താൾ:Mangalodhayam book-10 1916.pdf/304

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭജനത്തിൽ നിന്ന് കദനത്തിലേക്ക്
ഫാഫേതിവാനവരഫമ്മതിയിൽക്കളിക്കൂ ന്നാഫേതിദൈത്യവരപീഡിതരായെഴുന്നാൾ നീഹരമക്കനതുപോലവനെക്കൃതാന്ത ന്നാഹാരമാക്കിവിലസുംഗദതാൻഗദഘ്നം
വന്ദാരുമാനസമലിഞ്ഞലയാണ്ടതിങ്കൽ
മന്ദംകളിപ്പൊരണിമന്ദിരമന്ദിരായ
കൂന്ദേന്ദുമന്ദപവനാദിയനംഗഭൃത്യ സന്ദോഹകന്ദമരവിമമന്ദശോണം
നാലായിടും മറകൾനാലുനയനങ്ങനാലു
നാലായവ൪ണ്ണയുഗവ൪ഗ്ഗവിസ൪ഗ്ഗസ൪ഗ്ഗം
നാലാകുമാശ്രമമതുംനിഖിലാധിനാഥ
നീലാളിവർണ്ണകരവല്ലികളായ്ലസിപ്പൂ
നാളീകന്ദനാളമളിസഞ്ചയകേളീരംഗം
കാളാംബുദദ്യുതികളിന്ദജതൻപ്രവാഹം
ഹാലാഹലംവിഷഹീനമഹീനകാന്തി
കോലാഹലംകമലനേത്രഗളപ്രദേശം
ഹാരങ്ങളല്ലവിടെയുള്ളതുതാരമത്രേ,
നാരായണന്റെഗളമല്ലതുമല്ലതത്രേ,
സ്മേരാനനംസപടികാണ്മതൂചന്ദ്രനത്രേ,
നീരാഴിയാണുതിരുമാറിടമല്ലപോലും
തേടുന്നുനേത്രമധുപംമധുവുണ്ടിടുന്നു
നേടുന്നുചിത്തകളഹംസമനന്തസൗഖ്യം
വാടുന്നുചന്ദ്രവദനംവിളറുന്നു
വന്നുകൂടുന്നുപൂമകൾവിരുന്നിനുപൂമുഖത്തിൽ.
കണ്ണാടികണ്ടുതൊഴുകൈതുടരുന്നുവിണ്ണോർ
കണ്ണാണലിഞ്ഞൊഴുകിടുന്നതുതുനിലാവിൽ
എണ്ണുന്നുമുത്തുകൾവിടർന്നൊരുപല്ലവത്തി
ലുണ്ണുന്നുപങ്കജമിതെന്തുമഹേന്ദ്രജാലം
ചില്ലീലതയ്ക്കെതിരുചൊൽവതിനാവതില്ലേ
വല്ലാതെഭീതിമനതാരിലുയർല്ലിടുന്നു
എളളിന്റെപൂവരിയനാസികയോടെതിർത്തി
ട്ടല്ലേജനങ്ങൾതിലമിത്തരമാടിടുന്നു?
ഇന്ദുപ്രഭാപടലമേററുലസിപ്പതെല്ലാം
മന്ദിച്ചിടുന്നുദിനനാഥനുദിച്ചിടുമ്പോൾ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/304&oldid=164743" എന്ന താളിൽനിന്ന് ശേഖരിച്ചത്