കിളിപ്പാട്ട് 763
വന്ദനംകഴിച്ചെന്റെകയ്യിലുണ്ടാകുംവസ്തു
വിന്നതെന്നില്ലാചിലതെന്നോടുവാങ്ങിച്ചൊപ്പം
ഒന്നിച്ചുമാതാവിനുള്ളന്തികെപോരുന്നവ
നിന്നിങ്ങുവന്നീലിതിന്നേന്തുകാരണംപാർത്താൽ
കാലത്തുഞാനിന്നങ്ങുപോകുവാൻതുടർന്നപ്പോൾ
ചേലൊത്തുഞാനുംകൂടിപ്പോരുമെന്നുരച്ചവൻ
പോരുവാനുമുതിർന്നതുകണ്ടുഞാൻമുടക്കിനേൻ
ചാരുവാംവാക്യംകൊണ്ടെന്നാകിലുംകയർത്തവൻ
മാറിയെങ്ങാനുംമറിഞ്ഞങ്ങിനെവസിയ്ക്കയൊ
നേരിടാതീവണ്ണമല്ലെങ്കിലീമനോഹരൻ
ലോകരിൽപ്രധാനിയാമേകന്റെകയ്യിൽപെട്ടു
പോകയോകഷ്ടംകാണമെന്നുറച്ചുഴറേറാടെ
പർണ്ണശാലയിൽചെന്നിട്ടമ്മയെനമിച്ചിനിർ
വ്വർണ്ണനംചെയ്തീടുമ്പോളാത്മദർശനത്താലെ
കണ്ണുനീരൊലിപ്പിച്ചുമിണ്ടുവാൻവയ്യാതൊരു
ദണ്ഡമുൾക്കൊള്ളുംസീതാദേവിതൻമുഖംപാർത്തു
പെട്ടന്നുസന്താപവുംസൽപ്രതാപവുംപൂണ്ടു
മട്ടൊന്നുമാറിത്രിലോകീശ്വരാത്മജൻകുശൻ
സത്വരംചോദ്യംചെയ്താനിത്തരംമഹത്താക
മത്തലങ്ങുണ്ടാവാനെന്തഭ്യകാരണംനാഥേ
എങ്ങുപോയ്ലവൻമമസ്നിഗ്ദ്ധനാംസഹോദരൻ
മങ്ങുമീഭാവംവെടിഞ്ഞെന്നോടുചൊല്ലേണമേ
വന്നകണ്ണീരുംതുടച്ചന്നേരംവൈദേഹിയും
നന്ദനൻതന്നെപ്പുണർന്നാശ്വസിച്ചോതീടിനാൾ
എങ്കുമാരകകേൾക്കചൊല്ലീടാമിനിയ്ക്കല്ല
ലങ്കുരിച്ചതിന്നുള്ളകാരണംപ്രഭാതേനീ
മൽഗിരാകുശാദികൾക്കായങ്ങുകാന്താരത്തിൽ
പുക്കിരിയ്ക്കുമ്പോൾമുനിപുത്രകന്മാരോടൊത്തു
കുട്ടിയാംലവൻകളിച്ചീടുവാൻതന്നെപുറ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.