗണവും രണ്ടു ഗുരുവും; അതായത്‌ �� ലഘുവും രണ്ടു ഗുരുവും. 194. ഭം സനനഭഗം ഗമിഹ വരികിലോപരിണാമം 195. നനഭയഗഗം വരുവതു രമണീവൃത്തം കേൾ 196. നനതനഭഗഗം കേളിഹ സുലലാമമതേഴാൽ 197. ജഗതീതിലകം സസനജനത്തൊടു ഗുരു രണ്ടും 198. നജനഭഭം ഗുരു ഗുരു ചേർന്നിടുകിൽ സുശരീരം 199. നജനസഭം ഗുരുഗുരു ഗുണജാലംകിലവൃത്തം 200. പുളകാഭിധമാം സസനയനത്തൊടു ലഘുഗുരു 201. നനഭസഭഗഗങ്ങളിഹ തുടർന്നാൽ മദനീയം 202. ശ്രവണീയാഭിധവൃത്തം സഭതം യംനലഗമൊടേ

ധൃതി (18)[തിരുത്തുക]

203. രം സജം ജഭരേഫമിഗ്ഗണ്ണയോഗമത്രഹി മല്ലികാ (ഏഴുമാത്രയുള്ള നാലു ഗണം) ഉദാ: അഞ്ചിതദ്യുതി ചൂതപുഷ്പധനുസ്സെടുത്തൊരു ധീരനാം പഞ്ചബാണനു നിന്നെ ഞാനിഹ സഞ്ചിതാദര മേകിനേൻ കുഞ്ചിതാളകമാർ മനസ്സിനു ചഞ്ചലത്വവിധായകം തഞ്ചമോടു ഭവാധുനാപുനരഞ്ചിലേറിയ സായകം. ഭാ.ശാ.

204. കേളിഹ രമണം ഭസനജനം സഗണമൊടൊടുവിൽ 205. എട്ടിലഞ്ചിലൊടുവിൽ രം നജയം ഭം രം ഹരനർത്തനം 206. ഭം ഭനനം ഭസമിവ തുടരുകിലോ ഭവതരണം 207. ഭം ഭനജം നസഗണമിഹ ചേർപ്പതു കരകമലം 208. ചേർന്നുവരികിലത്ര ഭസനനഭസം കിലസുകൃതം 209. സനജം നഭ സഗണങ്ങളൊടിഹ ശങ്കരചരിതം 210. സനനം നയസഗണമിഹ വരുവതോ ശ്രീസദനം


211. അഞ്ചാറേഴായ്‌ മം കുസുമിതലതാവേല്ലിതാ തം ന്യയം യം 212. ദശയതിയലസയ്ക്കു വേണം നനം നാലുരേഫങ്ങളും ഇതിനു ദിശ എന്നും, നിശഎന്നും കൂടി പേരുകളുണ്ട്‌. 213. അഞ്ചാറേഴന്നായ്‌ മം മം ഭമയം യം സിംഹവിഷ്ഫൂർജ്ജിതത്തിൽ 214. എട്ടഞ്ചും പുനരഞ്ചുമായ്‌ മസജജരം ഹരിണപ്ലുതം 215. നയുഗളമിഹ നാലു രേഫങ്ങളോടെ മഹാമാലിക 216. അഞ്ചു ഭകാരമിഹാശ്വഗതിക്കു സകാരവുമൊടുവിൽ

അതിധൃതി (19)[തിരുത്തുക]

217. പന്ത്രണ്ടാൽ മസജം സതം തഗുരുവും ശാർദ്ദൂലവിക്രീഡിതം (നാലു മാത്ര നാലു ഗണം എന്നതിന്റെ ആവർത്തനമാണ്‌ ഈ വൃത്തം.)

