ഭാഷാഭാരതം/സഭാപർവ്വം/അനുദ്യൂതപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
അനുദ്യൂതപൎവ്വം
[ 919 ] താൾ:Bhashabharatham Vol1.pdf/844 [ 920 ] താൾ:Bhashabharatham Vol1.pdf/845 [ 921 ] താൾ:Bhashabharatham Vol1.pdf/846 [ 922 ] താൾ:Bhashabharatham Vol1.pdf/847 [ 923 ] താൾ:Bhashabharatham Vol1.pdf/848 [ 924 ] താൾ:Bhashabharatham Vol1.pdf/849 [ 925 ]

925
പതിച്ചോരാപ്പാർത്ഥരിൽ പാർപ്പതെന്തി-
ന്നുണ്ടോ ഫലം പതിരെള്ളാശ്രയിച്ചാൽ?

വൈശമ്പായനൻ പറഞ്ഞു
എന്നാ ക്രൂരൻ പാർത്ഥരെ ക്രൂരവാക്ക-
ങ്ങേല്പിച്ചനാദ്ധൃതരാഷ്ട്രന്റെ പുത്രൻ. 14
അതും കേട്ടാ ഭീമനങ്ങത്യമർഷി
നിന്ദിച്ചുച്ചംതാനുമത്യുഗ്രരോഷാൽ
ഉരച്ചാൻ ചെന്നവനോടാശ്രു ഹൈമ-
വതംസിംഹം ശിവയോടെന്നപോലേ. 15

ഭീമസേനൻ പറഞ്ഞു
ക്രൂരപാപികളോടൊത്തിട്ടനർത്ഥം പറയുന്നു നീ
ഗാന്ധാരച്ചതിയാലല്ലോ രാജമദ്ധ്യേ ചിലപ്പു നീ. 16
വാൿശല്യംകൊണ്ടിജ്ജനത്തിൻ മർമ്മത്തിൽ കുത്തിടുന്നതും
നിന്റെ മർമ്മം പിളർന്നീ ഞാൻ പോരിലോർമ്മപ്പെടുത്തിടും. 17
ക്രോധലോഭാനുഗന്മരായ് നിന്നെപ്പിൻതുടരുന്നവർ
മുടിയൻമ്മാർ കൂട്ടമോടൊത്തവരേയും മുടിക്കുവൻ. 18

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലിത്തോലുടുത്തോരവന്റെ
നേരേ നൃത്തംവെച്ചു ദുശ്ശാസനൻതാൻ
ധർമ്മക്കെട്ടാൽ കുരുമദ്ധ്യത്തിൽ നില്ക്കേ
പൈപൈയെന്നുംതാൻ വിളിച്ചസ്തലജ്ജം. 19

ഭീമസേനൻ പറഞ്ഞു
നൃശംസ,പരുഷം ചൊല്ലാം ദുശ്ശാസന,നിനക്കെടോ!
ചതിച്ചു ജയവും നേടിദ്ധാടി ച്ചൊല്ലുന്നതാണെടോ. 20
പുണ്യലോകങ്ങളിൽ പോകവേണ്ടാ പാർത്ഥൻ വൃകോദരൻ
പോരിൽ നിൻ മാറിടം കീറിച്ചോര മോന്താതിരിക്കുകിൽ. 21
വീരർ കാണ്കെദ്ധാർത്തരാഷ്ട്രന്മാരെയൊക്ക മുടിച്ചു ഞാൻ
സ്വസ്ഥനാമൊട്ടുനാൾക്കുള്ളിൽ സത്യം ചൊല്ലുന്നതാണു ഞാൻ.

വൈശമ്പായനൻ പറഞ്ഞു
സിംഹപ്രൗഢം നടയാം ഭീമസേനൻ
നടന്നീടുംവണ്ണമേ ഹർഷമോടും
ദുര്യോധനൻ നടകൊണ്ടൂ സുമന്ദൻ
സഭാന്തരാൽ പാണ്ഡവർ പോയിടുന്വോൾ. 23
ആയീലിപ്പോളിതുകൊണ്ടെന്നുരച്ചൂ
വൃകോദരൻ പാതി മെയ് പിൻതിരിച്ചും
കൂട്ടത്തൊടേ നിന്നെ വധിച്ചിതോർപ്പി-
ച്ചോതിക്കൊള്ളാമിതിനുള്ളുത്തരം ഞാൻ. 24
തനിക്കീച്ചെയ്തവമാനത്തെ നോക്കി-
ക്കോപം സഹിച്ചാബ്ബലവാൻ മാനി ഭീമൻ

[ 926 ]

രാജാനുഗൻ കൗരവന്മാർസദസ്സിൻ-
പുറത്തെത്തീട്ടിപ്രകാരം പറഞ്ഞു. 25

ഭീമസേനൻ പറഞ്ഞു
ദുര്യോധനനെ ഞാൻ കൊല്ലും കൊല്ലും കർണ്ണനെയർജ്ജുനൻ
ചൂതിൽ കള്ളൻ ശകുനിയെക്കൊല്ലുമീസ്സഹദേവനും. 26
ഇതുംകൂടിപ്പറഞ്ഞേക്കാം മഹാവാക്കീസ്സഭാന്തരേ
സത്യമാക്കും ദേവകളീ നമുക്കുണ്ടായ് വരും രണം. 27
പാപി ദുര്യോധനനെ ഞാൻ ഗദയാൽ തച്ചു വീഴ്ത്തിടും
ഇവന്റെ തല കാൽകൊണ്ടു നിലത്തിട്ടു ചവിട്ടിടും. 28
വാക്കിൽ ശൗര്യമെഴും ദുഷ്ടനാകും ദുശ്ശാസനന്റെയും
ചോര പോരിൽ കുടിക്കും ഞാൻ ഘോരസിംഹം കണക്കിനെ.

