താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വഴിഞ്ഞിടും ഭക്ത്യാ നിന്നിൽക്കഴിച്ചുനിൽക്കെ
ആഗതയാം ഭവതിക്കു സ്വാഗതമരുളുവാനായ്
പാകതയിന്നോളമെന്നിൽ പകർന്നില്ലീശൻ

III

ചരമാർക്കാശവദാഹം കഴിച്ചുകൊണ്ടെത്തും നിന്നോ-
ടാരവിന്ദനിരകൾക്കൊരരിശമുണ്ടാം.
ചെരുതുമില്ലതിൽതെറ്റീ, യുലകത്തിലഘിലർക്കു-
മരുക്കുഞ്ഞ്ജായിരിക്കാനെവനു സാധ്യം?
തകർന്നിടുമെത്രയെത്ര തരുണർതൻ ഹൃദയത്തിൽ
പകർന്നിടുന്നില്ല നീയും പരമാനന്ദം!
ഗരിമാവു കലരും നിന്നിരുളിലെ വെളിച്ചത്തിൽ
പരമതത്വങ്ങളെത്ര തെളിവതില്ലാ!
പകലിൻറെ പാല്ക്കളിയിലൊളിയറ്റ താരകങ്ങൾ-
ക്കകതളിൽ കുളിർപ്പു നിൻനിഴലു കാൺകെ;
ത്വച്ചേവടിത്തളിരിണ തലോടുകമൂലമല്ലോ
കൊച്ചുമിന്നാമിനുങ്ങിനു തെളിച്ചമുണ്ടായ്‌
മന്നിലേയ്ക്ക് പോന്ന നിന്നെത്തിരഞ്ഞുകൊണ്ടന്തിവാനിൽ
സുന്ദരതാരകമൊന്നു പകച്ചുനിൽക്കെ,
ആടുമേച്ചിട്ടടവിയിൽ നടുക്കൊമോരിടയനും
കൂടുതേടിപ്പറക്കുന്ന വിഹഗങ്ങളും
കരിക്കാടി കുടിക്കാതെ കരംപൊട്ടി ധനാഢ്യർതൻ-
നിരയ്ക്കു വിൺതുണ്ടു തീർക്കാൻ പ്രയത്നിപ്പോരും
ജനനിതൻതുണിത്തുമ്പിൽ തൂങ്ങിനിന്നു കരയുമൊ -
രനഘവിലാസമോലുമിളംകിടാവും
അവനിയിലമിതാഭമണഞ്ഞു കൂത്താടിടുന്ന
ഭവതിതൻ തണൽപറ്റി തളർച്ച തീർപ്പൂ;
പകലിനെയിരുളുമായ് കലഹങ്ങളടിക്കാതെ
പരമപാവനേ, നീയും പറഞ്ഞയക്കേ,
അന്ധതയിലാണ്ടുപോകുമടിയങ്ങൾക്കകതാരി-
ലംബികേ! നിന്നൊളിയൊരു കുളിരു ചേർപ്പു!