താൾ:ഉമാകേരളം.djvu/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem>

തൈമാസമെത്തുന്ന വെളുത്തവാവുനാ- ളാ മാനിനിക്കുള്ള മനോജ്ഞബാന്ധവം വിമാനമാത്യൻ തുടരാൻ വിധിച്ചു തൽ കോമാനുഷകൻ ഗണിതജ്ഞസത്തമൻ        13


ലോകത്തിനുള്ളിൽക്കുളിരി യുവക്ഷമാ- മികൻ കൊടുക്കുന്നു വെളിക്കതേകുവാൻ പോകട്ടെ ഞാനെന്നതുപോലെ വഞ്ചിയിൽ ശ്രീകമ്രഹേമന്തമണഞ്ഞു സത്വരം        14


പാകാരി നീഹാരധരം പൊടി,ച്ചതി- ലോകാന്തരത്തിങ്കലുതിർത്തു വാഴ്കയോ? നാകാപഗാവീചികൾ ശികരോല്ക്കരം വൈകാതെ കീഴ്പ്പോട്ടു പൊഴിച്ചുകൊൾകയോ?        15


രാകാബ്ജബിംബം പൊടിഭസ്മമായ്ത്തകർ- ന്നാകാശമാർഗ്ഗത്തെ വെടിഞ്ഞു വീഴ്കയോ? ഭൂ കാളുമോജസ്സൊടു വെന്നനംഗന- സ്തോകാത്മകീർത്തിച്ഛട വീശി നിൽക്കയോ?        16


ഭൂമഞ്ജുഗാത്രിക്കു ഹരിദ്വയസ്യമാർ പ്രേമത്തൊടേകും ശിശിരോപചാരമോ? ഹേമന്തകാലപ്രകൃതിപ്രയുക്തമാം കാമപ്രശസ്താധ്വരവേദി ധൂമമോ?        17


വാരാംഗനാനിർഝരസംഗമോത്ഥമാ- യോരോ നവസ്വേദകണാഭിവൃഷ്ടിയോ? ധാരാളമായ്ത്താഴെ വഴിഞ്ഞൊലിക്കുവോ- രൈരാവതത്തിന്റെ മദാംബുധാരയോ?        18


മാരാമയം തീർപ്പതിനായ്പ്പരാശരൻ പേരാർന്നിടും കേരളനാടണഞ്ഞുവോ? ആരാദ്യുഗാന്തത്തിനു മുൻപുതന്നെയ- ക്ഷീരാബ്ധിയിൽക്കോളിളകിത്തുടങ്ങിയോ?        19


ഈമട്ടു ലോകം നിരുപിച്ചിടുംവിധം ഹേമന്തകാലാഖ്യ യുവാവു വേണ്ടപോൽ ഓമൽധരിത്രീകമനിക്കു മഞ്ഞണി- ക്ഷൗമം കരാബ്ജത്തിലണച്ചിതദ്ദിനം        20


കട്ടിത്തുഷാരത്തിരയാടതൻ വെളി- ക്കൊട്ടിജ്ജനം നില്ക്കിലതും തടസ്ഥമാം; തട്ടിത്തകർക്കട്ടെ നവർത്തുലീലതൻ- മട്ടിന്നു മേന്മേൽ വിജനത്തിലിച്ഛപോൽ        21


എന്നുള്ളിലോർത്തോ ഹിമകാലമാരുതൻ മന്നും വിയർത്തും വിറപൂണ്ടിടുംവിധം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/198&oldid=172849" എന്ന താളിൽനിന്ന് ശേഖരിച്ചത്