Jump to content

താൾ:39A8599.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

450 തലശ്ശേരി രേഖകൾ

ഭൂമി കെളച്ച പറമ്പ ഉണ്ടാക്കുന്ന. മയ്യഴിൽ യിരിക്കുന്ന ആളുകൾ യെന്ന കെട്ടപ്പൊൾ
അഴിയൂര പ്പാർക്കുന്ന പ്രവൃത്തിക്കാരൻ നമ്മുടെ കല്പനത്താൽ ആ സ്ഥലത്തിൽ
വിരൊധിക്കയും ചെയ്തു. ആയത അവിടെ നിൽക്കുകയും ചെയ്തു. ഇപ്പൊൾ രണ്ടാമതും
ആ പറമ്പ പണിയെടുക്കുന്നത കെട്ടപ്പൊൾ ആ പ്പണിയെടുക്കുന്നതിൽ ഒരു തീയന
നമ്മുടെ പ്രവൃത്തിക്കാരൻ വിളിച്ച അന്ന്യെഷിക്കുന്ന സമയത്ത മയ്യഴി ഇരിക്കും ദിനെറുടെ
ഒരു ശിപ്പായിയും രണ്ട കണക്കപ്പിള്ളമാരും നമ്മുടെ പ്രവൃത്തിക്കാരന്റെ സമീപത്ത
വന്ന പറഞ്ഞത ആ പറമ്പ കെളക്കുന്നത ദിനെറുടെ കല്പനക്ക ആകുന്ന യെന്ന അവര
പറഞ്ഞ തീയന ക്കൂട്ടിക്കൊണ്ടുപൊകയുംചെയ്തു. അപ്പ്രകാരം നമ്മുടെ പ്രവൃത്തിക്കാരൻ
നമുക്കയെഴുതി അയക്കകൊണ്ട നാം സായ്പു അവർകൾക്ക യെഴുതിയിരിക്കുന്ന.
നമ്മുടെ കാരണൊന്മാര പരിന്തിരിയസ്സിന സമ്മതിച്ചുകൊടുത്തപ്രകാരം അല്ലാതെ
കവിഞ്ഞി വരികകൊണ്ട നാമും ആയിട്ടുള്ള വിവാദം തീർന്നിരിക്കുന്നതും ഇല്ല. ഇപ്പൊൾ
കുമ്പഞ്ഞിക്കല്പനക്ക വെച്ചിരിക്കുന്ന കല്പനയും കൂടാതെ പിന്നയും അധികമായിട്ട
നമ്മുടെ അദിരിൽ വന്ന പറമ്പ നന്നാക്കുന്നതും പണി എടുക്കുന്നതും കാണുകകൊണ്ട
നമുക്കയെത്രെയും ആശ്ചിരിയം തൊനന്നു. നമ്മുടെ കാര്യം ഉള്ളടത്തൊളവും നമ്മുടെ
അവകാശത്തൊളവും ഉള്ള അനുഭവങ്ങൾ കുമ്പഞ്ഞി പരിപാലനത്താൽ നാം കൊണ്ട
നടക്കുന്നതഒക്കയും സറക്കാറ കൊമ്പിഞ്ഞിയുടെ അനുഭൊഗമെല്ലൊ ആകുന്നു. നമ്മുടെ
അദിരിൽ ഉള്ള ഭൂമി പറമ്പകൾ നന്നാക്കി മയ‌്യഴിക്ക അകത്ത ചെർത്താൽ പിന്നെക്ക
പരിന്തിരിയസ്സ അവകാശം വിവാദിപ്പാനുള്ള സങ്ങതി വരുത്തുന്നതുകൊണ്ട ആയവരുടെ
മനൊഭാവം അറഞ്ഞി കൊമ്പിഞ്ഞിഇന്ന വെണ്ടുംവണ്ണം വിചാരിച്ചാ കല്പിക്കാഞ്ഞാൽ
യിക്കാരിയം ഹെതുവായിട്ട നമുക്കു വളര സന്തൊഷക്കെട വരുത്തുവാൻ ആകുന്നുയെന്ന
നമുക്ക ഇപ്പ്രകാരം ഉള്ള അനുഭവംകൊണ്ട തൊന്നുന്ന. അതുകൊണ്ട യിക്കാരിയം
ഒട്ടുംതന്നെ പാർക്കാതെ കണ്ട താക്കീതി ആയിട്ട കല്പന ആകവെണ്ടിയിരിക്കുന്ന.
ആയതിന താമസം വന്നാൽ നമ്മുടെ അവകാശത്തിൽ ഉള്ള ഭൂമി കെളക്കുന്നതും മയ്യഴി
ചെർക്കുന്നതും നാം സമ്മതിക്കയും ഇല്ലായെല്ലൊ. യെന്നാൽ കൊല്ലം 974 മത തുലാമാസം
9 നു ഇങ്കിരിയസ്സ കൊല്ലം 1798 മത അകടെമ്പർ മാസം 23 നു പെർപ്പ ആക്കിക്കൊടുത്തതു.

