Jump to content

താൾ:CiXIV131-6 1879.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിറ്റു കളഞ്ഞ ഉടപ്പിറപ്പുകളെയോ ഇതുവരെ കണ്ടിട്ടില്ലാതാനും, ൮ാം വയസ്സിൽ തന്നോളം
പോരുന്ന കരി എടുത്തു പൂട്ടേണ്ടതിന്നു മുതലാളി അവനെ നിൎബ്ബന്ധിച്ചു. പിന്നെ അവനെ
മേശയെ ശുശ്രൂഷിപ്പാൻ ആക്കിയതു കൊണ്ടു യജമാനന്മാർ പോരിനെ തൊട്ടു എന്തു സംസാരി
ക്കുന്നു എന്നു ചെവി കൊടുത്തു കേൾക്കും.1) തങ്ങളോടു അറിയിക്കേണ്ടതിന്നു അപേക്ഷിച്ച ശേ
ഷം അടിമകളോടു താൻ ഉറ്റു കേട്ട വൎത്തമാനത്തെ പരിവായിട്ടു അറിയിക്കും. വടക്കർ തോ
റ്റുവെങ്കിൽ അവരുടെ മുഖങ്ങൾ വാടും ജയിച്ച വൎത്തമാനം കൊണ്ടു വരുന്തോറും എല്ലാവരും
ഒത്തൊരുമിച്ചു പാടുവാനും തുടങ്ങും. ൧൮൬൨ാമതിൽ വിടുതലിന്റെ വൎത്തമാനം അവിടേയും
എത്തി. ആയതു യജമാനൻ തന്റെ അടിമകളോടു അറിയിച്ചപ്പോൾ അവർ സന്തോഷം കൊ
ണ്ടു തുള്ളിച്ചാടി പാടുവാനും തുടങ്ങി. മൂന്നു വൎഷം കഴിഞ്ഞ ശേഷം തോട്ടത്തിൽനിന്നു പുറപ്പെ
ടുന്ന അവധി എത്തി. രത്ലിങ്ങ് ഉടനെ ഫ്രിസ്ക്കു സൎവ്വകലാശാലയിൽ ചേൎന്നു അവിടെ ചില
കൊല്ലങ്ങൾ പഠിച്ചു പാട്ടുകാർ തങ്ങളുടെ കറുത്ത സഹോദരന്മാരുടെ ഉപകാരത്തിനായി നട
ത്തിയ മേളക്കൊഴുപ്പുകളിൽ സഹായിച്ചു പോരുകയും ചെയ്തു. Basl. Volkob. 1878 p. 146 ff.
(ശേഷം പിന്നാലെ)

1) ഭാരതത്തിലും ഇംഗ്ലിഷ്‌ഭാഷയെ അശേഷം തിരിയാത്ത ഭാവമോ സംസാരിക്കുന്നതു കൂ
ട്ടാക്കാത്ത ഭാവമോ കാണിക്കുന്ന വേലക്കാരെ പോലേ അത്രേ.

2. POLITICAL NEWS ലൌകികവൎത്തമാനം

ആസ്യ Asia.

മദ്രാശിസംസ്ഥാനം — പുകവ
ണ്ടിക്കിണ്ടം.— ഒക്തോബർ ൩൦ ബങ്ക
ളൂരിൽനിന്നു ഒരു കൂട്ടം കിളത്തുരങ്കകാർ (Sap
pers, Miners) കുഡുംബങ്ങളുമായി ചെന്നപ്പട്ട
ണത്തേക്കും പുറപ്പെട്ടു. ആ രാത്രിയിലേ കന
ത്ത മഴകൊണ്ടു പുകവണ്ടിപ്പാതയുടെ പശയി
ല്ലാത്ത മണ്ണു വെള്ളം കടിച്ചു ഇരുന്നു പോയതു
യന്ത്രനായകൻ അറിയാതെ ൩൧ ൹ രാവിലേ
൩ മണിക്കു ൩൭ നാഴിക മദ്രാശിയിൽനിന്നു
ദൂരപ്പെട്ട ചിനമ്പേട്ടയോടു അടുത്തായപ്പോൾ
യന്ത്രവും വണ്ടികളും പാത്തികളെ വിട്ടു കിള
ത്തുരങ്കക്കാരുടെ രണ്ടു വണ്ടികൾ തകൎന്നു പോ
യി. ഏകദേശം ൨ഠ പേർ മരിക്കയും അമ്പ
തോളം വല്ലാതെ മുറിപ്പെടുകയും ചെയ്തിരിക്കു
ന്നു, കഷ്ടം.

അബ്ഘാനിസ്ഥാനം — കാബൂ
ൽ.— ഒക്തോബ്ര ൧൩ ൹ രോബൎത്ത്സ് സേ
നാപതി പടയുമായി ബാലഹിസ്സാരിൽ യാ
തൊരു വിരോധം ക്രടാതെ പ്രവേശിച്ചു. അ
മിർ സൊഖ്യക്കേടു നടിച്ചു കൂട ചെന്നില്ലെങ്കി
ലും അഞ്ചു വയസ്സുള്ള തന്റെ മൂത്തുമകനെ
അയച്ചു. ബാലഹിസ്സാരിൽ ൮൫ കാളന്തോക്കു

കളും ഗൎഭങ്കലക്കികളും വളരെ വെടിമരുന്നും
ഏറിയ ആയുധങ്ങളും ഇംഗ്ലിഷ്കാൎക്കു കിട്ടിയി
രിക്കുന്നു. ൧൭ ൹യിൽ സൈന്യമെല്ലാം കാ
ബൂലിൽ കൂടി കടത്തിയ ശേഷം പടത്തുലവ
നായ രോബൎത്ത്സ് മുഖ്യ ജനങ്ങളെ വിളിച്ചു
വരുത്തി അവർ കേൾക്കേ അറിയിച്ച പര
സ്യവിതു: ദൂതവധം നിമിത്തം കാബൂൽ ന
ഗരത്തെ നശിപ്പിക്കേണ്ടതാകുന്നു എങ്കിലും അം
ഗ്ലക്കോയ്മ ബാലഹിസ്സാരിന്റെ ചുറ്റുമുള്ള വീ
ടുകളെ മാത്രം നിരത്തി ശേഷം നിവാസിക
ൾക്കു ഒരു പിഴയേ കല്പിക്കുന്നുള്ളൂ. കാബൂലി
ലും പത്തു നാഴിക ചുറ്റുവട്ടത്തിലും യുദ്ധധ
ൎമ്മം (martial law) പ്രമാണം. നഗരത്തിലും
അതിന്റെ അഞ്ചു നാഴിക ചുറ്റുവട്ടത്തിലും
ഒരുത്തൎക്കും ആയുധങ്ങൾ വഹിച്ചു കൂടാ ചെ
യ്താലോ മരണം നിശ്ചയം. അംഗ്ലപ്രജകളു
ടെ മരണത്തിൽ പങ്കുള്ളവരെ കുറ്റത്തിനു ത
ക്കവണ്ണം ശിക്ഷിക്കും എന്നും മറ്റും തന്നെ.
പരസ്യം വായിച്ചു തീൎന്ന ഉടനെ കൂടിവന്ന
പ്രമാണികളിൽ ആരും നിനെയാത്തവണ്ണം
മുസ്താഫി ഒജീരിനെയും യാഹികഖാനെയും
അനുജനെയും പിടിച്ചു തടവിലാക്കിയിരി
ക്കുന്നു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV131-6_1879.pdf/244&oldid=188406" എന്ന താളിൽനിന്ന് ശേഖരിച്ചത്