ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
തൽകാലമന്ത്രിയും ഇൻസ്റ്റാൾമെന്റടവും
ഒരു കാർ വില്പനക്കഥ സുട്ടും, തലപ്പാവും, കാഴ്ചയിലേതാളു- മൊട്ടാന്നു മാനിക്കും നോട്ടവുമായ്, 'ഷോറു'മിലേക്കു കടന്നുചെന്നദ്ദേഹം കാറുകളോരോന്നും നോക്കിനോക്കി. രണ്ടുമണിക്കുറു കൊണ്ടു തനിക്കേതു വേണ്ടുന്നതെന്നതു തീർച്ചയാക്കി. 'അഞ്ചാണ്ടുകൊണ്ടട'വെന്നോതി മാനേജർ പുഞ്ചിരിയാ'ലെസ്സും' മൂളി മൂപ്പൻ. ഫോറവും കൈയിലൈടുത്തുകൊണ്ടേജണ്ടു 'സാറിന്റെ പേരെന്തെ?' ന്നന്വേഷിച്ചു. ഉത്തരം കേട്ടതു, 'മുദ്യാേഗ?'മെന്നുളെളാ- രർത്ഥത്തിലൊന്നയാൾ കണ്ണയച്ചു. 'തല്ക്കാലമന്ത്രി'യെന്നോതേണ്ടതാമസ- മാക്കേമൻ സായിപ്പു കൈമലർത്തീ- "സോറി ഞാൻ സോ സോറി; യങ്ങിനെയാണെങ്കിൽ ക്കാറിൻവില റൊക്കം തന്നിടേണം! (സഞ്ജയൻ പുസ്തകം 2, ലക്കം 8, 1937 ജൂൺ 29, പുറം 171)