താൾ:കോമപ്പൻ.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
നാലു ഭാഷാകാവ്യങ്ങൾ 27


'പണ്ടേപെടുന്നൊരു പിണക്കമിതൊക്കെ നീക്കി-
ക്കൊണ്ടേറീടും തെളിവിയിന്നിനി നമ്മൾ തമ്മിൽ
രണ്ടെന്നുതന്നെ കരുതാത്തൊരുമട്ടടുപ്പ
മുണ്ടെന്നുതാൻ വരണം' എന്നു പറഞ്ഞു കോമൻ.        113

'ഇപ്പെണ്ണിലേറെ വഷളത്തമണച്ചുവെന്നോർ-
ത്തിപ്പെട്ട മാപ്പിളയിലേറിയൊരീറയോടെ
ഇപ്പാടിവന്റെ തറവാടുടനേ കുളംകോ-
രിപ്പാനൊരുങ്ങലൊടിറങ്ങിയതാണു ഞങ്ങൾ.        114

ഇങ്ങായവാറു വലുതായിടുമൊച്ച കേട്ടി-
തെങ്ങാരു ചെയ്ത തകരാറതറിഞ്ഞുകൊൾവാൻ
മങ്ങാതെയീവഴിതിരിഞ്ഞു തിരിഞ്ഞു വന്നേൻ
ചങ്ങാതി ചെയ്ത തുണകൊണ്ടു തെളിഞ്ഞു ഞങ്ങൾ.        115

തീർച്ചയ്ക്കിതൊന്നു പറയാം പുതുതായിടുന്നീ
വേഴ്ചയ്ക്കു മേലിലയവേതുമണഞ്ഞിടായ്‌വാൻ
ചാർച്ചയ്ക്കു ഞങ്ങളുടെ പെങ്ങളെ വേൾക്കുകെന്നായ്'
ചേർച്ചയ്ക്കുമൊത്തപടി മൂത്ത കുറുപ്പു ചൊന്നാൻ.        116

ഇപ്പേർ പുകഴ്ന്ന തറവാടികളന്നുതൊട്ടു
കെല്പേറിടുംപടിയിണങ്ങിയമട്ടിലായി
ഉൾപ്പിച്ചു തീർത്തിതൊരുമാതിരി നല്ല ഭാഷ-
യ്ക്കൊപ്പിച്ചു വേളയിരുകൂറുമിണങ്ങി നാട്ടിൽ.        117

ചൊല്ലാർന്ന നല്ല മലയാളമതിങ്കലെന്തെ-
ന്നില്ലാതകുറൊടവിടത്തെ വിടാത്ത മട്ടിൽ
നല്ലരണിഞ്ഞൊരു നിനക്കറിവാനതോതി-
യല്ലാതെ മറ്റതിനു നന്മ ചുരുങ്ങുമല്ലോ.        118

കാളുന്നിതുൾത്തെളിവു തേൻമൊഴിയിത്രനാളേ-
യ്ക്കാളും നിനക്കു മിഴി തെല്ലമടച്ചിടാതെ
മൂളുന്നിതിന്നിനിയുമിങ്ങനെയാകിലെല്ലാ-
നാളും നിനക്കു തെളിവാൻ വഴി നോക്കിടാം ഞാൻ.        119

നെന്മേനിവാകമലർമേനി വെടിഞ്ഞു വാഴ്ത്തും
നന്മേനി കണ്ടു മലർവില്ലനെ വെന്ന വമ്പൻ
തന്മേനി നേർപകുതിതന്നെഴുമുരകത്തു-
ള്ളമേ! നിനക്കുടയ കാലിണ കൈതൊഴുന്നേൻ.        120

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/15&oldid=216317" എന്ന താളിൽനിന്ന് ശേഖരിച്ചത്