൧൬ | മാടമഹീശശതകം | |
തുംഗാത്മാവാം നരേന്ദ്രൻ നിജമനസി വിചാ-
രിച്ചു കല്പിച്ചു വേഗാൽ
ഭംഗാപേതം മുറക്കങ്ങഖിലവുമഥ കൂ-
ട്ടിച്ചു വട്ടങ്ങളും താൻ. ൭൫
അപ്പോൾ ഡൽഹിയിൽവെച്ചു സപ്തമനതാ-
മെഡ്വർഡ്മഹാരാട്ടുതൻ-
നല്പോടൊത്ത കിരീടധാരണമഹം
തോഷേണ ഘോഷിക്കുവാൻ
ഇപ്പാരിങ്കലെഴുന്ന ഭൂപതികള-
ങ്ങെപ്പേരുമെത്തേണ്ടതായ്
കെല്പാൎന്നീടിന കല്പനക്കുറിയതും
വന്നെത്തി മന്ദേതരം. ൭൬
'നന്നായീ രണ്ടു കാൎയ്യങ്ങളുമഴകിനൊടീ
യാത്രയാൽത്തീൎത്തുകൊള്ളാ'-
മെന്നായുൾതാരിലോൎത്തിട്ടുടനുരുതരസൽ-
ഭക്തിസംയുക്തനായി,
ചെന്നാപ്പൂൎണ്ണത്രയീശൻ തിരുവടിയുടെ തൃ-
ക്കാലതക്കാലമേറ്റം
നന്ദ്യാ വന്ദിച്ചു കൂപ്പിപ്പുനരപി നിതരാം
വാഴ്ത്തിനാൻ പാൎത്ഥിവേന്ദ്രൻ. ൭൭
'സ്വാമിൻ! കാരുണ്യസിന്ധോ! സതതമലിവൊടീ
യാത്രയിൽ കാത്തു മഠം ഞാൻ
കാമിക്കും കാൎയ്യമെല്ലാം കനിവൊടു നിറവേ-
റ്റിയ്ക്കണേ ചക്രപാണേ!
ഭൂമിത്തട്ടിങ്കലുള്ളെൻ പ്രജകളെയഖിലം
പൂൎണ്ണകാരുണ്യസാര-
ശ്രീ മിന്നീടും കടാക്ഷാഞ്ചലമതിനകമേ
ചേൎത്തു നീ കാത്തുകൊൾക'. ൭൮
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |