താൾ:CiXIV131-6 1879.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 46 —

ശാപുർ കല്പനപ്രകാരം ചെന്നപ്പോൾ കോവിലകഭണ്ഡാരവിചാര
കൻ ആയതിനെ പരിശോധിച്ചു അതു ഉത്തമ രത്നമെന്നു കണ്ടു വില
ചോദിച്ചപ്പോൾ, ശാപുർ അതിന്നു പകരമായി തനിക്കു പ്രഭുസ്ഥാനവും
650,000 ഉറുപ്പികയും പത്തു വൎഷങ്ങൾക്കുള്ളിൽ കൊടുക്കേണമെന്നും തനി
ക്കു മരണംവരെ കൊല്ലന്തോറും 15,000 ഉറുപ്പിക ഉപകാരശമ്പളം 1) കി
ട്ടേണം എന്നും ഉള്ള വില പറഞ്ഞു. എന്നാൽ ആ സമയം രുസ്സമന്ത്രി
പുംഗവനായിരുന്ന പാനീൻപ്രഭു രത്നങ്ങളെ വാങ്ങാതെ അവനെ നാടു
കടത്തി കടത്തിൽ ഉൾപ്പെടുത്തി കടം ഉടനെ തീൎപ്പാൻ റൊക്കം മുതൽ
അവന്റെ കൈക്കൽ ഇല്ല എന്നു കണ്ടു അവനോടു താൻ ചെയ്ത കരാ
റിനെ മാറ്റി. ആ ദേശത്തിൽ ഒരു കടക്കാരൻ താൻ പെട്ട കടത്തിന്നു
നിവൃത്തി വരുത്താതെ രാജ്യത്തെ വിട്ടു പോയി കൂടാ എന്ന ചട്ടം ഉണ്ടാക
കൊണ്ടു പണത്തിന്നായി അവനെ മുട്ടിച്ചു. അതിന്നു ശാപൂർ മുമ്പെയുള്ള
സമ്മതപ്രകാരം രത്നങ്ങളെ എടുത്തു മുതൽ തരേണമെന്നു ചോദിച്ച
പ്പോൾ പാനീൻപ്രഭു അവ അത്ര വിലെക്കു ഇല്ല നാലിൽ ഓരംശത്തി
ന്നേ പോരും അതിന്നു മനസ്സുണ്ടെങ്കിൽ തരിക എന്നു പറഞ്ഞു. പ്രഭു
തന്നെ ചതിച്ചപ്രകാരം ശാപുർ കണ്ടു താൻ കൊണ്ടുവന്നിരുന്ന വേറെ
ചില രത്നങ്ങളെ ഉടനെ കിട്ടിയ വിലെക്കു വിറ്റു കടമെല്ലാം തീൎത്തു രാ
ജ്യത്തെ വിട്ടുപോകയും ചെയ്തു. മന്ത്രിപ്രവരൻ തന്റെ കൌശലം പറ്റി
യില്ല എന്നു കണ്ടു വേറെ ചിലർ മൂലമായി ചോദിപ്പിച്ചിട്ടും ശാപുർ
കൊടുപ്പാൻ മനസ്സില്ലാതെ പോയിക്കളഞ്ഞു. പത്തു കൊല്ലം കഴിഞ്ഞ
തിൽ പിന്നെ പാനീൻപ്രഭു അസ്ത്രഖാനിൽ വന്നിരുന്നപ്പോൾ ശാപുരി
നെ കണ്ടു വീണ്ടും രത്നങ്ങളെ വിലെക്കു ചോദിച്ചു അതിന്നു ശാപുർ ഇ
വിടെ വെച്ചു ഞാൻ അതിന്റെ കുറിച്ചു ഒന്നും നിശ്ചയിക്കയില്ല സ്മുൎന്നയിൽ 2)
വെച്ചു നാം തമ്മിൽ അതിനെ തൊട്ടു സംസാരിച്ചു, കാൎയ്യത്തിന്നു തീൎപ്പു
വരുത്താം എന്നു ചൊല്ലിയപ്രകാരം മേല്പറഞ്ഞ സ്ഥലത്തിൽ വെച്ചു ക
രാറിനെ വീണ്ടും പുതുക്കി ഉറപ്പിച്ചു, കത്തരീനചക്രവൎത്തിനി ശാപുരിന്നു
പ്രഭുസ്ഥാനവും 900,000 ഉറുപ്പികയും 250,000 ഉറുപ്പികയുടെ ഹുണ്ടികയും

1) Pension. 2) Smyrna.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/54&oldid=187990" എന്ന താളിൽനിന്ന് ശേഖരിച്ചത്