ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കണ്ണശ്ശ രാമായണം
മുനിവരനരുളാൽ അരചകുമാരർ മുതിർന്നു മഹാനദികളെ വന്ദിച്ചാർ കനിവൊടു: ഗംഗ കടന്നതു കാലം കാകുൽസ്ഥൻ തിരുവടി മുനിയോടെ "വനം ഇത് അതീവ ഭയങ്കരം എന്ത് ഇഹ? വഴിയേ യറിയിക്ക്:" എന്നതിനു അവനും: "ജനപദമിത് വനമായതു, കേൾ, ഇഹ ദശരഥതനയാ!" എന്നറിയിച്ചാൻ.
" അറിവ് ഏറുന്നൊരു വൃത്രനെ വധചെയ്ത് അതിപാപത്തോട് അന്നു പുരന്ദരൻ അറിയാതേ കുത്രാപി വസിച്ചാൻ, അമരാവതിയും അകന്നു തുലോം നാൾ: തിറമായ് അവനുടെ പാപം കളവാൻ ദിവ്യ മുനീശ്വരർ ഇവിടെയിരുത്തി കുറയാതേ കലശങ്ങൾ ജപിച്ചു കുതൂഹലമായ് അഭിഷേകം ചെയ്താർ. 70
ആർത്തിയൊട് അംഗമലാദികൾ പോയവ-
നന്തരം അമലനും ആയാൻ ഇന്ദ്രൻ;
പേർത്തു മലാദികൾ ഇവിടെത്തങ്ങിയ-
പിമ്പുപുരന്ദരൻ അരുളിച്ചെയ്താൻ:
"ഗാത്രമലം മമ തങ്ങുകയാൽ ഇവ,
കാലവിശേഷവും ഈന്നി, യശസ്സൊടൂ
ധാാത്രിയിൽ മലദകരൂശാ വിതി ധന-
ധാന്യസമൃദ്ധിയും ഉണ്ടാകെ"ന്നേ. 71