അർജ്ജുനൻ പറഞ്ഞു
ഈ വാക്കിനാൽ നിശ്ചയത്തെയറിയാ ഭീമ, സജ്ജനം
പതിന്നാലാമാണ്ടു കാണും വരുവാനുള്ളതേവരും. 30

ഭീമസേനൻ പറഞ്ഞു
ദുര്യോധനന്റെയും കർണ്ണന്റെയും ശകുനിതന്റെയും
ദുശ്ശാസനന്റെയും ചോര കുടിക്കും ഭൂമി നിശ്ചയം

അർജ്ജുനൻ പറഞ്ഞു
അസൂയ പൂണ്ടു കണ്ടോരെദ്ദുർവ്വാക്കോതിയ കർണ്ണനെ
ഭീമസേന, ഭവാൻചൊല്ലാൽ പോരിൽ കൊല്ലുന്നതുണ്ടു ഞാൻ.
ഭീമസേനപ്രിയത്തിന്നായ് സത്യംചെയ്യുന്നിതർജ്ജുനൻ
കർണ്ണനേയും കൂട്ടരേയും പോരിലന്വെയ്തു കൊല്ലുവൻ. 33
ബുദ്ധിമോഹാൽ നമ്മൊടൊത്തു വേറേ മന്നോരെതിർക്കിലും
അവരേവരെയും കാലനൂർക്കയയ്ക്കും ശരങ്ങളാൽ. 34
ഇളകിപ്പോം പനിമല സൂര്യന്നും പ്രഭ കെട്ടു പോം
ചന്ദ്രന്നു ശൈത്യമില്ലാതാമെന്റെ സത്യം പിഴയ്ക്കുകിൽ. 35
ദുര്യോധനൻ പതിന്നാലാമാണ്ടു സൽക്കാരപൂർവ്വകം
രാജ്യം തന്നീലയെന്നാകിലന്നീസ്സത്യം നടന്നിടും. 36

വൈശമ്പായനൻ പറഞ്ഞു
എന്നർജ്ജുനൻ ചൊന്നളവിൽ ശ്രീമാൻ മാദ്രീകുമാരകൻ
വലിയോരാക്കയ്യു പൊക്കിസ്സഹദേവൻ പ്രതാപവാൻ 37
സൗബലന്റെ വധം പാർത്തു പറഞ്ഞാനുടനിങ്ങനെ
ക്രൂദ്ധനായ്ക്കൺ ചുവത്തീട്ടു വീർത്ത സർപ്പംകണക്കിനെ. 38
 
സഹദേവൻ പറഞ്ഞു
മൂഢ, ഗാന്ധാര, ദുഷ്കീർത്തികര, ചൂതുകളെന്നു നീ
ചൂതല്ല കാണ്മൂ യുദ്ധത്തിൽ ബാണങ്ങളെ വരിച്ചു നീ. 39
ബന്ധുക്കളോടൊത്ത നിന്നേപ്പറ്റിബ്ഭീമന്റെ ഭാഷിതം
ക്രിയകൊണ്ടിട്ടു ഞാൻ ചെയ്യും ചെയ്ക ചെയ്യേണ്ടതൊക്കയും. 40

[ 927 ]

ബന്ധുക്കളോടൊത്ത നിന്നെസ്സംയുഗത്തിൽ വധിക്കുവൻ
ക്ഷാത്രധർമ്മത്തൊടും പോരിൽ നീ നില്ക്കിൽ സുബലാത്മജ! 41

വൈശമ്പായനൻ പറഞ്ഞു
സഹദേവോക്തി കേട്ടോരുശേഷമപ്പോൾ ധരാപതേ!
മനുഷ്യരിൽ സുന്ദരാംഗൻ നകുലൻ ചൊല്ലിയിങ്ങനെ: 42
“ഈ യജ്ഞസേനസുതയെയിച്ചൂ തിൽ ധൃതരാഷ്ട്രജൻ
ദുര്യോധനപ്രിയത്തിന്നായ് കേൾപ്പിച്ചൂ ക്രൂരവാക്കുകൾ. 43

കാലൻ കാക്കും ചാക്കടുത്താദ്ദുഷ്ടരാമവരെപ്പരം
മിക്കതും ഞാനയച്ചീടും വൈവസ്വതഗൃഹത്തിനായ്. 44

ധർമ്മരാജാജ്ഞ കാക്കൊണ്ടു പാഞ്ചാലീഗതി പാർത്തു ഞാൻ
അധാർത്തരാഷ്ട്ര*മാക്കീടുമേറ്റം വൈകാതെ ഭൂതലം. 45

വൈശമ്പായനൻ പറഞ്ഞു

ദീർഗ്ഘബാഹുക്കൾ പുരുഷവ്യാഘ്യാന്മാരവരങ്ങനെ
നാനാസത്യം ചെയ്തു ധൃതരാഷ്ട്രപാർശ്വത്തിലെത്തിനീർ. 46

78.യുധിഷ്ഠരവനപ്രസ്ഥാനം[തിരുത്തുക]

സഹോദന്മാരോടും പാഞ്ചാലിയോടും കൂടി യുധിഷ്ഠിരൻ ധൃതരാഷ്ട്രദികളോടു വിടവാങ്ങി കാട്ടിലേക്കു പുറപ്പെടുന്നു.കുന്തിയെ വിദുരഗൃഹത്തിൽ താമസിപ്പിക്കുന്നു. വിദുരൻ പാണ്ഡവർക്കു വിലയേറിയ പല ഉപദേശങ്ങളും നൽകുന്നു.


യുധിഷ്ഠിരൻ പറഞ്ഞു

യാത്ര ചൊൽവൻ ഭാരതരേ,വൃദ്ധൻ മുത്തച്ഛനോടുമേ
സോമദത്തപ്രഭുവൊടും ബാൽഹീകോർവ്വീശരോടുമേ. 1

ദ്രോണൻ കൃപൻ മറ്റു നൃപർ ദ്രോണഭൂവിവരോടുമേ
വിദുരൻ ധൃതരാഷ്ട്രൻ തൽപുത്രന്മാരിവരോടുമേ. 2

യുയുത്സു സഞ്ജയൻതൊട്ട സഭാവാസികളോടുമേ
ഏവരോടും യാത്ര ചൊൽവൻ പോട്ടേ വന്നിട്ടു കണ്ടിടാം. 3

വൈശമ്പായനൻ പറഞ്ഞു

ഒന്നും ചൊല്ലീല നാണിച്ചു യുധിഷ്ഠിരനൊടായവർ
ആദ്ധീമാനു മനംകൊണ്ടു നന്മ ചിന്തിച്ചിതേവരും. 4

വിദുരൻ പറഞ്ഞു

ആര്യയാകും രാജപുത്രി കുന്തി കാട്ടിൽ ഗമിക്കൊലാ
സുകുമാരി പരം വൃദ്ധ നിത്യവും സുഖമാർന്നവൾ. 5

വാഴട്ടേയിങ്ങു കല്യാണി പൂജയേറ്റെന്റെ മന്ദിരേ
ഇതോർപ്പിൻ പാർത്ഥരേ, നിങ്ങൾക്കെങ്ങുമാരോഗ്യമായ് വരും.

