താൾ:Bhashabharatham Vol1.pdf/622

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്റെ ശസ്ത്രങ്ങളന്വെന്നുമൊടുങ്ങാത്താവനാഴികൾ,
          യോദ്ധാവു പാർത്ഥൻ ശീഘ്രാസ്ത്രനവനാരെതിരായ് വരും?
          ആദ്ധനഞ്ജയനെസ്സാന്ത്വപൂർവ്വമായ് പിൻതുടർന്നു നാം.
          നന്ദിച്ചു പിൻതിരിക്കേണമെന്നിതെന്നുടെയാശയം.
          നിങ്ങളെപ്പേരിൽ വെന്നത്മപുരം പാർത്ഥൻ ഗമിക്കുകിൽ
          നിങ്ങൾക്കു കീർത്തി കെട്ടീടും സാന്ത്വത്തിൽ തോലി വന്നിടാ;
          എന്റെയച്ഛൻപെങ്ങൾമകൻ ദ്വേഷ്യയനല്ലേതുമർജ്ജനൻ.
വൈശമ്പായനൻ പറഞ്ഞു
          വാസുദേവക്തി കേട്ടവം ചെയ് വാൻ സന്നദ്ധരായവർ
          പെരുൻമ്പറയടിച്ചുംകൊണ്ടൊരുമ്പെട്ടിതു യാദവൻ.
          ഭേരീനാദം കേട്ടനേരം വീരനായീടുമർജ്ജുനൻ
          കന്തീപുത്രൻ ത്വരയൊടും സഭദ്രയൊടു ചൊല്ലിനാൻ.
അർജ്ജുനൻ പറഞ്ഞു
        മിത്രബന്ധുഗണത്തോടുമെത്തുന്നുണ്ടിഹ വൃഷ്ണികൾ
          നിന്മുലമായ് പോരടിപപ്പാൻ വൻ മദാരക്തനേത്രരായ്
          പ്രമത്തരീ മുഢർ മദ്യമത്തരല്ലോ നരാധമർ
          മദം ഛർന്തിപ്പിപ്പനിന്നിങ്ങമ്പുകൊണ്ടിട്ടിവർക്കു ഞാൻ
          എന്നല്ലന്മത്തിരിവരെക്കൊന്നൊടുക്കുന്നതുണ്ടു ഞാൻ.
വൈശമ്പായനൻ പറഞ്ഞു
          പ്രിയയോടിത്തരം ചൊല്ലിത്തരിച്ചിതു മഹാബാലൻ
          തിരിക്കുമവനെക്കണ്ടു പേടിപുണ്ടു സുഭദ്രയും.
സുഭദ്ര പറഞ്ഞു
           ഏവം പറകൊലാ പാർത്ഥയെന്നോതിക്കാക്കൽ വീന്നുതാൻ
         "സുഭദ്ര കലിയായ് ത്തീർന്നു വ്യഷ്ണികൾക്കു നശിക്കുവാൻ
          എന്നുപൌരജനം ചൊല്ലു ജനവാദത്തിനാൽ പ്രഭോ!
          എനിക്കു മാലാമതിനാൽ പാപം ചിന്തിച്ചിടായ്തു നീ;
          ദുഷ്പേരു വിട്ടൊഴിക്കേണം ത്വൽപ്രസാദത്തിനാലെ ഞാൻ.
വൈശമ്പായനൻ പറഞ്ഞു
          ഏവം ചൊല്ലു പ്രിയപ്പെട്ട സുഭദ്രയുടെ വാക്കിനാൽ
          ഗമിക്കുവാൻ സമ്മതിച്ച പാർത്ഥൻ സത്യപരാക്രമൻ
          സ്മിതത്തോടും വിളിച്ചിട്ടാ പ്രിയയെത്തഴുകിത്തദാ
          എഴുനേല്പിച്ചുടൻ പാർത്ഥൻ പോക പോകെന്നുണർത്തിനാൻ.
          ഉടൻ സുഭദ്ര കുതിരക്കടിഞ്ഞാന്നു പിടിച്ചുതാൻ
          നടകൂടും വാജികളെയടിച്ചോടിച്ചു സത്വരം.
          അന്നേരത്തൊത്തുച്ചേർന്നിട്ടാ വൃഷ്ണിപും ഗവരേവരും
          പാർത്ഥനെക്കൊണ്ടുവരുവാനാത്തവേഗം ഹയങ്ങളാൽ
          രാജമാർഗ്ഗത്തിലെത്തീട്ടു പാർത്തു പാർത്ഥറ്റെ വിക്രമം.
          പ്രാസാദപക്തിസ്തംഭത്തിൽ തറയിൽ കൊടിയിങ്കലും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/622&oldid=156947" എന്ന താളിൽനിന്ന് ശേഖരിച്ചത്