താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
സന്ദേശം


നിത്യവുമെത്താറുണ്ടെൻനാഥന്റെ സന്ദേശങ്ങൾ
- നിസ്തുലസ്നേഹത്തിന്റെ കല്യാണകല്ലോലങ്ങൾ -

സായാഹ്നവധൂടിയാളെന്മുന്നിലെത്തും, പട്ടു-
സാരിതന്നുള്ളിൽനിന്ന,ക്കത്തെനിക്കേകും പോകും
ആരതു തന്നെന്നു ചോദിച്ചാൽ പറയുവാ-
നാവതല്ലവൾക്കിത്ര വെമ്പലെന്താവോ പോകാൻ!
ശോണമാമമ്മുഖത്തിലെപ്പോഴും മൌനത്തിന്റെ
വീണവായനയല്ലാതില്ലൊരുത്തരം വേറെ!
തകരും ഹൃദയത്തിൽ പാവനപ്രേമാമൃതം
പകരും മമ പൂർവപുണ്യത്തിൻ തിരുനാമം
ആരാനുമുരപ്പതും കേൾക്കുകിൽ മതി,യെനി-
ക്കാനന്ദസാമ്രാജ്യത്തിൻ റാണിയായുയരുവാൻ!

അക്ഷയാക്ഷരമെഴുമാ നീലക്കടലാസി-
ലക്ഷമം പാഞ്ഞീടുമെന്നക്ഷികളത്യുത്സാഹാൽ,
സംശുദ്ധമതിലെന്റെ മാനസം മുങ്ങും, ലോകം
സംശയക്കരിമ്പടമിട്ടെന്നെ മൂടും വേഗം!
കല്മഷംപോലും സ്നേഹം, ഇത്തരം സദാചാര-
ക്കന്മതിൽക്കെട്ടിലല്ലാതെങ്ങുള്ളു ദുരാചാരം?

ആളിമാരെയും വിട്ടിട്ടേകയായാരാമത്തി-
ലാളുമുൽക്കണ്ഠയോടുകൂടി ഞാനതിഗൂഢം