താൾ:Bhashabharatham Vol1.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഋതുകാലം വന്നനേരം ഭർതൃവ്യസനമാർന്ന ഞാൻ
സന്തതിക്കായ് പ്രിയനൊടു ചേർന്നൂ തീർന്നീല കാമവും;
പ്രസാദിക്ക നൃപശ്രേഷ്ഠ, വിട്ടയയ്ക്കെന്റെ കാന്തനെ.
ഗന്ധർവൻ പറഞ്ഞു
  അവളേവം വിളിച്ചോതുന്നേരം ക്രൂരൻപടിക്കുടൻ
വ്യാഘ്ര, മൃഗത്തിനെപ്പോലെ ഭക്ഷിച്ചൂ പതിയെസ്വയം.
ക്രുദ്ധയാമവൾതൻ കണ്ണീർ പാർത്തട്ടിങ്കൻ പതിച്ചതിൽ
അഗ്നിയുണ്ടായ് വന്നിതേറ്റമന്നദ്ദിക്കിൽ ജ്വലിക്കവേ,
പിന്നെശ്ശോകം കലർന്നിട്ടു ഭർതൃവ്യസനമാർന്നവൾ
കല്മഷപാദനൃപനെശ്ശപിച്ചൂ ബ്രാഹ്മണാഗന:
“ക്ഷുദ്രൻ നൃശംസമട്ടായ് നീ കാര്യമൊക്കാത്തൊരെന്നുടേ
പ്രിയഭർത്താവിനേയി ഞാൻ കണ്ടുനില്കെ ഭൂജിക്കയാൽ
ദുർബ്ബംദ്ധേ, നീയുമീയെന്റെ ഘോരശാപം നിമിത്തമായ്
ഋതുവിൽ പത്നിയായ് ചേർന്നാലതുമൂലം മരിച്ചിടും.
നീ മക്കളേക്കൊന്നുവിട്ടോരാ വസിഷ്ഠമുനീന്ദ്രനായ്
സംഗംചെയ്തിട്ടുനിൻ ഭാര്യ ജനിപ്പിക്കും കുമാരനെ
അവൻതാൻ നിൻ വംശകരനായൂന്നീടും നൃപാധമ!”
ഇപ്രകാരം നൃപതിയെശ്ശപിച്ചാം ഗിരിസാംഗന
അവന്റെ മുൻപിൽവെച്ചിട്ടു തീയിൽ ച്ടി മരിച്ചുതേ.
വസിഷ്ഠനോ മഹാഭാഗനിതെല്ലാം കണ്ടറിഞ്ഞുതേ
ജ്ഞാനയോഗബലംകൊണ്ടും തപംകൊണ്ടും പരന്തപ!
ഏറെകാലം കഴിഞ്ഞിട്ടീശ്ശാപം തീർന്നൊരു ഭമിപൻ
ഋതുകാലത്തടുത്തപ്പോൾ മദയന്തി തടുത്തുതാൻ.
കാമമോഹിതനാഭൂപനോർത്തിതാശ്ശാപമപ്പൊഴേ
ദേവി ചൊല്ലിക്കേൾക്കയാലേ സംഭ്രാന്തൻ നൃപസത്തമൻ
ആശ്ശാപമുള്ളിലോർത്തേറ്റം പരിതാപാന്ധനായിനാൻ.
ഇക്കാരണംകൊണ്ടു നൃപൻ വസിഷ്ഠനെയയച്ചതാം
സ്വദാരങ്ങളുമായേവം ശാപദോഷം നിമിത്തമായ്.

183.ധൗമ്യപുരോഹിതവരണം

ഗന്ധർവന്റെ ഉപദേശമനുസരിച്ച്, ഉൽകോചതീർത്ഥത്തിൽ താമസിച്ചിരുന്ന ധൗമ്യനെ പാണ്ഡവന്മാർ പുരോഹിതനായി സ്വീകരിക്കുന്നു.


അർജ്ജുനൻ പറഞ്ഞു
ഞങ്ങക്കു ചേർന്നോൻ വേദജ്ഞനായിഗ്ഗന്ധർവ്വൻസത്തമ!
ആരോ പുരോഹിതനതും ചൊല്ക സർവജ്ഞനായ നീ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/510&oldid=156862" എന്ന താളിൽനിന്ന് ശേഖരിച്ചത്