താൾ:Kavipushpamala.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40

കവിപുഷ്പമാല


പായ്ക്കാടൻ ചേർന്ന പദ്യം തിരുതകൃതിയതി-
 ന്നില്ലൊരാക്ഷേപവും നീ
കേൾക്കേണം പദ്യമെന്തെങ്കിലുമിവയിൽ മഹാ-
 സത്യമായൊത്തിതല്ലോ.        36

ത്വദാക്ഷേപം ഖണ്ഡിച്ചഹമിതു വിടുന്നേനിതിനുമേൽ
സദാക്ഷേപശ്ലോകം സരസമുളവാമെങ്കിലുടനേ
മുദാ നീ വിട്ടാലും തരമൊടു സമാധാനമതിനു-
ണ്ടിദാനീമുത്സാഹക്കുറവു വെറുതേ തെല്ലുമരുതേ.        37
  
പിഴയതു പിണയാതേ പദ്യജാലങ്ങൾ പുത്തൻ
മഴയൊടു സമമേറ്റം തൂകിടും തുംഗബുദ്ധേ!
അഴകിലൊരു തലയ്ക്കൽ ജീവനുണ്ടെങ്കിലിപ്പോ-
ളെഴുതുക മറുപത്രം സത്വരം നിസ്ത്രപം നീ.        38

ഉഗ്രൻ വാഴുന്നോരുർവ്വീധരമൊരു കരതാർ-
 കൊണ്ടു മേല്പോട്ടെറിഞ്ഞോ-
രുഗ്രാടോപൻ ദശഗ്രീവനെയഥ മഥനം-
 ചെയ്തൊരാബ്ബാലിതന്റെ
സുഗ്രീവാസ്ഥാനമത്യുൽക്കടതരമലറി-
 ച്ചെന്നു ഖണ്ഡിച്ചു പിന്നെ-
സ്സുഗ്രീവൻതന്നെ വാഴിച്ചൊരു ഹരിശരമെ-
 ന്നാർത്തിയെത്തീർത്തിടട്ടെ.        39

"https://ml.wikisource.org/w/index.php?title=താൾ:Kavipushpamala.djvu/11&oldid=162026" എന്ന താളിൽനിന്ന് ശേഖരിച്ചത്