ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഏവനെന്തെങ്ങെപ്പോളെന്നോടു നേർന്നാലും
ജീവ നതല്ലതിൻ മേലെന്നാലും
ഞാനവന്നേകുമതപ്പോൾ, എൻപങ്കുമ-
ദ്ദാനഗംഗാബുവാൽ ധൗതമാകും.
കൂടിക്കിടപ്പതുണ്ടിന്നന്മയൊന്നെന്നിൽ
കോടക്കാർകൊണ്ടലിൽ മിന്നൽപോലെ."
VIII
എന്നുരചെയ്തുകൊണ്ടാനതമൗലിയായ്
മുന്നിൽ നിലകൊള്ളും തന്മകനെ
ആയിരം കന്നുള്ളോരണ്ടർകോൻ തന്റെ നേ-
ർക്കായതമായെഴുമീർഷ്യയോടെ
മാറിടം ചേർത്തു പുണർന്നു നിറുകയിൽ
കൂറോടു കൈയണച്ചാശിസ്സേകി
അച്ഛനബ്ഭദ്രനു താനെന്നു പേർത്തുമോ-
ർത്തജ്ജഗച്ചക്ഷുസ്സൊരല്പനേരം
സർവവും വിസ്മരിച്ചങ്ങനെ നിന്നുപോയ്
നിർവൃതി മണ്ഡലമദ്ധ്യവർത്തി
ഹേമാസനത്തിങ്കൽ താനിരുന്നപ്പുറ-
മാമാന്യനേയുമടുത്തിരുത്തി,