[ 928 ] ====അനുദ്യൂതപർവ്വം====


പാണ്ഡവന്മാർ പറഞ്ഞു

എന്നാലങ്ങനെയെന്നാരങ്ങോതുംവണ്ണം ശുഭവ്രത!
അച്ഛനെപ്പോലെ ഞങ്ങൾക്കങ്ങച്ഛനങ്ങിങ്ങൊരാശ്രയം. 7

കല്പിക്കുംപോലെയാം വിദ്വൻ, ഞങ്ങൾക്കു ഗുരുവാം ഭവാൻ
ഇനിചെയ്യേണ്ടതൊക്കേയും വിധിക്കുക മഹാമതേ! 8

വിദുരൻ പറഞ്ഞു

യുധിഷ്ഠിര, ധരിച്ചാലുമെൻ വാക്കു ഭരതർഷഭ!
അധർമ്മത്താൽ തോറ്റൊരുവൻ തോലിയാൽ വ്യസനിച്ചിടാം.

അങ്ങു ധർമ്മജ്ഞനാണല്ലോ പോരിൽ ജയി ധനഞ്ജയൻ
ശത്രുനാശകരൻ ഭീമൻ നകുലൻ ധനസാധകൻ. 10

സഹദേവൻ സജ്ജയിയാം ധൗമ്യൻ ബ്രഹ്മജ്ഞനുത്തമൻ
ധർമ്മാർത്ഥദക്ഷയാകുന്നു ധർമ്മചാരിണി പാഷ്തി. 11

അന്യോന്യപ്രിയരെല്ലാരുമമ്മട്ടിൽ പ്രിയദർശനർ
പരാഭേദ്യർ പരം തുഷ്ടരീനിലയ്ക്കാർ കൊതിച്ചിടാ? 12

ഇതേറ്റം മംഗളമയമുറപ്പു തവ ഭാരത!
ഒക്കില്ലെതിർപ്പാനിതിനെശ്ശക്രനോടൊത്ത ശത്രുവും. 13
മേരുസാവർണ്ണിയനുശാസിച്ചൂ മുന്നം ഹിമാദ്രിയിൽ
കൃഷ്ണദ്വൈപായനൻ വാരണാവതാഖ്യപുരത്തിലും. 14

ഭൃഗുതുംഗേ രാമമുനി ദൃഷദ്വതിയിലീശനും
ദേവലൻതാനഞ്ജനത്തിൽ ചൊന്നതും കേട്ടിരിപ്പു നീ. 15

കല്മാഷീതീരമരുളും ഭൃഗുവിൻ ശിഷ്യവൃത്തിയിൽ
നിന്നെ നോക്കും നാരദനീദ്ധൗമ്യൻ നിന്റെ പുരോഹിതൻ. 16

ഋഷിപൂജിതയാം ബുദ്ധി സാമ്പരായേ വിടൊല്ല നീ
പുരൂരവസ്സൈളനെ നീ ബുദ്ധിയാൽ വെൽവു പാണ്ഡവ! 17

ശക്ത്യാ മന്നവരെദ്ധർമ്മസേവയാൽ മുനിമുഖ്യരെ.
ഇന്ദ്രന്റെ വിജയം കൊൾക യമൻതൻ കോപനിഗ്രഹം 18

ധനദൻതൻ ധനദത വരുണന്നുള്ള സംയമം,
സോമന്റെയാത്മദാതൃത്വമപ്പിനുള്ളുപജീവ്യത 19

ഭൂമിക്കുള്ളാ ക്ഷമ പരം രവിതേജംപ്രതാപവും,
വായുവിൻ ബലവും കൊൾക സർവ്വഭൂതഗുണങ്ങളും; 20

നിങ്ങൾക്കാരോഗ്യമാം,ഭദ്രം വരും , വന്നിട്ടു കണ്ടിടാം.
ആപദ്ധർമ്മാർത്ഥകൃച്ഛ്രത്തിൽ സർവ്വകാര്യത്തിലും പരം 21

വേണ്ടതോർത്തു നടക്കേണം കാലം നോക്കി യുധിഷ്ഠിര!
സമ്മതം തന്നു കൗന്തേയ, സ്വസ്തിയേല്ക്കുക ഭാരത! 22

[ 929 ]

കൃതാർത്ഥനായ് സ്വസ്തിയാണ്ട നിന്നേ വന്നിട്ടു കാണുവൻ;
കാണുന്നില്ലാരുമേ നിങ്ങൾ മുന്നം ചെയ്തോരു പാപവും. 23

വൈശമ്പായനൻ പറഞ്ഞു

എന്നു കേട്ടേവമെന്നോതിപ്പാണ്ടവൻ സത്യവിക്രമൻ
ഭീഷ്മദ്രോണന്മാരെ വന്ദിച്ചിറങ്ങീ ധർമ്മനന്ദനൻ. 24

79. കുന്തീസംവാദം[തിരുത്തുക]

പാഞ്ചാലി കുന്തിയെ ചെന്നു കണ്ടു യാത്രാനുമതി ചോദിക്കുന്നു. കുന്തിയുടെ സങ്കടം. നഗരവാസികൾ ഈ വാർത്തയറിഞ്ഞു സങ്കടപ്പെടുന്നു. വേണ്ട ഉപദേശങ്ങൾ നല്കി കുന്തി പാഞ്ചാലിയെ യാത്രയാക്കുന്നു.

വൈശമ്പായനൻ പറഞ്ഞു

അവൻ പുറപ്പെട്ടവാറേ പൃഥയെക്കണ്ടു പാർഷതി
ദു:ഖത്തോടും യാത്ര ചൊല്ലീ, മറ്റു നാരികളേയുമേ 1

യഥാർഹം വന്ദനാലിംഗനാദിചെയ്തങ്ങിറങ്ങിനാൾ.
അപ്പോഴുണ്ടായ് പാണ്ഡവാന്ത:പുരത്തിൽ പരമാരവം 2

പോകും ദ്രൗപദിയെക്കണ്ടു കുന്തി സന്താപമാണ്ടഹോ!
ദു:ഖംകൊണ്ടിടറും വാക്കു പണിപ്പെട്ടേവമോതിനാൾ. 3

കുന്തി പറഞ്ഞു

വത്സേ, ദു:ഖിച്ചിടായ്കേതും വ്യസനം പറ്റിയെങ്കിലും
സ്ത്രീധർമ്മാഭിജ്ഞ നീ ശീലാചാരമുള്ളവളല്ലയോ? 4
വരരെപ്പറ്റി വേണ്ടെന്റെയുപദേശം ശുചിസ്മിതേ!
സാദ്ധ്വി സൽഗുണയും നീതാൻ കുലദ്വയവിഭൂഷണം. 5

ഭാഗ്യവാന്മാർ കൗരവന്മാരനഘേ, നീ ചുടായ്കയാൽ
ക്ലേശമെന്യേ യാത്ര ചെയ്യുകെൻപ്രാർത്ഥനയുമുള്ളു നീ. 6

