താൾ:Orayiram pazhamchol CiXIV39 Tubingen Gundert Collection.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൮൩. മൂത്തെടത്തൊളമെ കാതൽ ഉണ്ടാകും
൮൮൪. മൂത്തൊർ വാക്കും മുതുനെല്ലിക്കയും മുമ്പിൽകൈക്കും പിന്നെ മതൃക്കും
൮൮൫. മൂന്നൊന്നായാൽ മൂക്കൊലപ്പെരുവഴി തുണ
൮൮൬. മൂരിയൊടു ചൊദിച്ചിട്ടു വെണമൊ നുകംവെപ്പാൻ (മൂൎഖനെ തിന്നുന്ന നാട്ടിൽ ചെന്നാൽ മൂൎഖനെ തിന്നണം (൫൩൦)
൮൮൭. മൂലം മറന്നാൽ വിസ്മൃതി
൮൮൮. മൂവർ കൂടിയാൽ മുറ്റം അടിക്കാ
൮൮൯. മൂളിയ വീട്ടിൽ തീക്കു പൊകരുത്
൮൯൦. മെല്ലെ തിന്നാൽ മുള്ളുംതിന്നാം
൮൯൧. മെല്ലനെ ഒഴുകും വെള്ളം കല്ലിനെ കുഴിയ ചെല്ലും
൮൯൩. മെടി നൊക്കിയാൽ അറിയാം
൮൯൪. മെല്പെട്ടു മിന്നൽപൊലെ പൊങ്ങി ദെഹിയും കീഴ്പെട്ടു ദാരുപൊലെ വീണു ദേഹവും
൮൯൫. മൊർ വില്ക്കുന്നതായെ ഊരിലെ പ്രാവൎത്യം (പാരവത്യം)എന്തിന്നു