താൾ:Bhashabharatham Vol1.pdf/691

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരാവതി വിതസ്താഖ്യസിന്ധുദേവമഹാനദി, 19.

ഗോദാവരി പരംകൃഷ്ണ വേണ കാവേരിയാം നദി
വിശല്യ കിമ്പുന്ന പരം സാക്ഷാൽ വൈതരണീനദി 20.

തൃതീയ ജ്യോഷ്ഠില പരം ശോണമെന്ന മഹാനദം
ചർമ്മണ്വതിയതിൻവണ്ണമാപ്പർണ്ണാസ മഹാനഗി, 21.

സരയൂ വാരവത്യാഖ്യ ലാംഗലീനദിയങ്ങനെ
കരതോയയുമാത്രേയി ലൗഹിത്യാഖ്യ മഹാനദം, 22.

ലഘന്തി ഗോമതി പരം സന്ധ്യാ ത്രിസ്രോതസീനദി
ഇവയും മറ്റുപലതും പുണ്യതീർത്ഥ, പുകഴ്ന്നവ. 23.

എല്ലാനദികളും തീർത്ഥസരസ്സുകളുമങ്ങനെ
കൂപങ്ങളും ചോലകളും ദേഹം പൂണ്ടു യുധിഷ്ഠിര! 24.

പല്വലങ്ങൾ തടാകങ്ങളിവപുണ്ടു ഭാരത!
ഭ്രമിയും ദിക്കുകളുമമ്മട്ടു ഭ്രമിധരങ്ങളും 25.

ഉപാസിപ്പു ജലചരജീലവും ജലനാഥനെ.ട
ഗീതവാദ്യങ്ങളൊത്ത പ്സരസ്ത്രിഗന്ധർവ്വമണ്ഡലം 26.

എല്ലാം സ്തുതിച്ചുപാസിക്കുന്നുണ്ടാ വരുണദേവനെ,
രത്നം വിളഞ്ഞദ്രികളുംമതിന്മട്ടു രസങ്ങളും 27.

നല്ല സൽക്കഥയും ചൊല്ലിയല്ലോ സേവിച്ചിരിപ്പതും
വാരുണന്മാരുപാസിപ്പു സുനാഭാഭിധമന്ത്രിയും 28.

ഗോപുഷ്കരന്മാരുമൊത്തു പുത്രപൗത്രസമന്വാതം
ഏവരും ദേഹവും പൂണ്ടുസേവിപ്പു പാശിദേവനെ. 29.

ഞാൻ പോയിക്കണ്ടിരിപ്പുണ്ടീ വരുണന്റെ മഹാസഭ;
അഴകേറു കുബേരന്റെ സഭയെക്കേട്ടുകൊൾകെടോ. 30.

10.വൈശ്രവണസഭാവർണ്ണനം

കബേരപത്തനത്തിലുള്ള വൈശ്രവണസഭയുടെ വർണ്ണന.


നാരദൻ പറഞ്ഞു

നൂറു യോജന നീളത്തിൽ വിത്തേശന്റെ മഹാസഭ
വിസാരമങ്ങെഴുപതു യോജനയ്ക്കൊത്ത ശ്രഭ്രയാം. 1.

തപപസ്സിനാൽവനേടിയതാണിതു വൈശ്രവണൻ സ്വയം
ചന്ദ്രാഭമായ്ക്കോട്ടയോടും കൈലാസശിഖരപ്പടി. 2.

ഗുഹ്യകന്മാരെടുത്തുംകൊണ്ടാകാശത്തതു നില്പതാം
ദിവ്യപ്പൊന്മേടകൾ പരം ചൊവ്വോടെ വിലസുംപടി. 3.

മഹാരത്നത്തൊടും ചിത്രദിവ്യഗന്ധമിയന്നഹോ!
സിതാഭശിഖരംപോലെയിളകിക്കൊണ്ടു കാണുമേ 4.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/691&oldid=157023" എന്ന താളിൽനിന്ന് ശേഖരിച്ചത്