സൽസ്ത്രീകൾക്കൊക്കുവോന്നല്ല ഭാവികാര്യത്തിൽ വൈകൃതം
ഗുരുകർമ്മങ്ങൾ കാക്കും നീയുടനേ നന്മ നേടിടും. 7

നോക്കേണം നീ കാട്ടിൽ വാഴുമെന്നുണ്ണി സഹദേവനെ
ആദ്ധീമാനീസ്സങ്കടത്തിൽ തളർന്നീടാത്തവണ്ണമേ. 8

വൈശമ്പായനൻ പറഞ്ഞു

ഏവമെന്നോതിയാദ്ദേവി കണ്ണുനീർവാർത്ത കണ്ണുമായ്
ചോരയേറ്റൊറ്റ വസൂത്തോടിറങ്ങീ മുക്തകേശിയാൾ. 9

കരഞ്ഞൂപോകുമവളെപ്പിൻതുടർന്നിതു കുന്തിയും
അപ്പോൾ കണ്ടാൾ വസൂഭൂഷാഹീനരാമ്മട്ടു മക്കളെ. 10

മാൻതോലുടുത്തു നാണിച്ചു തല കുമ്പിട്ടു നില്പതായ്
ശത്രുക്കൾ ചുറ്റം നന്ദിച്ചും മിത്രർ ശോചിച്ചുമങ്ങനെ. 11

അമ്മട്ടാ മക്കളെക്കണ്ടിട്ടുടൻ പാഞ്ഞാർത്തിയാർന്നവൾ
തഴുകിസ്സങ്കടത്തോടേ വിലപിച്ചാൾ പലേവിധം. 12

[ 930 ]

കുന്തി പറഞ്ഞു

സദ്ധർമ്മചാരിത്രമൊടും വൃത്തസ്ഥിതിയറിഞ്ഞവർ
അക്ഷുദ്രർ ദൃഢഭക്തന്മാർ ദൈവപൂജാപരായണർ 13

നിങ്ങളീയഴലിൽപ്പെട്ടതെന്തെന്തു വിധിയിങ്ങനെ
ആരു നല്കിയ ശാപംകൊണ്ടീദ്ദു:ഖം വന്നു നിങ്ങളിൽ! 14

നിങ്ങൾക്കു പെറ്റമ്മയാമെൻ ഭാഗ്യദോഷമിതേറ്റവും
സൽഗുണം പൂണ്ട നിങ്ങൾക്കീദ്ദു:ഖയോഗമിതെങ്ങനെ? 15

സമൃദ്ധി പോയ് ദുർഗ്ഗവനേ നിങ്ങൾ പാർക്കുന്നതെങ്ങനെ
വീര്യസത്വബലോത്സാഹതേജസ്സർന്നും മെലിഞ്ഞവർ? 16

കാട്ടിൽ പാർപ്പാം ദൃഢം നിങ്ങൾക്കെന്നു മുൻപേ ധരിക്കുകിൽ
ശതശൃംഗാൽ നാഗപുരം കേറാ പാണ്ഡു മരിക്കെ ഞാൻ. 17

താപോമേധാശാലി നിങ്ങൾക്കുള്ളച്ഛൻ ധന്യനാം ദൃഢം
പുത്രപീഡകൾ കാണാതെ നന്ദ്യാ സ്വർഗ്ഗമണഞ്ഞവൻ. 18

അതീന്ദ്രിയജ്ഞാനമാർന്നു പരം സൽഗതിയാണ്ടവൾ
എല്ലാംകൊണ്ടും ധന്യ ധർമ്മശീല കല്യാണി മാദ്രിയും. 19

രതിയും മതിയും സാധുഗതിയും കെട്ടുപോകിലും
കഷ്ടം ജീവനിലാശപ്പെട്ടെന്നെ നിന്ദിച്ചിടുന്നു ഞാൻ. 20

വിടാ നിങ്ങളെ ഞാൻ ക്ലേശപ്പെട്ടുണ്ടായ കിടാങ്ങളെ
ഞാനും വരും കാട്ടിലേക്കു കൃഷ്ണേ , നീയെന്നെ വിട്ടിതോ? 21

അതിരുള്ളീ പ്രാണധർമ്മത്തിങ്കൽ കൈയ്പിഴയാൽ വിധി
എനിക്കതിർ കുറച്ചീല ചത്തീടാത്തതാണു ഞാൻ. 22

ഹാ!കൃഷ്ണ,ദ്വാരകാവാസ,നീയെങ്ങു ബലസോദര!
എന്തേ,മാൽ തീർത്തു കാക്കാത്തതെന്നയീ വീരരേയുമേ? 23

ആദ്യന്തമറ്റിടും നിന്നെ നിനച്ചീടും ജനങ്ങളെ
നീ കാക്കുമെന്ന ചൊല്ലിപ്പോളെന്തേ നിഷ്ഫലമാകുവാൻ? 24

ഇവർ സദ്ധർമ്മമാഹാത്മ്യയശോവീര്യാനുവർത്തികൾ
വ്യസനിപ്പാൻ തക്കനരല്ലിവരിൽ കൃപചെയ്യണേ! 25

നിത്യർത്ഥനിപുണന്മാരാം ഭീഷ്മദ്രോണ കൃപാദികൾ
കുലപാലരിരുന്നിട്ടുമെന്തീയാപത്തു പറ്റുവാൻ? 26
 
പാണ്ഡുരാജ, ഭവാനെങ്ങുണ്ടെന്തുപേക്ഷിപ്പതിങ്ങനെ
ശത്രുക്കൾ ചൂതിൽ തോല്പിച്ചു മക്കളെക്കാടു കേറ്റവേ? 27

സഹദേവ, തിരിക്കെന്മെയ്യിലും നീ പ്രിയനാണു മേ
കുപുത്രനെപ്പോലെ മാദ്രീപുത്ര, തള്ളരുതെന്നെ നീ. 28

നിന്നണ്ണന്മാർ പോയിടട്ടേ സത്യവത്സലരെങ്കിലോ
എന്നെ രക്ഷിച്ചു ധർമ്മം നീയിവിടെത്തന്നെ നേടുക. 29

വൈശമ്പായനൻ പറഞ്ഞു

ഏവം കേഴും കുന്തിയെക്കുമ്പിട്ടു കൂപ്പി മുറയ്ക്കുടൻ
പാണ്ഡവന്മാരങ്ങു ഹർഷമെന്നിയേ കാടു പൂകിനാർ. 30

[ 931 ]

കേഴും കുന്തിക്കൊരാശ്വാസമാക്കി യുക്തികൾകൊണ്ടുടൻ
ക്ഷത്താവു വിദുരൻ തന്റെ ഗൃഹം പൂകിച്ചു മെല്ലവേ. 31