ഉദാ:
രാവിപ്പോ/ൾ ക്ഷണമ/ങ്ങൊടുങ്ങി/ടുമുഷ/സ്സെങ്ങുംപ്ര/കാശിച്ചിടും

ദേവൻ സൂര്യനുദിക്കുമിക്കമലവും കാലേവിടർന്നീടുമേ-
ഏവമ്മൊട്ടിനകത്തിരുന്നളി മനോരാജ്യം തുടർന്നീടവേ,
ദൈവത്തിൻ മനമാരുകണ്ടു, പിഴുതാൻ ദന്തീന്ദ്രനപ്പത്മിനീം


<poem>

218. മുറിഞ്ഞാറാറേഴും യമനസരരം മേഘവിഴ്ഫൂർജ്ജിതം ഗം
ഉദാ: <poem>


മുദാ മൂലാധാരേ ജലഭരനമന്മേഘവിഷ്ഫൂർജ്ജിതത്താൽ

മദിക്കും വിദ്യുത്തിൻ സ്ഫുരിതമതിനോടൊത്തൊരാടോപമോടെ
ഉദിച്ചീടും നാദാത്മകവിമല സൂഷ്മാംഗ സംലക്ഷണീയാ
സദാ ശബ്ദബ്രഹ്മാമൃതലഹരിയാം ദേവിയെന്നെത്തുണയ്ക്ക.

219. മുറിഞ്ഞാറാറേഴും യമനസജജം ഗുരുർമ്മകരന്ദികാ 220. നഭരസംജജഗം നിരന്നുവരുന്നതാം ഭ്രമരാവലി 221. ചൊല്ലാമത്ര മസം സതജം യംഗം മണിദീപ്ത്യ‍ഭിധം വൃത്തം 222. വാണീവൃത്തം മഭസനയം സഗണമഥൈകംഗുരുവും കേൾ 223. നനഭനജനഗങ്ങളിഹ വരുകിലോ പ്രഥമപദം 224. വൃത്തമതുണ്ടാം കമലാക്ഷാഖ്യം ഭതയഭസം സഗമൊത്താൽ 225. അമലതരാഭിധ മിഹ നജനം സനനഗ വരികിൽ 226. ഇഹ നജനം നജനമൊരു ഗുരുവോടേ കുവലിനിയാം 227. സനനം നനസമൊരു ഗുരുവുമിഹ കില കുലപാലം 228. നനനമൊടു ജനസമൊടുവിൽ ഗുരു സുകര വൃത്തം 229. ധൃതകുതുകമതാം നനഭം ഭനനമൊരു ഗുരുവോടേ

കൃതി (20)[തിരുത്തുക]

230. മൂന്നുവട്ടമിങ്ങു രേഫജങ്ങൾ ചേർന്നതും ഗലങ്ങൾ വൃത്തമെന്നു രജ രജ രജ ഗല അല്ലെങ്കിൽ ഗുരു ലഘു എന്ന ക്രമത്തിൽ ഇരുപത്‌ അക്ഷരം ചേർന്നതു 'വൃത്ത'മെന്നു പേരായ വൃത്തം. ഉദാ: മുട്ടാതെയെന്നുമൊരു പട്ടാടതന്നെ തവ കിട്ടാത്തതോ പശുപതേ കേട്ടാലുമെന്തു ബത കാട്ടാന തന്റെ തുകിൽ കെട്ടാനരയ്ക്കു കുതുകം പിട്ടായൊരിക്കലൊരു കാട്ടാളവേഷമതു കെട്ടാൻ തുനിഞ്ഞതു വശാൽ മുട്ടായിതെന്നുമയി കിട്ടാനിതെന്തു കൊതി പട്ടാങ്ങതാരുമറിയാ.


