താൾ:കോമപ്പൻ.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 15


ആ വന്നുചേർന്ന മറിമാന്മിഴിമാർകൾ തോറ്റു-
പോവുന്ന, നല്ല ചില തോഴികളോടുകൂടെ,
പൂവമ്പനുള്ള പുതുകൈത്തൊഴിലെന്നു തോന്നീ-
ടാവൂമ്പടിക്കൊരുവളന്നവിടെയ്ക്കു ചെന്നു.       16

അപ്പെണ്ണു കോമനുടെ കണ്മണി കട്ടുകൊണ്ടാ-
ണപ്പന്തൽ കേറിയതാരുമറിഞ്ഞതില്ല
മൂപ്പർക്കു പിമ്പുറടങ്ങിയൊതുങ്ങിനിൽക്കും
ചാപ്പൻ ചതിപ്പണികൾ കണ്ടുപിടിച്ചുതാനും.       17

കൊമന്റെ കണ്ണവളെയൊന്നെതിരേല്ക്കുവാന-
ക്കേമത്തിമുമ്പിലൊരു കണ്മുനനീട്ടയച്ചു
ഈമട്ടകത്തവൾ കടന്നെതിർ കട്ടിലിന്മേൽ
പൂമെത്ത പൂക്കു പുതുപുഞ്ചിരി പൂണ്ടിരുന്നാൾ.        18

ഈവാഴ്ച കണ്ടളവുമാറ്റലർമങ്കയാളിൽ
കൈവീഴ്ച കൺവഴി കരൾക്കു പിണഞ്ഞതിങ്കൽ
തീവെച്ചപോലുയിർ ചൂടും നെടുവീർപ്പിനാൽ ക-
ണ്ണീർ വാച്ചു കോമനതുമുള്ളിലൊതുക്കി താനും.        19

പാലാഴിമാതിനെതിരായൊരുവൾക്കുമുള്ളിൽ
പാലാട്ടെ നായരിവനെന്നതറിഞ്ഞ നേരം
ചേലാകുമോ നിനവിന്റെതന്നു കുറച്ചു തോന്നി
പോലായതായവൾ ചൊടിച്ചുണകൊണ്ടടക്കി        20

ഏറെപ്പറഞ്ഞിടുവതെന്തിനു താലികെട്ടു-
നേരം കഴിഞ്ഞു പിരിയേണ്ടവർ വേർപിരിഞ്ഞു
താരമ്പനീയിരുവരിൽ കരൾ മാറ്റിവെച്ചു
വേറിട്ടുപോയുടൽ മറഞ്ഞിതു രണ്ടുപേർക്കും.        21

പോകും വഴിക്കൊരു ചതിച്ചിരിയോടു ചാപ്പൻ
'വൈകുന്നു നേരമിനിയെന്തു നനപ്പ'തെന്നാൻ
'നീ കണ്ടതെന്തു പറഞ്ഞിടു'ക്കെന്നു കോമൻ
'ആകേണ്ടതായി വഴി നോക്കണ'മെന്നു ചാപ്പൻ.        22

ആയുണ്ണിയമ്മയൊരു മാറ്റലർവീട്ടുകാരി-
യായുള്ളതൊക്കെയറിവുള്ള കരിമ്പുവില്ലൻ
ഈയുള്ളവന്നഴലിതെന്തിനു ചേർപ്പതെന്നു
കായുന്നൊരുളൊടു തുറന്നുപറഞ്ഞു കോമൻ.        23

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/3&oldid=216292" എന്ന താളിൽനിന്ന് ശേഖരിച്ചത്