താൾ:Karnabhooshanam.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


വാസുകി നീർക്കോലിയാകുമെന്നോർക്കുന്നു
  വാസവൻ, ഭോഷനോ കുണ്ഡലീശൻ ?

നീരദമാകുമോ സർവജ്ഞഭൂഷയെ
  നീരദവാഹനയാച്ഞായന്ത്രം ? '


XIV




ഇത്തരം വാക്കോതിപ്പത്മാക്ഷൻ നോക്കിനാൻ
  പുത്രൻതൻ നന്മുഖമൊന്നുവീണ്ടും.

ആ മുകുരത്തിങ്കൽ വ്യക്തമായ് വീക്ഷിച്ചാ-
  നാഗാമിയാകും തന്നാശാഭങ്ഗം:        340

സ്ഫീതപ്രസാദമാമാവദനേന്ദുവി-
  ലാദിയിലല്പമാം മ്ലാനഭാവം

പേർത്തുമൊരങ്കത്തിൻ രീതിയിൽ കണ്ടതു
  വീർത്തു വിധുന്തുദരൂപമേന്തി

അത്തിങ്കളെ ഗ്രസിച്ചാർക്കുന്നു. ചീർക്കുന്നു
  മിത്രന്റെ മുന്നിൽ നിന്നന്ധകാരം !

ഇപ്പുലർവേളയെന്തന്തിയായ്, മാറുവാൻ ?
  ഇശ്ശരത്തിന്നേതു വർഷാരാത്രം ?

താൻ വേണ്ടതെന്തിനിമേലെന്നു ചിന്തിച്ചു
  പോംവഴിയൊന്നുമേ കണ്ടിടാതെ,        350

"https://ml.wikisource.org/w/index.php?title=താൾ:Karnabhooshanam.djvu/22&oldid=161843" എന്ന താളിൽനിന്ന് ശേഖരിച്ചത്