ധാർത്തരാഷ്ട്രസ്തീകളെല്ലാം കേട്ടിതാ വിവരം പരം
പോയതും കൃഷ്ണയെച്ചൂ തരങ്ങത്തങ്ങിട്ടിഴച്ചതും. 32

പൊട്ടിക്കരഞ്ഞാരെല്ലാരും കുരുനിന്ദന ചെയ്തുതാൻ
മുഖാബ്ജം കൈകൊണ്ടു താങ്ങിച്ചിരം ചിന്തിച്ചുമേവിനാർ. 33

ധൃതരാഷ്ട്രനൃപൻ താനും സുതദുർന്നീതിയോർത്തുടൻ
ഉദ്വിഗ്നനായ് ധ്യാനമാണ്ടു ശമം കിട്ടാത്ത മട്ടിലായ്. 34

ഏകാഗ്രമായ് ചിന്തയാണ്ടു ശോകവ്യാകുലനായവൻ
വിദുരന്നായാളെ വിട്ടൂ വേഗം വരണമെന്നുതാൻ. 35

ഉടനെത്തീ വിദുരനും ധൃതരാഷ്ട്രന്റെ മന്ദിരേ
ഉദ്വിഗ്നനായിച്ചോദിച്ചിതവനോടാ നരാധിപൻ. 36

80. വിദുരധൃതരാഷ്ട്രദ്രോണവാക്യം[തിരുത്തുക]

പാണ്ഡവന്മാരുടെ വനവാസയാത്രയെപ്പറ്റി വിദുരൻ ധൃതരാഷ്ട്രരെ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നു. പെട്ടെന്ന് അവിടെ വന്നുചേർന്ന നാരദൻ പതിന്നാലാംകൊല്ലത്തിൽ പാണ്ഡവന്മാർനിമിത്തം കൗരവവംശം മുടിയാൻ പോവുകയാണെന്നു ധൃതരാഷ്ട്രരോടു പറയുന്നു.


വൈശമ്പായനൻ പറഞ്ഞു

ആദ്ദീർഗ്ഘദർശി വിദുരൻ വന്നപ്പോളംബികാസുതൻ
ആശങ്കപൂണ്ടു ചോദിച്ചൂ ധൃതരാഷ്ട്രനരാധിപൻ. 1

ധൃതരാഷ്ട്രൻ പറഞ്ഞു

പോവതെങ്ങനെ കൗന്തേയൻ ധർമ്മപുത്രൻ യുധിഷ്ഠിരൻ
ഭീമനർജ്ജുനനും മാദ്രീസുതരാം പാണ്ഡുപുത്രരും? 2

ധൗന്യനെങ്ങനെ പേരാണ്ട പാഞ്ചാലസുതയെങ്ങനെ
എനിക്കു കേൾക്കണം ചൊല്ലുകവർക്കുള്ള വിചേഷ്ടിതം. 3

വിദുരൻ പറഞ്ഞു

വസ്ത്രത്താൽ മുഖവും മൂടിക്കുന്തീപുത്രൻ യുധിഷ്ഠിരൻ
വിരുത്തിക്കൈകളും നോക്കിബ്ഭീമൻ പോകുന്നു പാണ്ഡവൻ. 4

മണൽവാരിയെറിഞ്ഞാണു മന്നൻ പിൻപോവതർജ്ജുനൻ
പോന്നൂ മുഖം തേച്ചു സഹദേവൻ മാദ്രീകുമാരകൻ. 5

പൊടി മേലൊക്കയും പൂശി നകുലൻ വിഹ്വലാശയൻ
ലോകത്തിൽ സുന്ദരതമൻ പോന്നൂ മന്നന്റെ പിൻപുറേ. 6

കൃഷ്ണ വാർകൂന്തലിൽ മുഖം മറച്ചായതലോചന
മന്നന്റെ പിൻപേ പോകുന്നൂ കരഞ്ഞൂംകൊണ്ടു സുന്ദരി. 7

ധൗമ്യൻ രൗദ്രങ്ങളാം യാമ്യസാമങ്ങളെയിളാപതേ!
വഴിക്കു പാടിപ്പോകുന്നൂ കയ്യിൽ ദർഭയുമായഹോ! 8

[ 932 ]

ധൃതരാഷ്ട്രൻ പറഞ്ഞു

പലമാതിരി പൂണ്ടല്ലോ പോകുന്നൂ പാണ്ഡുനന്ദനർ
അതെന്നോടോതു വിദുര, പോവതെന്തിനിതിങ്ങനെ? 9

വിദുരൻ പറഞ്ഞു

ചതിച്ചു നിന്മക്കൾ നാടും ധനവും നേടിയെങ്കിലും
ധർമ്മച്ചലിപ്പില്ല ധീമാൻ ധർമ്മപുത്രന്റെ മാനസേ. 10

ധാർത്തരാഷ്ട്രരിലെപ്പോഴും കനിഞ്ഞാസ്സ്വാമി ഭാരത!
ചതിയാൽ ഭ്രംശമാർന്നിട്ടും കൺമിഴിപ്പീല കോപമായ്. 11

ജനങ്ങളെഗ്ഘോരദൃഷ്ടി വിട്ടു ഞാൻ ചുട്ടെരിച്ചിടാ
എന്നാപ്പാണ്ഡവരാജാവു മുഖം മൂടിഗ്ഗമിപ്പതാം. 12

ഭീമൻ പോകും വിവരവും പറയാം കേട്ടുകൊൾക നീ
കയ്യൂ ക്കിന്നെന്റെയെതിരായാരുമില്ലെന്നു ഭാരത! 13

കൈ രണ്ടും വിരിയേ നീർത്തിബ്ഭീമസേനൻ ഗമിപ്പതാം.
കൈകൾ കാണിച്ചു ഭൂപാല കയ്യൂക്കിൻ തള്ളലുള്ളവൻ 14

ശത്രുക്കളിൽ ബാഹുവീര്യസദൃശക്രിയചെയ് വവൻ,
ശരവർഷക്രമം കാട്ടികുന്തീപുത്രൻ ധനഞ്ജയൻ 15

മണൽ വർഷിച്ചു പോകുന്നൂ രാജാവിനുടെ പിൻപുറേ.
തടവില്ലാതിപ്പൊഴവൻ മണൽ തൂകംപടിക്കുതാൻ 16
 
ശത്രുക്കളിൽ തൂകുമന്നു ശരവർഷം കുരുദ്വാഹ!
ആരുമെന്റെ മുഖം കണ്ടീടരുതെന്നോർത്തു ഭാരത! 17

മുഖം തേച്ച പ്രകാരത്തിൽ പോകുന്നൂ സഹദേവനും.
വഴിക്കു നാരിമാർ ചിത്തം കവരില്ലെന്നുതാൻ പ്രഭോ! 18

