താൾ:ശതമുഖരാമായണം.djvu/5

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


5
രണ്ടാംപാദം


 എന്നതുകേട്ടരുൾചെയ്തു മഹാമുനി
മന്ദഹാസംപൂണ്ടു: "നന്നുനന്നെത്രയും
രാമ! രഘുപതെ! രാജശിഖാമണെ!
കാമപ്രദ! പ്രഭോ! കാമദേവോപമ!
എങ്ങുമേ ചെല്ലരുതായ്കയുമില്ല ലോ-
കങ്ങളിൽ നിന്നുടേ ശസ്ത്രത്തിനോൎക്ക നീ.
വധ്യൻ ഭവാനാലവനെന്നു നിർണയം;
യുദ്ധം തുടങ്ങിായലും ഭവാൻ വൈകാതെ."
 ഇത്ഥമഗസ്ത്യമുനിതൻമൊഴികേട്ടു
ശത്രുഘ്‌നനോടും ഭരതനോടും നിജ-
സൌമിത്രിയൊടു മരുൾചെയ്തിതാദരാൽ
സൌമുഖ്യമോടു മന്ദസ്‌മിതപൂൎവ്വകം.
"സൌമിത്രിയും ഞാനുമായ്ദ്ദശകണ്ഠനെ-
സ്സാമൎത്ഥ്യമോടു വധിച്ചു രണാങ്കണേ.
ശത്രുഘ്‌നനും ലവണാസുരനെക്കൊന്നു
പൃത്ഥീതലേ നിജകീൎത്തിപരത്തിനാൻ.
ഗന്ധൎവസംഘംജയിച്ചു ഭരതനു
മന്തമില്ലാതുള്ള കീൎത്തി ലഭിച്ചിതു.
ശക്തനാകുന്നതാരിന്നു ശതാസ്യനേ
നിഗ്രഹിപ്പാനെന്നു ചിന്തിപ്പിനേവരും.
ലങ്കാപുരേ ലഘുമാൎഗ്ഗേണ സാഗരം
ലംഘനംചെയ്തു ചെന്നാശു ദശാസ്യനേ
നിഗ്രഹിച്ചു പണിപ്പെട്ടിനിയെങ്ങനേ
നിഗ്രഹിക്കുന്നു ശതാസ്യനേ വൈകാതെ?
നാലുസമുദ്രങ്ങളും മഹാദ്വീപങ്ങൾ-
നാലും കടക്കുന്നതെങ്ങനേ ചൊല്ലുവിൻ"
 പിന്നേ ഹനുമാനെ മന്ദംവിളിച്ചുടൻ
മന്നവർമന്നവനേവമരുൾചെയ്തു.
"അന്യജനങ്ങളാൽസാദ്ധ്യമല്ലിക്കാൎയ്യം
നിന്നാലൊഴിഞ്ഞെന്നറിക മഹാമതെ.
ഉത്സാഹമാശു കൈക്കൊൾക ശൌൎയ്യാംബുധേ!
സത്സംഗ്ഗസക്തനാം[1] ശാഖാമൃഗോത്തമ!"

  1. സൽസംഘ സത്തമ എന്നു പാഠാന്തരം.
"https://ml.wikisource.org/w/index.php?title=താൾ:ശതമുഖരാമായണം.djvu/5&oldid=174389" എന്ന താളിൽനിന്ന് ശേഖരിച്ചത്