താൾ:Kundalatha.djvu/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കപിലനാഥൻ: ഞാൻ ഒരു കാര്യം ഇവിടെ പറവാനായിട്ടു രാജാവ് അറിയിച്ചിട്ടു വന്നതാണ്.

കൃതവീര്യൻ ഉടനെ ലജ്ജകൊണ്ട് തല താഴ്ത്തി പറയാമെന്നു മന്ദാക്ഷരമായിട്ടു പറഞ്ഞു.

കപിലനാഥൻ: ഇവിടുന്നു സ്വരാജ്യത്തിലേക്കു പോകുന്നതിനു മുമ്പായി എന്റെ സ്വാമിയോട് രഞ്ജിപ്പായി പിരിയേണാമെന്നും. മേലാൽ കുന്തള-കലിംഗ രാജ്യങ്ങൾ തമ്മിൽ വൈകാര്യമാല്ലാതെ കഴിയണമെന്നും, എന്റെ സ്വാമിക്ക് ഒരു വാഞ്ഛിതം ഉള്ളത് ഇവിടെ അറിയിച്ച്, രാജധാനിയിലേക്ക് പോരേണമെന്ന് ഇവിടുത്തോട് അപേക്ഷിക്കാനാണ് എന്നെ അയച്ചിരിക്കുന്നത്

കൃതവീര്യൻ: ഞാൻ സ്വരാജ്യത്തിലേക്ക് പോകുന്നത് എന്ന്?ഇപ്പോൾ ഞാൻ കലിംഗ രാജാവിന്റെ കാരാഗൃഹത്തിലല്ലേ?

കപിലനാഥൻ: യുദ്ധത്തിന്റെ ശേഷം മുഖ്യമായ ചില രാജ്യകാര്യങ്ങളിൽ ദൃഷ്ട്ടിവെക്കേണ്ടവരികയാണ്. ഇവിടുത്തേ യാത്രയാക്കുവാൻ അല്പം വൈകിയതാണ്. ഇവിടുത്തെ കാരാഗൃഹത്തിൽ താമസിപ്പിക്കുവാൻ എന്റെ സ്വാമിക്ക് ഒട്ടും മനസില്ല. ഇവിടുത്തേ കന്തളരാജ്യത്തേക്കയക്കുവാൻ പ്രാധാനമന്ത്രിയായ അഘോരനാഥൻ അകമ്പടിയോടുകൂടി ഇപ്പോൾ ഇവിടെ എത്തും. അതിനു മുമ്പായി ഇവിടുന്നു രാജധാനിയിൽ വന്നു തമ്മിൽ കണ്ടു പിരിയണമെന്നാണ് സ്വാമിയുടെ ആഗ്രഹം.

കൃതവീര്യൻ: ഞാൻ അദ്ദേഹത്തിനു ചെയ്ത ദ്രോഹങ്ങൾ ഓർക്കുമ്പാൾ അദ്ദേഹത്തിന്റെ പക്കൽ നിന്നും ഇത്ര ദയ അനുവദിക്കേണ്ടവനല്ല. എന്റെ അവിവേകംകൊണ്ട് ചില അബദ്ധങ്ങൾ ഞാൻ പ്രവർത്തിച്ചുപോയതൊക്കെയും പൊറുക്കാനായി അങ്ങുന്ന് തന്നെ എന്റെ പേർക്ക് അദ്ദേഹത്തേട് യാചിക്കണം കൃതവീര്യനോട് ഇന്നു കാണിച്ച ഈ ഔദാര്യം അയാൾ ഒരിക്കലും മറക്കില്ല. ഈ ദൈന്യസ്ഥിതിയിൽ എന്നെ രാജധാനിയിൽ വരുവാൻ മാത്രം ആവശ്യപ്പെടരുത്. പക്ഷേ താമസിയാതെ ഒരിക്കൽ രാജാവിനെ വന്നു കണ്ട്, എന്റെ കൃതഞ്ജതയെ വഴിയെ വന്നു കാണിക്കുവാൻ ഞാൻ സംഗതി വരുത്തിക്കൊള്ളാം. ഇപ്പോൾ തന്നെ വന്നു കാണാത്തത്, എന്റെ കാലുഷ്യംകൊണ്ടാണെന്ന് തോന്നുകയും അരുത്. ഈ വിവരം രാജാവിനെ അറിക്കണം.

കപിലനാഥൻ: സകലതും ഇവിടുത്തെ ഹിതംപോലെ, സ്വരാജ്യത്തേക്കു പോവുക എന്നതാണു തീർച്ചയാക്കിയതു എങ്കിൽ പുറപ്പെടവാൻ ഇവിടുന്നു ഒരുങ്ങണ്ടതാമസമേയുള്ളു.

കൃതവീര്യൻ: എന്റെ ആൾക്കാരും എന്റെ ഒരുമിച്ചു തന്നെ എല്ലാവരും പോരുകയില്ലേ?

കപിലനാഥൻ: ഇവിടുന്നു പുറപ്പെട്ടാൽ ആൾക്കാർ ഒന്നൊഴിയാതെ കൂടെ ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/126&oldid=163009" എന്ന താളിൽനിന്ന് ശേഖരിച്ചത്