പൊടി മേലൊക്കെയും പൂശി നകുലൻ പോയിടുന്നതാം.
ഒറ്റ വസ്ത്രത്തോടു മുടി ചിന്നിക്കേണു രജസ്വല! 19

ചോരയേറ്റൊറ്റവസ്ത്രത്തോടൊത്ത പാഞ്ചാലി ചൊല്ലിനാൾ:
ആരുമൂലമെനിക്കേവം, പതിനാലാമതാണ്ടിനി 20

ഭർത്താക്കളും മക്കളും ബന്ധുക്കളും ചത്തൊടുങ്ങവെ
ചോര മേലേറ്റു വാർകൂന്തൽ ചിന്നിപ്പൊടി പുരണ്ടഹോ! 21

തൽസ്ത്രീകളുദക ചെയ്തീ ഹസ്തിനാപുരി കേറിടും
നിതൃതിക്കോൺ ചാച്ചു ദർഭയേന്തിദ്ധൗമ്യൻ പുരോഹിതൻ 22

യാമ്യസാമങ്ങളും പാടി മുൻപേ പോകുന്നു ഭാരത!
ഭാരതന്മാർ മുടിഞ്ഞിട്ടീകുരുക്കടെ ഗുരുക്കൾതാൻ 23

ഏവം സാമങ്ങൾ പാടിടുമെന്നോതിദ്ധൗമ്യർ പോവതാം.
അയ്യോ!നമ്മുടെ നാഥന്മാർ പോകുന്നൂ കാണ്മിനിങ്ങനെ 24

ഹാ കഷ്ടം!കുരുവൃദ്ധർക്കു ബാലപ്രായം വിചേഷ്ടിതം.
ലോഭത്താൽ പാണ്ഡുസുതരേ നാട്ടിൽനിന്നാട്ടിടുന്നിതാ 25

അനാഥരായ് നമ്മളെല്ലാം പാണ്ഡുപുത്രർ വെടിഞ്ഞതിൽ.
എന്തു നന്ദി നമുക്കിന്നീദ്ദുഷ്ടലൂബ്ധകുരുക്കളിൽ?

[ 933 ]

എന്നെല്ലാം പൗരർ ദു:ഖിച്ചു വിലപിച്ചിതു വീണ്ടുമേ..
ഏവമാകാരലിംഗങ്ങൾകൊണ്ടുൾകൊണ്ടിടുമുദ്യമം 27

പറഞ്ഞുംകൊണ്ടു കൗന്തേയർ കാടു കേറീ മനസ്വികൾ.
ഇടിവെട്ടീ മേഘമെന്ന്യേ ഭൂകമ്പമുളവായിതേ.
രാഹു വാവിങ്കലല്ലാതെ ഗ്രസിച്ചൂ സൂര്യനെ പ്രഭോ! 29

ഇടത്തായിക്കൊള്ളിമീനിപുരത്തെത്തിപൊടിഞ്ഞുപോയ്.
മാംസാസ്ഥികൊണ്ടിട്ടിടുന്നൂ കുറുക്കൻ കഴു കാക്കകൾ 30

ക്ഷേത്രം ചൈത്യം കോട്ട തട്ടു കൊത്തളം മുതലായതിൽ.
ഏവമോരോ ദുർനിമിത്തം കാണായേറ്റം ഭയങ്കരം 31

നിന്റെ ദുർമ്മന്ത്രിതംമൂലം നൃപ, ഭാരതനാശനം.

വൈശമ്പായനൻ പറഞ്ഞു

ഏവം ധീമാൻ വിദുരനും ധൃതരാഷ്ട്രനരേന്ദ്രനും 32

തമ്മിൽ പറഞ്ഞിരുന്നീടുന്നേരത്തു ധരണീപതേ!
ശ്രീനാരദൻ സഭാമദ്ധ്യേ കുരുക്കളുടെ മുൻപിലായ് 33

മഹർഷിമാരൊത്തണഞ്ഞു രൗദ്രമാം മൊഴിയോതിനാൻ.

നാരദൻ പറഞ്ഞു

ഇനിപ്പതിനാലാമാണ്ടു നശിക്കുമിഹ കൗരവർ 34

ദുര്യോധനതെറ്റുമൂലം ഭീമാർജ്ജുനബലത്തിനാൽ.

വൈശമ്പായനൻ പറഞ്ഞു

എന്നോതിയംബരം കേറിയുടൻതന്നെ മറഞ്ഞുപോയ് 35

ബ്രഹ്മതേജസ്സേറ്റമേന്തിക്കൊണ്ടാദ്ദേവർഷിസത്തമൻ.
പിന്നെദ്ദുര്യോധനൻ കർണ്ണൻതാനാശ്ശകുനി സൗബലൻ 36

ഇവരാ ദ്രോണർ ശരണമെന്നായ് രാജ്യമുണർത്തിനാർ.
പിന്നെച്ചൊന്നാൻ ദ്രോണർ ദുര്യോധനമന്നവനോടുമേ 37

കർണ്ണൻ ദുശ്ശാസനനോടും മറ്റു ഭാരതരോടുമേ.

ദ്രോണൻ പറഞ്ഞു

അവദ്ധ്യരാം ദേവപുത്രർ പാർത്തരെന്നാർ ദ്വിജാതികൾ; 38

ഞാനെന്നാൽ ശരണം പ്രാപിച്ചവർക്കാണു യഥാബലം.
ഏല്ലാംകൊണ്ടും കൂറു പാർത്തു കൂട്ടൊക്കും ധാർത്തരാഷ്ട്രരെ 39

കൈവിടാൻ ശക്തനല്ലേതും ദൈവമേ ബലവത്തരം.
ധർമ്മത്താൽ പാണ്ഡുപുത്രന്മാർ തോറ്റു കാടു ഗമിപ്പവർ 40

പന്തീരാണ്ടു വനത്തങ്കൽ പാർക്കുമാപ്പാണ്ഡുനന്ദനർ.
ബ്രഹ്മചര്യം ചരിച്ചുംകൊണ്ടുൾക്രോധാമർഷശാലികൾ 41

പകവീട്ടും പിന്നെ മഹാദു:ഖമാക്കീട്ടു പാണ്ഡവർ.
സഖിപ്പകയിൽ ഞാൻ നാടു പോക്കിയോൻ ദ്രുപദൻ നൃപൻ 42

പുത്രാർത്ഥമദ്ധ്വരം ചെയ്തിതെൻവധം പാർത്തു ഭാരത!
യാജോപയാജതപസാ തീയിലുണ്ടായി നന്ദനൻ 43

[ 934 ]

