ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ബാലകാണ്ഡം
വാനവർ സന്തോഷത്തോടു പോയ-
വനന്തരമേ, ധനരത്നാദികളാൽ
മാനിതരായ മഹാമുനിമാരു
മഹിമയുടേ ശാന്താപതിയോടേ
പോനതുകാലം, പിൻപേ ചെന്നു
പുകഴ്ന്തരുൾകൊണ്ട മഹാപതി ദശരഥൻ
ആനന്ദേന നിജാംഗനമാരോട്
അന്നവയോദ്ധ്യനഗരം പുക്കാൻ. 42
കാരുണ്യത്തൊടുകൂടതുകാലം
കമലോത്ഭവൻ അമരരൊട് അരുൾചെ-
"വീരൻ ദശമുഖനെക്കൊൽവതിന് ഇനി[യ്താൻ:
വിശ്വേശ്വരനു തുണപ്പാനായേ,
ആരും മടിയാതുണ്ടാക്കുക പുനര്
അവനിയിൽ വാനരരാകിയ പുത്രരെ;
മൂരിനിവർന്ന മമാനനജാതേ
മുഖ്യൻ ജാംബവാൻ ഉളൻ ആദിയിലേ. 43
ഏവം അയൻതിരുവടിയരുൾചെയ്തള-
വെല്ലാരും പുത്രരെ നിർമ്മിച്ചാർ;
ദേവളധിപതിയിന്ദ്രൻ ബാലിയെ;
നിറമുടെ ദിനപതി സുഗ്രീവനെയും;
പാവകദേവൻ നീലനെ; അഴകിയ
പവനനും അഞ്ജനയാകിയ ദേവിയിൽ
ഏവരിലും ബലമുടയ ഹനൂമാൻ
എന്നൊരു പുത്രനെയും നിർമ്മിച്ചാർ. 44