താൾ:Bhashabharatham Vol1.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അലർബാണാത്തികൊണ്ടേററം വലഞ്ഞൊരു നിശാചരൻ
അവളെക്കണ്ടുടൻ കൊണ്ടുപോവാനോർത്തിട്ടു ഹൃഷ്ടനായ്. 17

ആര്യയെനേടുവാനോർത്തു കാര്യമൊത്തെന്നുമോതിനാൻ.
ഇപ്പുലോമാമിവളെ മുൻപുൾഭ്രമത്താൽ വരിച്ചവൻ 18

ഭൃഗുവിന്നിവളെത്താതനേകി പക്ഷേ, യഥാവിധി.
അവനാക്കറയുണ്ടുള്ളില്ലെന്നും ഭാർഗ്ഗവസത്തമ! 19

ഇതു ലാക്കെന്നു ഹരണമവനൊരുങ്ങിനാൻ.
അഥ കണ്ടാനഗ്നിശാലയതിലാളീടുമഗ്നിയെ 20

സ്ഫുരിക്കും പാവകനൊടായ് പരിപൃച്ഛിച്ചു രാക്ഷസൻ.
പുലോമൻ പറഞ്ഞു
നേരു ചോദിപ്പലഗ്നേ, ചൊല്ലാരുടേ ഭാര്യയാണിവൾ? 21

വാനോർമുഖം നീ ചൊല്ലേണം ഞാനോ ചോദിച്ചു പാവക!
മുന്നിലേ തന്വിയവളെ പത്നിയാക്കാൻ വരിച്ചു ഞാൻ 22

അന്യായമച്ഛനേകി പിന്നീടു ഭൃഗുവിന്നഹോ!
രഹസ്സിൽ നില്കുമിവളാബ് ഭൃഗുവിൻ ഭാര്യയെങ്കിലോ 23

ഈവണ്ണം സത്യമോതേണമിവളെ ഞാൻ ഹരിക്കുവൻ.
എന്നുള്ളിൽ മന്യു നീറിക്കൊണ്ടിന്നും നില്ക്കുന്നതുണ്ടെടോ 24

മൽപൂർവ്വഭാര്യയിവളെബ് ഭൃഗു നേടിയകാരണം.
സൂതൻ പറഞ്ഞു
മടിച്ച നില്കും ജ്വലനനോടു ചോദിച്ചതിങ്ങനെ 25

ഭൃഗുവിൻ പത്നിയെപ്പററി വീണ്ടും വീണ്ടും നിശാചരൻ.
പുലോമൻ പറഞ്ഞു
അഗ്നേ, നീ സർവ്വലോകത്തിന്നന്തര്യാമിയതല്ലോ! 26

പുണ്യപാപങ്ങൾക്കു സാക്ഷിയല്ലോ സത്യം കഥിക്കണം.
മൽപൂർവ്വഭാര്യയന്യായാൽ കയ്പററിബ് ഭൃഗു നേടിയോൾ 27

ഇത്ഥമാണിവളെന്നാകിൽ സത്യം ചൊല്ലീടവേണമേ.
അങ്ങോതിയാൽ ഹരിപ്പേൻ ഞാനാശ്രമാൽ ഭൃഗുഭാര്യയെ 28

അഗ്നേ, നീ കാണ്ക‍വേതന്നെയെന്നാൽ സത്യം കഥിക്ക നീ.
സൂതൻ പറഞ്ഞു
ഇത്ഥമായവനോതിക്കേട്ടഗ്നി സങ്കടമാണ്ടഹോ! 29

അസത്യം ഭൃഗുവിൻശാപമിതിൽ ഭീതിയൊടോതിനാൻ.
അഗ് നി പറഞ്ഞു
ഇവളങ്ങു വരിച്ചോൾതാൻ ദാനവേന്ദ്ര, പുലോമയാൾ 30

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/76&oldid=157096" എന്ന താളിൽനിന്ന് ശേഖരിച്ചത്