253. ഭദ്രകവൃത്തമാകുമിഹ ഭം രനം രന രനം ഗ പത്തിലറുകിൽ 254. ഏഴു ഭകാരമൊരേ വരിയായൊടുവിൽ ഗുരുവും മദിരയ്ക്കു വരും 255. നരനരേഫനം രനഗുരുക്കളും തുടരുകിൽ തരംഗിണിയതാം 256. നയസഭനം നം സഗ ചേർന്നാലിഹ വരുവതരുളീടുക ലക്ഷ്മീ 257. കമലദിവാകരമിഹ നജനം സനനമ ഗുരുവോടെ വന്നാൽ

വികൃതി (23)[തിരുത്തുക]

258. ഇഹ പതിനൊന്നിൽ നിന്നു നജഭം ജഭം ജഭലഗങ്ങളശ്വലളിതം 259. മത്താക്രീഡയ്ക്കെട്ടേഴെട്ടായ്‌ മമതനനമൊടു നന ലഘു ഗുരുവിഹ 260. വരുമിഹ മഞ്ജുളാ നജഭജം ഭജം ഭലഗമൊത്തുചേർന്നു വരികിൽ (ലക്ഷണങ്ങൾകൊണ്ട്‌ അശ്വലളിതവും മഞ്ജുളയും ഒന്നാണ്‌.) 261. ചേർത്തിടുകിൽ ഭഗണങ്ങളൊരേഴൊടു രണ്ടു ഗുരുക്കൾ സരോജസമാ്യ‍ം 262. നജനസനം നഭഗഗ വരുകിൽ കില മണഘൃണിയാമിഹ വൃത്തം

സംകൃതി (24)[തിരുത്തുക]

263. അഞ്ചഥ പന്ത്രണ്ടിവകളിൽ മുറിയും ഭം തന സം ഭഭനയമിഹ തന്വീ 264. ന ന ന നമൊടിഹ ര ര ര ര വിലാസിനീ സംജ്ഞമാം വൃത്തമുണ്ടായിടും 265. നജ ഭസമേഴിലും യതി പതിനെട്ടിലും ജസജസം ശ്രവിക്ക ലളിതം 266. അഞ്ചിണയെട്ടിൽ ക്രൗഞ്ചപദാ്യ‍ം ഭമസഭനനന യഗണമിഹ ചേർന്നാൽ പത്തിലും പതിനെട്ടിലും യതി എന്നർത്ഥം. 267. നന ഭമ സനനത്തോടു സം ചേർന്നാലുളവാമിഹ മധുകരകളഭം 268. സഭമോടേ ഭസനം ജനസവുമെന്നിവ വരികിൽ കില ഗുണസദനം

അഭികൃതി (25)[തിരുത്തുക]

269. ക്രൗഞ്ചപദാ്യ‍ം വൃത്തമതാകും ഭമസഭ നഗണ യുഗള യുഗള ഗുരു 270. രേഫമൊന്നു സകാരമൊന്നു ജകാരമൊരാറൊടുവിൽ ഗുരുവൊന്നു കുമുദ്വതീ 271. നനഭമൊടു സസം നജനഗവും വരുകിൽ കരുതിടതാം മണിമകുടം 272. ഭം നജജന സഭസം ഗുരുവും തുടരുകിലതുവൃത്തം ശശധരബിംബം

ഉൽകൃതി (26)[തിരുത്തുക]

273. എട്ടാൽ മൂവാറോടൊന്നാലും മമത നയുഗ നരസലഗം ഭുജംഗവിജൃഭിതം 274. ജകാരസനഭത്തൊടു ജകാരസനഭം ലഘുഗുരുക്കളിഹ ശംഭുനടനം 275. നജനനയത്തൊടു സനനഗ ഗുരുവും ചേർന്നു വരുന്നതു പറക കരംഭം 276. എട്ടുഭകാരമിരണ്ടു ഗുരുക്കളുമായ്‌ വരികിൽ കരുതീടതു ചന്ദനസാരം 277. രേഫവും ജകാരവും കലർന്നൊരെട്ടു പിന്നെ ലംഗവും ധരിക്ക കന്യകാമണിയാം. രജ രജ രജ രജ ലഗ എന്നു ചേർന്നു വന്നാലെന്നർത്ഥം.

ഇതി സമവൃത്തപ്രകരണം