പശ്ചിമഘട്ട സമിതി റിപ്പോർട്ട് - 2011
............................................................................................................................................................................................................
ജീവിക്കാനുള്ള അവകാശം മുൻനിർത്തി മുൻകൂർ വന വൽക്കരണവും മുൻകൂർ പുനരധിവാസവും എന്ന പുതിയ ആശയമാണ് അതോറിറ്റി സ്വീകരിച്ചിട്ടുള്ളത്. ഇതിനുള്ള ഭൂമി മുന്നേതന്നെ കണ്ടെത്തിയിട്ടുള്ളതാണെന്നാണ് സർക്കാർ ഏജൻസികൾ പറയുന്നത്. ആകയാൽ ഈ ആശയത്തിൽ അടിയുറച്ച് മുന്നേറുകയാണ് അഭികാമ്യം. കാരണം ബദൽ വനവൽക്കരണവും പുനരധിവാസവും അനുപേക്ഷണീയമാണ്. രാഷ്‌ട്രപിതാവ് മുന്നോട്ട് വച്ച പബ്ലിക് ട്രസ്റ്റ് എന്ന സംവിധാനം (Public Trust Doctrine) ഇന്ത്യൻ സുപ്രീം കോടതിയും അമേരിക്കൻ സുപ്രീം കോടതിയും ഇന്ന് അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാനമോ സർക്കാരോ പ്രകൃതിവിഭവങ്ങളുടെ ഉടമകളല്ല, മറിച്ച് ട്രിസ്റ്റികൾ മാത്രമാണ്. അതുകൊണ്ട് ഇത് പൊതുനന്മയ്‌ക്കുവേണ്ടി ഉപയോഗിക്കേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്. അതായത് സ്വകാര്യവ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സ്വാർത്ഥ താല്‌പര്യത്തേക്കാൾ പൊതു ഉപയോഗത്തിനായി ഈ വിഭവങ്ങൾ പുനർവിതരണം നടത്തണം. സുപ്രീം കോടതി 1996 ഒക്‌ടോബർ 31ലെ ഉത്തരവും പ്രകാരം റിട്ട് പെറ്റീഷൻ തീർപ്പാക്കാതെ പ്രശ്‌നം മൊത്തത്തിൽ അവലോകനം ചെയ്യാൻ നിർദ്ദേശിച്ചുകൊണ്ട് മുംബൈ ഹൈക്കോടതിക്ക് കൈമാറി. ദഹനു താലൂക്കിൽ പ്രവർത്തിക്കുന്ന മലിനീകരണമുണ്ടാക്കുന്നതും ആരോഗ്യത്തിന് ഹാനികരവുമായ വ്യവസായങ്ങളെ നിയമാനുസൃതം കൈകാര്യം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ വിജ്ഞാപനങ്ങൾ, ടൗൺ/മേഖലാ പ്ലാനുകൾ, NEERI റിപ്പോർട്ട് എന്നിവ കൂടികണക്കിലെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതോറിറ്റിക്ക് പ്രശ്‌നങ്ങൾകൈകാര്യം ചെയ്യാൻ ഇത് വളരെ സഹായകമായി. നിർഭാഗ്യവശാൽ കല്‌ക്കരി ഉപയോഗിച്ച് ഊർജ്ജോല്‌പാദനം നടത്തുന്ന ഇവിടുത്തെ പ്ലാന്റ് യാഥാർത്ഥത്തിൽ കടലിലാണ് സ്ഥിതി ചെയ്യുന്നത്. തന്മൂലം ഇവിടെ ഒരു FDG (Flue Gas Desulfurizer) പ്ലാന്റ് സ്ഥാപിക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന ഫ്‌ളൈ ആഷായിരുന്നു ഗൗരവകരമായ മറ്റൊരു പ്രശ്‌നം. ഈ പ്ലാന്റ് അതോറിറ്റിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലാണ്. ഫ്‌ളൈ ആഷിന്റെ 70% ഇപ്പോൾ ഉപയോഗപ്പെടുത്തുന്നുണ്ട് ബാക്കി 30% എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നു. |
............................................................................................................................................................................................................