താൾ:തപ്തഹൃദയം.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വീടതാ കാണ്മൂ ചെന്നെത്താ- മങ്ങു
ചോടുകുറേക്കൂടി വെച്ചാൽ.
അങ്ങണഞ്ഞിട്ടു തിരുമ്മാം -കഴ-
ലിങ്‌‌ഗിതമൊക്കെയും നേടാം.
അന്തിവിളക്കുകൊളുത്താം -ശ്രീതൻ
പൊൻതിരുമംഗല്യം പോലെ.
പിന്നെ മറഞ്ഞോട്ടെ നമ്മെ -ക്കണ്ടു
ധന്യതകൈക്കൊണ്ടു മിത്രൻ.
പോകുക മുന്നോട്ടു വേഗം  !-വേഗം  !
വൈകുന്നു, വൈകിപ്പോയ്, നേരം .

മലകേറൽ

ഉയരുവിൻ വേഗം , കയറുവിൻ മല;
നിയതിതൻ തീർപ്പു മറിച്ചെഴുതുവിൻ.
ചിറകില്ലാത്തവർ പറന്നുപൊങ്ങുവാ-
നൊരുവരറ്റവർ പിടിച്ചു കേറ്റുവാൻ;
ശവക്കുഴിവിട്ടു പലദിനങ്ങൾകൊ-
മിവിടത്തോളവു മിഴഞ്ഞുവന്നോർനാം.
ഉയരട്ടേ കഴൽ ശിലകളിൽ മുട്ടി,
മുറിയട്ടെ മുള്ളിൻ മുനകളിൽത്തട്ടി.
പെരുവഴിയെങ്ങും തുറന്നിരിപ്പീല;
നറുമലരാരും വിരിച്ചും കാണ്മീല;
നമുക്കുപോയല്ലേകഴിയൂ മുന്നോട്ടു
പുമർത്ഥം നേടുവാൻ? മുറയ്ക്കു പോക നാം.
തപസ്സുചെയ്‌‌വോർക്കു തടസ്ഥമുണ്ടാക്കാൻ
വിബുധരുച്ചസ്ഥർ കുതുകികളെന്നും,
അമൃതം മറ്റാരുമശിക്കരുതെന്നു
സമദമാം ഹൃത്തിൽ സദാ കരുതുവോർ;
സ്വഹിതം നേടുവാൻ പ്രലോഭനം കൊണ്ടു
മഹർഷിമാരേയും വശീകരിക്കുവോർ;
അവരിൽനിന്നെന്തു നമുക്കുണ്ടാശിപ്പാ-
നവർക്കവർതുണ; നമുക്കു നമ്മളും.
അടിപതറാതെ, യടുക്കുതെറ്റാതെ,
മുടി കുനിയാതെ, കൊടി വഴുതതെ,
കരങ്ങളേവരും പരസ്പരം കോർത്തു-
മൊരേതരം ജയരവം മുഴക്കിയും ,
എതിരിടും വിഘ്‌‌നശതങ്ങളെ ദൂരെ-
പ്പതിരിൻ മട്ടുതിപ്പറപറപ്പിച്ചും,

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/36&oldid=173348" എന്ന താളിൽനിന്ന് ശേഖരിച്ചത്