താൾ:കണ്ണൻ.djvu/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നാലു ഭാഷാകാവ്യങ്ങൾ 49


നീളെത്തെറിച്ചു പലമാതിരി പൊങ്ങി വീണു
വാളേറുമാപ്പടയിൽവെച്ചു കളിച്ചു കണ്ണൻ:        165

മാറ്റാരടൽക്കുശിരോടേന്തിയ വാൾ കടയ്‌ക്ക-
ലറ്റാനിലയ്‌ക്കകമുഴന്നു പരുങ്ങിടുമ്പോൾ
തെറ്റാതെ നല്ലടവിനാലുടലിൽ പരിക്കു
പറ്റാതെയൊന്നുടനകന്നു പറഞ്ഞു കണ്ണൻ:        166

'കൊല്ലായ്‌കിവൾക്കുടയൊരാങ്ങളമാരെ'യെന്നു
നല്ലാരണിഞ്ഞൊരലരാമിവൾ ചൊൽകയാലേ
കൊല്ലാതെ വാളുകൾ മുറിച്ചു കളിച്ചു താർത്തേൻ-
ചൊല്ലാളിലുള്ളൊരലിവാലിവനിന്നിവണ്ണം.        167

മണ്ണാറുകാട്ടരചനെന്നൊടെതിർത്തു ചത്തു
മണ്ണായതീയിടയിലാണറിഞ്ഞതില്ലേ?
എണ്ണായ്‌ക മുൻപിയലുമുൾക്കറയൊന്നുമീമാൻ-
കണ്ണാൾ വഴിക്കിനി നമുക്കൊരു രാജിയാവാം.        168

ആവാമതെന്നവനെഴുന്നൊരു വമ്പറിഞ്ഞുൾ
പ്പൂവാലെ കൊച്ചിനുടെയാങ്ങളമാരുറച്ചു
കൂർ വാച്ചു കൊച്ചിനെയവന്നു കൊടുത്തു നാട്ടു-
കാർ വാഴ്ത്തുമാറിരിവരും കറ വിട്ടിണങ്ങി.        190

മണ്ണാർക്കാടരചനോടേറ്റവന്നു പാർപ്പാൻ
വിണ്ണാക്കിപ്പകയരെ വെന്നു പാട്ടിലാക്കി
മണ്ണായും, കറയുടയൊരു വീട്ടിലുള്ളാ-
പ്പെണ്ണായും മുതലുകൾ കയ്‌ക്കലാക്കി കണ്ണൻ.        170

തിണ്ണം നൽപ്പുകൾ മലയാളമൊക്കെയെത്തും
കണ്ണൻ പെൺകുയിൽമൊഴിയാളൊടൊത്തു പിന്നെ
കണ്ണൻതൻകനിവൊടുമേറെനാൾ തെളിഞ്ഞീ-
വണ്ണം വാണിതു പടകൾക്കു മുമ്പനായി.        171

അല്ലീടറ്റു തൊഴുന്ന വാർകുഴലി! നീ-
 മൂലം സഹേലം കുറ-
ച്ചല്ലീനേരമലട്ടിടുന്നതിഹ മാം
 മല്ലീമതല്ലീശരൻ
സല്ലീലാപരയായ് സരോജനയനേ!
 നീതാനുമേവം ലസൽ-
ചില്ലീവല്ലികളാലിനിത്തെരുതെരെ-
 ത്തല്ലീടുകിൽത്തോറ്റു ഞാൻ.        172

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/22&oldid=216582" എന്ന താളിൽനിന്ന് ശേഖരിച്ചത്