താൾ:മൗനഗാനം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ മട്ടിലെന്മനം നോവിച്ചുനോക്കുന്നോ-
രാമോദമങ്ങയെബ്ഭ്രാന്തനാക്കി. "
ആ മധുരാനനം തെല്ലുയർത്തിച്ചൊന്നാൻ
പ്രേമപ്രസന്നനായ് രാജപുത്രൻ
"ജീവാധിനാഥേ, നീ മുന്നം കൊണ്ടാടിയോ-
രാ വസന്തോത്സവമാർ മറക്കും ?
പോകുന്നതില്ല രണത്തിനു ഞാനിനി
മാഴകേണ്ടാ, മാഴ്കേണ്ടെന്നോമനേ, നീ !
നിൻ പ്രേമദാർഢ്യപരീക്ഷയ്ക്കു മാത്രമാ-
ണെൻപ്രിയേ, ഞാനേവം ചെയ്തതെല്ലാം ! "

ആ വസന്തോത്സവമാവിധം നൂതന-
ജീവനവരിൽ കൊളുത്തിനിന്നു.
ആ നറും സൌവർണ്ണകാലമവർക്കന്നൊ-
ട്ടാനന്ദദായകമായിരുന്നു !

16
ഇല്ല ലോകമധപതിപ്പിക്കുവാ-
നില്ല നിന്നെ വിടില്ലിനി മേലിൽ ഞാൻ
നീചസർപ്പമേ , നിൻവിഷജ്ജ്വാലയിൽ
നീറിനീറി ദ്രവിച്ചു നിരന്തരം
എത്രയെത്ര സുരഭിലനിർമ്മല-
ചിത്തസൂനങ്ങൾ ഞെട്ടറ്റിരിക്കണം.

പ്രേമമെന്നോ പിശാചികേ, പാഴിലാ
നാകമേവം മലിനമാക്കായക് നീ !

18-10-1937



17
വേണുവിനെല്ലാം വെറും കളിയാണായിക്കോട്ടേ
ഞാനിനിയൊന്നും തന്നെ പറയാനില്ലാ ഭാവം

4-11-1937



18.
വെമ്പി വെമ്പി ഞാൻ ചെന്നിതെങ്ങുമെൻ-
ചെമ്പകത്തിനെക്കാണുവാൻ
മുല്ലയും നനച്ചേകയായ്ത്തോപ്പി-
ലുല്ലസിക്കുകയാണവൾ
ഓമിക്കാനുടലെടുത്തെത്തും
ഗ്രമശാന്തത മാതിരി !

17-6-1938
"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/11&oldid=174149" എന്ന താളിൽനിന്ന് ശേഖരിച്ചത്