താൾ:തപ്തഹൃദയം.djvu/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപതാംനൂറ്റാണ്ടിതെന്നറിയാത്ത
വിരുതർ താനവർ വികലദൃഷ്ടികൾ
നിനച്ചിടുന്നുവോ മദിരയർപ്പിച്ചു
ജനനിതൻ മനം മയക്കുവാൻ നിങ്ങൾ?
മതിഭ്രമംവന്നേ തരൂ വരം ദേവി
പതിതരായ്‌‌പ്പോയോ ഭവാൻമാരത്രമേൽ?
പിറപ്പുനിങ്ങൾക്കിപ്‌‌പൃഥ്വിയിൽത്തന്ന
മറപ്പൊരുളിനെ ബ്‌‌ഭജിപ്പതിമ്മട്ടോ?
നരനെദ്ദൈവംതൻവടിവിൽത്തീർത്തതായ്
പ്പറയുന്നുചിലർ; യഥാർത്ഥമാർകണ്ടു?
നരൻ ചമയ്പ്പുതൻവടിവിൽത്തീർത്തതായ്
പ്പരമതേവരുമറിഞ്ഞിടും സത്യം.
കുടിയനു ദൈവം കുടിയൻ; മർത്ത്യരെ-
ക്കടിച്ചുതിന്മോനു കടിച്ചുതിന്നുവോൻ!
വളരെയായില്ലേ സമകൾ , നിങ്ങളി-
ക്കളങ്കപൂർണ്ണമാം വ്രതം ചരിക്കുന്നു?
ഭഗവതിയുടെ മറയിൽ നിന്നെന്നും
നൃഗണനിന്ദ്യമാം മദിര മോന്തുന്നു?
സ്വബുദ്ധിയെക്കുത്തിക്കവരും ചോരനെ
സ്വജിഹ്വതൻ വഴിക്കകത്തുകേറ്റുന്നു?
അവിടത്തേക്കതു വിശപ്പും ദാഹവു-
മവിടത്തേബ്‌‌ഭോജ്യം ഭുജിപ്പതു നിങ്ങൾ.
സുരാപർ ദണ്ഡ്യരെന്നധീശരിന്നോതി-
ദ്ദുരാപമാം ഹർഷം ജനത്തിനേകവേ,
ക്ഷിതിതലമെങ്ങും മഹാത്മഗാന്ധിതൻ
സദുപദേശത്താൽ മുഖരമാകവെ,
സ്വതന്ത്രഭാരതമുണർന്നുയർന്നു നി-
ന്നതന്ദ്രമായതിൻ പ്രഭാവം കാട്ടവേ,
സനാതനമസ്‌‌മന്മത, മതിൻ പല
വിനാശഹേതുക്കൾ പരിഹരിക്കവേ,
പുതുപുളകം നാമണഞ്ഞിടും വണ്ണ-
മതിന്റെ ദിഗ്‌‌ജയധ്വജം ലസിക്കവേ,
ഇനിയുമിക്കെടുചടങ്ങുവേണമോ
മനുജരായ്മന്നിൽ മന്നിൽ ജനിച്ച നിങ്ങൾക്കും?
അറുത്തെറിവിനിദ്ദുഷിച്ചൊരാചാരം
പരിഷ്കരിക്കുവിൻ നിവേദനക്രമം.
കടൽ കയറുമോ മലയ്ക്കുമേൽ? മാന-
മടർന്നു വീഴുമോ തലയിൽ? നോക്കുവിൻ.

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/32&oldid=173344" എന്ന താളിൽനിന്ന് ശേഖരിച്ചത്