ധൃഷ്ടദ്യുമ്നനതിൻവണ്ണം വേദിമേൽനിന്നു കൃഷ്ണയും.
ധൃഷ്ടദ്യുമ്നൻ സ്യാലനായീ പാണ്ഡവന്മാർക്കു ചാർച്ചയാൽ 44

പാണ്ഡവപ്രിയസന്നദ്ധനവനെപ്പേടിയുണ്ടു മേ.
ജ്വാലാവർണ്ണൻ ദേവദത്തൻ ചട്ട വില്ലമ്പുമേന്തിയോൻ 45

മർത്ത്യധർമ്മം പാർത്തവനിലേറ്റം സാദ്ധ്വസമുണ്ടു മേ;
അവർപക്ഷത്തിലായ്ത്തീർന്നു പാർഷതൻ പരതാപനൻ. 46

രഥാധിരഥരിൽ ശ്രേഷ്ഠൻ യുവാവർജ്ജുനനെന്നവൻ
പോരിൽ പ്രാണൻ കളയുവോനവനായ് ഞാനെതിർക്കുകിൽ 47

ഇതിലും പരമെന്തുള്ളൂ ദു:ഖം കൗരവരേ, ഭുവി?
ദ്രോണന്നന്തകനാം ധൃഷ്ടദ്യുമ്നനെന്നതിവിശ്രുതം 48

എന്നെക്കൊൽവാൻപോന്നവനോ പാരിലൊക്കപ്പുകഴ്ന്നവൻ.
ഇതാ വന്നിതു നിൻമൂലം കാലയോഗമനുത്തമം 49

ഉടനേ ചെയ്യുവിൻ നന്മയിതുകൊണ്ടൊന്നുമായിടാ.
ഹേമന്തത്തിൽ പനനിഴൽപോലെയൊട്ടിടയാം സുഖം 50

യജിപ്പിൻ മുഖ്യയജ്ഞങ്ങൾ സുഖിപ്പിൻ ധനമേകുവിൻ.
ഇനിപ്പതിന്നാലാമാണ്ടു വരും വലിയ സങ്കടം. 51

വൈശമ്പായനൻ പറഞ്ഞു

ദ്രോണന്റെ വാക്കു കേട്ടപ്പോളിതോതീ ധൃതരാഷ്ട്രനും:
ക്ഷത്താവേ, ഗുരു നേരോതീ വരത്തൂ പാണ്ഡുപുത്രരെ. 52

വരില്ലെന്നാൽ പാണ്ഡവന്മാർ പോവട്ടേ മാനമോടുതാൻ
തേരാളായുധസംഭോഗവിഭവത്തോടുമുണ്ണികൾ. 53

81.ധൃതരാഷ്ട്രസഞ്ജയസംവാദം[തിരുത്തുക]

പരാക്രമശാലികളായ പാണ്ഡവന്മാർ വനവാസം കഴിഞ്ഞു തിരികെ വന്നാൽ എന്തൊക്കെയാണു സംഭവിക്കാൻപോകുന്നതെന്നോർത്തു് ധൃതരാഷ്ട്രർ കൂടുതൽ ചിന്താകുലനാകുന്നു.

വൈശമ്പായനൻ പറഞ്ഞു

ചൂതിൽ തോറ്റാപ്പാണ്ഡവന്മാർ കാടുപൂകിയ നേരമേ
ധൃതരാഷ്ട്രൻ നരപതേ,മഹാചിന്തയിലാണ്ടുതേ. 1

ചിന്തിച്ചു നെടുവീർപ്പിട്ടിട്ടേകാഗ്രസ്ഥിതിയാംവിധൗ
ധൃതരാഷ്ട്രക്ഷിതിപനോതിനാനിതു സഞ്ജയൻ. 2

സഞ്ജയൻ പറഞ്ഞു

സമ്പൽസമ്പൂർണ്ണയായൊരു ഭൂമി കൈവന്നു ഭൂമിപ!
നാടടക്കി, ക്കാടുകേറ്റിപ്പാർത്ഥരെ, ക്കേഴ്വതെന്തു നീ? 3

ധൃതരാഷ്ട്രൻ പറഞ്ഞു

അശോച്യനിലയുണ്ടാമോ യുദ്ധവീരർ മഹാരഥർ

[ 935 ]

ബലവാന്മാർ പാണ്ഡവന്മാരവരിൽ ദ്വേഷികൾകഹോ? 4

സജ്ഞയൻ പറഞ്ഞു

കരുതിക്കൂട്ടിയുണ്ടാക്കി മഹാവൈരമിതൂഴിപ!
കൂട്ടത്തോടിഹലോകത്തിന്നിതുകൊണ്ടാപ്പെടും ക്ഷയം. 5

ഭീഷമൻ ദ്രോണൻ വിദുരരും തടുത്താരെന്നിരിക്കിലും
പാണ്ഡവർക്കിഷ്ടയാം പത്നി ധർമ്മചാരിണി കൃഷ്ണയെ 6

കൊണ്ടുവായെന്നോതി വിട്ടു നിന്റെ പുത്രൻ സുയോധനൻ
മന്ദൻ നിർല്ലജ്ജനായ് സൂതപുത്രനാം പ്രാതികാമിയെ. 7

ആർക്കു തോലി വരുത്താനായ് വാനവന്മാർ നിനക്കുമോ
അവന്റെ ബുദ്ധി മാറീടുമവൻ കാണ്മതു തെറ്റുമാം. 8

കാലുഷ്യംബുദ്ധിയിൽ തട്ടി ക്ഷയകാലമടുക്കുകിൽ
അനീതി നീതിയായ് തോന്നുമുള്ളിൽനിന്നതു മാഞ്ഞിടാ. 9

അർത്ഥമെന്നാമനർത്ഥങ്ങളർത്ഥങ്ങളുമനർത്ഥമായ്
തുടർച്ചയാം വിനാശത്തിലതവന്നു രുചിച്ചിടും. 10

ദണ്ഡോങ്ങിത്തല വീശില്ലാ കാലമിങ്ങാരുടെയുമേ
ഇത്രതന്നെ കാലബലം വിപരീതാർത്ഥദർശനം. 11

ഇതിങ്ങണപ്പിച്ചു ഘോരം തുമുലം ലോമഹർഷണം
ധീരയാകും ദ്രൗപദിയെസ്സഭയിങ്കലിഴച്ചവർ. 12

അയോനിജ പരം രമ്യ പാവകങ്കലുദിച്ചവൾ
പുകഴ്ന്നോൾ സർവ്വധർമ്മജ്ഞയവളെദ്ധിക്കരിച്ചെവൻ. 13

സഭയിൽ കൊണ്ടുവരു മാദ്ദുർദ്ദ്യൂതക്കാരനെന്നിയേ?
തീണ്ടാരിയാ വരാരോഹ വീണ്ടും ചോരയണിഞ്ഞവൾ. 14

