ചെങ്കൽപേട്ട.- ആറക്കോണം തൊ ട്ടു കാഞ്ചിപുരത്തോളം തീവണ്ടിപ്പാതെക്കു അ കലം വെപ്പാനും കാഞ്ചിപുരം തുടങ്ങി ചെങ്ക പ്പേട്ടയോളം തീവണ്ടിപ്പാതെക്കു മണ്ണിടുവാനും കോയ്മ കല്പിച്ചിരിക്കുന്നു.
ഈ ജില്ലയിൽ ഏറിയ കുട്ടികൾ നാഥനി ല്ലാതെ നാട്ടിൽ അലഞ്ഞുഴലുന്നു.
ബങ്കളൂർ.- 7000 പേർ ധൎമ്മമറാമത്തു പണി എടുത്തുവരുന്നു.
ശ്രീസലാർജംഗ് ദിവസേന വാരാണസി യിൽനിന്നു ഒരു ലക്ഷം രൂപ്പികക്കു അരി വരു ത്തി കൊണ്ടിരിക്കുന്നു.
മുങ്കാലങ്ങളിൽ ഒരു വണ്ടി മുത്താറിക്കു 12-15 രൂപ്പിക ഉണ്ടായിരിക്കേ ഇപ്പോൾ 78 രൂപ്പിക യോളം കയറിയിരിക്കുന്നു. ഏറിയ മൈശൂർ ക്കാർ പഞ്ചത്തിൽനിന്നു തെറ്റേണ്ടതിന്നു വയ നാടു കുടകു മുതലായ നാടുകളിലേക്കു യാത്ര യാകുന്നു.
മഹാചീന.- ഷങ്ങ്തുങ്ങിൽ ഉള്ള ക്ഷാമം നിമിത്തം അപ്പനമ്മമാർ തങ്ങളുടെ കു ട്ടികളെ ഉയിരോടെ കുഴിച്ചിട്ട ശേഷം തങ്ങ ൾക്കു തന്നെ പ്രാണ ഛേദം വരുത്തുന്നു. ഓ രോ വലിയ കൂറുപാടുകളിൽ പാൎക്കുന്ന മനുഷ്യർ വിശപ്പിനാൽ മരിച്ചു പോകുന്നുണ്ടെങ്കിലും മഹാ ചീന കോയ്മ ഭാരതക്കോയ്മ ചെയ്യുന്നതു പോലെ ജീവരക്ഷെക്കായി അല്പം പോലും അദ്ധ്വാ നിക്കുന്നില്ല.
ബല്ലാരി :- നടപ്പുദീനം ശമിക്കുന്നു. കന്നുകാലികൾ തീൻ ഇല്ലാതെ ചാകുന്നു. അ വിടവിടേ ധൎമ്മ മറാമത്തു പണി നടക്കയാൽ 200,000 നാട്ടുകാൎക്കു ഉപജീവനത്തിനന്നു വക യുണ്ടു.
കൎന്നൂൽ:- 208,000 പേൎക്കു ധൎമ്മമറാമ ത്തു പണി കല്പിച്ചിരിക്കുന്നു. കൂട്ടുകവൎച്ച ഇ
ല്ലാതെ പോയി എങ്കിലും ചില്ലറ കുളവു ഇനി യും നടക്കുന്നു.
തിരുച്ചിറാപ്പള്ളി.- മഴയില്ലായ്കയാ ൽ തീൻ പണ്ടങ്ങൾക്കു മുട്ടു വരുവാൻ തുടങ്ങി.
കടപ്പ:- 45,000—50,000 ആളുകൾക്കു ധൎമ്മമറാമത്തു പണികൊണ്ടു നാം കഴിക്കേ ണ്ടതിന്നു സംഗതി വരുന്നു. രൂപ്പികക്കു 4 ശേ ർ ബങ്കാള അരിയോ 4 ¾. ശേർ ചോളമോ 5¾ ശേർ മുത്താറിയോ മാത്രം കിട്ടുന്നു. അരി വേ ണ്ടും പോലേ എത്തുന്നില്ലാ താനും. കാളകൾ തീൻ ഇല്ലാതെ മണ്ണു തിന്മാൻ തുടങ്ങിയ ശേ ഷം 2-10 നാൾക്കുള്ളിൽ ചാകുന്നു. കൂട്ടുകവൎച്ച പുരച്ചൂടു മുതലായ ദോഷങ്ങൾ വൎദ്ധിക്കുന്നു. എല്ലാ തുറുങ്കുകൾ നിറഞ്ഞിരിക്കുന്നു. ബ്രാഹ്മ ണരും ശൂദ്രരും അന്തൎജ്ജാതികളും ജാതിഭേദ ത്തെ ഓൎക്കാതെ ധൎമ്മ മറാമത്തു പണി ഒരുമി ചു എടുത്തു വരുന്നു.
യുരോപ്പ Europe.
ഇംഗ്ലന്തു:- ൬൭ സുവിശേഷ സംഘ ക്കാർ ൧൮൭൫ൽ 1,04,32,200 രൂ. പല വിധ മുള്ള സുവിശേഷ വേലകൾക്കു വേണ്ടി ശേഖ രിച്ചിരിക്കുന്നു.
ദിസെമ്പ്രിന്റെ ഒടുവിലും ജനുവെരിയു ടെ ആരംഭത്തിലും ഇടവിടാതെ പെയ്ത മഴ യാൽ തേമ്സ് നദി കരകവിഞ്ഞിരിക്കുന്നു.
റൂമിസ്ഥാനം (തുൎക്കി):- ദിസെമ്പ്ര ൫൹യിൽ ചില കള്ളന്മാർ സ്ഥാനഭ്രഷ്ടനായ സുല്ത്താൻ മുരാദിനെ തന്റെ കോവിലകത്തുനി ന്നു കവൎന്നുകൊണ്ടു പോകുവാനും സിംഹാസ നത്തിൽ കരേറ്റുവാനും മറ്റു ചിലർ മിഥാ ത്തു പാഷാവേ കൊല്ലുവാനും ഭാവിച്ചതു നിഷ്ഫ ലമായി പോയി. മാൎച്ച ഒന്നാം ൹വരെക്കും പോർ പൊറുതി ചെല്ലും. റൂമികോയ്മയും ശേ ഷം വിലാത്തി കോയ്മകളും ലഹള നടന്ന നാ ടുകളിൽ ക്രമമുള്ള വാഴ്ചയെ നടത്തുന്നതിനെ ക്കൊണ്ടു ആലോചിച്ചു വരുന്നു. ഒന്നും തീൎച്ച പ്പെടുത്തീട്ടില്ല താനും.