990 J

1247 മത രാജശ്രീ വടെക്കെ അധികാരി തലച്ചെരി തുക്കിടി സുപ്പ്രഡെണ്ടെർ ജാമി
സ്സിഷ്ടിവിൻ സായ്പു അവർകൾക്ക കടത്തനാട്ട പൊർള്ളാതിരി ഉദയവർമ്മ രാജാവ
അവർകൾ സലാം. യെന്നാൽ സാഹെബ അവർകൾ കൊടുത്തയച്ച കത്ത വായിച്ച
വർത്തമാനം മനസ്സിലാകയും ചെയ്തു. മൂന്നാം ഗെഡുവിന്റെ നിലുവ ഉള്ള ഉറപ്പിക
കൊടുത്തയപ്പാൻ താമസം വരികകൊണ്ട സായ്പു അവർകൾ യെഴുതി അയച്ച
കാരിയത്തിനെ നമുക്ക വളര വ്യാസന ഉള്ളൂ കാരിയം തന്നെ ആകുന്നു. വല്ലപ്രകാരവും
സറക്കാർ കുമ്പഞ്ഞിക്കാര്യത്തിനെ നെരായിട്ട നടക്കെണമെന്ന അല്ലാതെകണ്ട നാം
വെറെ ഒന്നും വിചാരിച്ചിട്ടും ഇല്ല. രാജ്യത്ത നിന്ന ഉറുപ്പ്യ പിരിച്ചയെടുത്ത സർക്കാരിൽ
ക്കൊടുത്തയക്കെണ്ടുന്നതിനെ നാം ചെയ്യുന്ന പ്രെത്നം ഇന്നെപ്രകാരമെന്നു നാം
യെഴുതുന്നതും ഇല്ല. മുൻമ്പിൽ നെരാകുംവണ്ണം ഉറുപ്പിക കൊടുത്തയച്ചുവെന്നും
ഇപ്പൊൾ താമസം വരുത്തുന്നയെന്നും സായ്പു അവർകൾക്ക ബൊധിപ്പാൻ തക്കവണ്ണം
നാം ഒരു ഉപെക്ഷയും കാണിക്കുന്നില്ലാ. രാജ്യത്ത പിരിഞ്ഞി വരുന്ന ഉറപ്പിക ഒട്ടുതന്നെ
ഇവിടവെക്കാതെ കൊടുത്തയച്ചി പൊരുന്ന. ഇപ്പൊൾ ക്കൊറെയ ത്താമസം വരുന്നതു
ഒക്കയും രാജ്യത്ത കുടിയാന്മാർക്ക ആധാരം ഇല്ലായ്കകൊണ്ടും മുൻപിലത്തെപ്പൊലെ
കടംകിട്ടായ്കകൊണ്ടുള്ള സങ്കടംകൊണ്ടും നാല സംവത്സരമായിട്ടുള്ള നികിതി
എറിവരികകൊണ്ടും ഉറപ്പിക പിരിഞ്ഞിവരുവാൻ താമസം അല്ലാതെകണ്ട കൊമ്പിഞ്ഞി
കാര്യത്തിനെ യുപെക്ഷയായിട്ട അല്ലയെന്ന സാഹെവ അവർകളെ അന്തഃക്കരണത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/510&oldid=201273" എന്ന താളിൽനിന്ന് ശേഖരിച്ചത്