ഒറ്റവസ്ത്രം പൂണ്ട കൃഷ്ണ നോക്കിക്കണ്ടിതു പാർത്തരെ.
ധനവും രാജ്യവും സ്ത്രീയും വസ്ത്രവും പോയിയങ്ങനെ 15

സർവ്വസവും നശിച്ചിട്ടു ദാസരായ് നിന്നിടുംപടി
ധർമ്മപാശകെട്ടുപെട്ടു വിക്രമിപ്പാനശക്തരായ് 16

ക്രോതിച്ചാർ കുരുസംസത്തിൽ ക്ലേശിപ്പിച്ചൊരു കൃഷ്ണയിൽ.
പരുഷം ചൊല്ലിനാൻ ദുര്യോധനനും ഹന്ത! കർണ്ണനും 17

ഇതൊക്കെയാകുലപ്പാടാണെന്നു തോന്നുന്നു ഭൂപതേ!

ധൃതരാഷ്ട്രൻ പറഞ്ഞു

അവൾ വലഞ്ഞു കണ്ണിട്ടാലൂഴിപോലും ദഹിച്ചിടും 18

എന്റെ മക്കളിലുണ്ടാമോ ശേഷിച്ചിട്ടൊന്നു സഞ്ജയ!
ഭാരതസ്ത്രീകളെല്ലാരും ഗാന്ധാരിയോടുമൊപ്പമേ 19

ആർത്തു കേണൂ സഭയിലാകൃഷ്ണയെക്കണ്ട നേരമേ.
ധർമ്മജ്ഞയായ് രൂപയൗവനഢ്യയാദ്ധർമ്മപത്നിയെ 20

പരം പ്രജകളൊന്നിച്ചങ്ങനുശോചിപ്പു നിത്യവും.
അഗ്നിഹോത്രത്തിലന്തിക്കു ഹോമിച്ചീലാരുമെങ്ങുമേ 21

ദ്രൗപദീകർഷണത്തിങ്കൽ ബ്രാമണന്മാർ വെറുത്തുപോയ്.

[ 936 ]

കൊടുങ്കാറ്റടിയുണ്ടായിതിടിവെട്ടീ ഭയങ്കരം 22

കൊള്ളിമീൻ ചാടി നഭസി ഗ്രസിച്ചൂ രാഹു സൂര്യനെ
വാവുന്നാളെന്നിയെ ഘോരം പ്രജകൾക്കു ഭയപ്രദം. 23

രഥശാലകളിൽ കാണുമാറായ് വന്നിതു തീയുമേ
ധ്വജങ്ങൾ വീണു ഭരതവംശനാശനസൂചനം. 24

ദുര്യോധനാഗ്ന്യഗാരത്തിൽ കുറുക്കൻ കൂകിയുഗ്രമായ്
അങ്ങുമിങ്ങും കഴുതകളതിന്നെതിർ കരഞ്ഞുതേ. 25

എഴുന്നേറ്റൂ ഭീഷ്മനപ്പോൾ ദ്രോണനോടൊത്തു സഞ്ജയ!
കൃപൻതാനും സോമദത്തൻ ധീമാൻ ബാൽഹീകഭൂപനും. 26

വിദുരപ്രേരണയോടും ചെന്നേനാസ്സമയത്തു ഞാൻ
തരാമിഷ്ടവരം കൃഷ്ണയ്ക്കെന്തെന്തിച്ഛിച്ചിടുന്നുവോ. 27

വരിച്ചു പാഞ്ചാലി പാർത്തർക്കടിമപ്പാടൊഴിച്ചിൽതാൻ
സരഥായുധരായ് പോകാനനുവാദം കൊടുത്തു ഞാൻ. 28

പറഞ്ഞു സർവ്വധർമ്മജ്ഞൻ പ്രാജ്ഞൻ വിദുരനപ്പോഴേ
ഭരതർക്കിതിലാണന്തം കേറ്റീലേ സഭ കൃഷ്ണയെ? 29

പാഞ്ചാലനന്ദിനിയിവൾ സാക്ഷാൽശ്രീദേവിയൊത്തവൾ
ദൈവം സൃഷ്ടിച്ചവളുപസർപ്പിപ്പു കൃഷ്ണപാർത്തരെ. 30

അവൾക്കുള്ള പരിക്ലേശം പൊറുക്കാ പാർത്ഥർ കോപികൾ
വൃഷ്ണിവീരരൂമവ്വണ്ണംതന്നെ പാഞ്ചാലവീരരും. 31

സത്യാഭിസന്ധിയുള്ളോരാ വാസുദേവന്റെ രക്ഷയിൽ
പാഞ്ചാലന്മാരുമൊന്നിച്ചു വന്നെതിർക്കും ധനഞ്ജയൻ. 32

ആക്കൂട്ടത്തിൻ നടുക്കായ്ഭീമസേനൻ മഹാബലൻ
കാലൻ ദണ്ഡുകണക്കൂക്കൻഗദ തുള്ളിച്ചടുക്കുമേ. 33

പിന്നെദ്ധീമാനർജ്ജുനന്റെ ഗാണ്ഡീവത്തിന്റെ ശബ്ദവും
ഭീമന്റെയാഗ്ഗദക്കാറ്റുമേൽക്കാനാളായ് വരാ നൃപർ. 34

എൻ പക്ഷം പാർത്തരായ് സന്ധി നല്ലൂ നന്നല്ല വിഗ്രഹം
കുരുക്കളെക്കാൾ പാർത്തന്മാർ ശക്തരെന്നാണു മന്മത. 35

എന്തെന്നാൽ ബലിയാം ശ്രീമജ്ജരാസന്ധനരേന്ദ്രനെ
ബാഹുയുദ്ധംകൊണ്ടുതന്നെ പോരിൽ കൊന്നിതു മാരുതി. 36

അങ്ങയ്ക്കു ശമമേ നല്ലൂ പാർത്ഥരായ് ഭരതർഷഭ!
ഇരുവർക്കും ഹിതമിതു ചെയ്ക നിസ്സംശയം ഭവാൻ; 37

ഏവം ചെയ്താൽ മഹാരാജ, ശ്രേയസ്സങ്ങയ്ക്കു കൈവരും.
ഏവം ധർമ്മാർത്ഥസഹിതം വിദുരൻ ചൊല്ലി സഞ്ജയ! 38

കൈക്കൊണ്ടില്ലാ ചൊന്നവാക്കു മക്കൾക്കു ഹിതകാംക്ഷി ഞാൻ.