Jump to content

താൾ:GaXXXIV2.pdf/108

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൪)

കൊണ്ടുവരെണം എന്നാൽ ഞാൻ നിന്മെലുള്ള ആത്മാ
വിൽ ഒരംശം എടുത്തു അവർ മെൽ വെച്ചു ചുമടിന്റെ
ഭാഗം വഹിപ്പാറക്കും. ജനങ്ങളൊടൊ നിങ്ങൾ കരഞ്ഞു
ആശിച്ച പ്രകാരം ആകും നാള മാംസം തരും നിങ്ങൾ
നാട്ടാധിപിടിച്ചു നടുവിൽ ഇരിക്കുന്ന യഹൊവയെ വെ
റുക്ക കൊണ്ടു ഒന്നും രണ്ടും പത്തും ദിവസം അല്ല ഒരു മാ
സം മുഴുവനും തന്നെ അറപ്പു വരുവൊളം മാംസം ഭക്ഷി
പ്പാറാക്കാം എന്നു പറയെണം. അപ്പൊൾ മൊശെ സംശ
യം ഉണൎത്തിച്ചാറെ യഹൊവയുടെ കൈ കുറുകി പൊ
യൊ എന്റെ വചന പ്രകാരം വരുമൊ ഇല്ലയൊ എന്ന
ക്ഷണത്തിൽ കാണും എന്നരുളിചെയ്തു. അനന്തരം
മൊശെ കല്പന പ്രകാരം ആചരിച്ചപ്പൊൾ യഹൊവയു
ടെ ആത്മാവ ൭0 പെരുടെ മെൽ ആവസിച്ച ദിവസം
തന്നെ അവർ പ്രവചിച്ചു. അവരിൽ ൨ പെർ കൂടാര വാ
തുക്കലെക്ക എത്തിയിട്ടില്ല എങ്കിലും പാളയത്തിൽ ആത്മ
വചനം ഘൊഷിക്കയും ചെയ്തു. ഇപ്രകാരം മൊശെയൊ
ടറിയിച്ചപ്പൊൾ അവന്റെ ഭൃത്യനായ യൊശുവ അവരെ
വിരൊധിപ്പാൻ ബുദ്ധി പറഞ്ഞാറെ മൊശെ അവനൊ
ട നിണക്ക അസൂയ തൊന്നുന്നുവൊ യഹൊവയുടെ ജ
നം എല്ലാവരും പ്രവാചികളും ദെവാത്മാവുള്ളവരും ആ
യ്വവന്നാൽ കൊള്ളായിരുന്നു എന്നപെക്ഷിച്ചു മൂപ്പരൊടും
പാളയത്തിലെക്ക മടങ്ങി ചെരുകയും ചെയ്തു. അനന്തരം
ദൈവം കാറ്റയച്ചു കടലിൽനിന്നു കാടക്കൂട്ടങ്ങളെ പാള
യത്തിന്മെൽ വരുത്തി ചുറ്റും ഭൂമിയിൽനിന്ന ൨ മുളം ഉയ
രത്തിൽ പറപ്പിച്ചു ജനം രണ്ടു ദിവസം മുഴുവനും കാടക
ളെ പിടിച്ചു കൂട്ടി പാളയത്തിന്നു ചുറ്റും ഇട്ടുണക്കി. ഭക്ഷി
ച്ചു തീരുമ്മുമ്പെ യഹൊവ കഠിന ബാധ കൊണ്ട അവ
രെ ശിക്ഷിച്ചതിനാൽ വളരെ മരിച്ചു അലൎച്ചക്കുഴി എന്ന
പെരായ സ്ഥലത്തു അടക്കി ശെഷിച്ചവർ ഹസരൊ
ത്തിൽ വന്നിരിക്കയും ചെയ്തു.

പിന്നെ ഭാൎയ്യ നിമിത്തം മൊശെക്ക സഹൊദരനാലും
സഹൊദരിയാലും വിരൊധം സംഭവിച്ചു. ആയവർ അ
വനൊടും മറ്റുള്ളവരൊടും സ്ത്രീയെ എടുത്തതു ഇസ്രയെൽ
വംശത്തിൽ നിന്നല്ലല്ലൊ എന്നും യഹൊവ മൊശെയിൽ
വെച്ചു മാത്രമെ പറഞ്ഞിട്ടുള്ളു ഞങ്ങളിലും അറിയിച്ചിട്ടി
ല്ലയൊ എന്നും മറ്റും പറഞ്ഞാറെ മഹാ സൌമ്യനായ

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV2.pdf/108&oldid=177665" എന്ന താളിൽനിന്ന് ശേഖരിച്ചത്