<poem>
പുഞ്ചിരിയാകും തളിരും നിലാവുകൾ
തഞ്ചും കടാക്ഷവും തൂകിത്തൂകി
സുന്ദരന്മാരരോടു ഗോവിന്ദൻ
മന്ദമാംവണ്ണമരുളിച്ചെയ്തു
കീർത്തികളൊക്കവേ കേട്ടു പതുക്കവേ
മൂർത്തികൾ കാണ്മതിന്നാശയുണ്ടായ്
എന്നതു കാരണം ഭൂമീസുരേന്ദ്രൻെറ
നന്ദനന്മാരെ ഞാൻ കൊണ്ടുപോന്നു
എന്നാലിരുവരുമൊന്നിച്ചവിടേയ്ക്കു
വന്നീടുമെന്നു നമുക്കു ഭാവം
ധാത്രീസുരേന്ദ്രൻെറ പത്തു സുതന്മാരു-
മത്ര വളരുന്നു ജാതമോദം
അച്ഛനെന്നുണ്ണികൾ നമ്മെ വിളിക്കുന്നു
അമ്മയെന്നബുജപുത്രിയേയും
ഇച്ഛയ്ക്കു ചേരുന്നതെല്ലാം കൊടുക്കുന്നു
ഇച്ഛയോടെ ഞാൻ വളർത്തീടുന്നു
എന്നാലിവരെയും കൊണ്ടങ്ങു പോയാലും
നന്നായനുഗ്രഹിച്ചീടുമെന്നാൽ
പ്രാണിവധംകൊണ്ടു നിങ്ങൾക്കിരുവർക്കും
മാലിന്യമുള്ളതുമിന്നു തീർന്നു
എന്നതിന്നുണ്ടൊരു കാരണമിക്കാലം
നിങ്ങളെയന്നു വരുത്തീട്ടിരുവരും
സാമോദമിങ്ങോട്ടു പോന്നുകൊൾവിൻ
അന്തണശ്രേഷ്ഠനുമന്തർജ്ജനത്തിനും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.