താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/167

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വസന്തം കഴിഞ്ഞു


തോഴി:
"തളരിത'താരകേ!' നീയിനിയും
തളരാതെ പാടുന്നതാരു കേൽക്കും?
അതിദദ്ധമായ നിൻ തന്ത്രികളി-
ലനിരുദ്ധഗനത്തിനർത്ഥമില്ലേ!"

നായിക:
"മദിരോത്സവത്തിൽ മുഴുകിയോരോ
മധുമാസം തോഴി, മറഞ്ഞെന്നാലും
അകലെയലസമലയടിക്കും
അരുവിയിഗ്ഗാനങ്ങളേറ്റുപാടും."
"സ്മരണതൻ മഞ്ജുളമന്ദഹാസം
അരുണാഭമന്നത്തെയന്തരീക്ഷം,
ഇനിയെത്ര കണ്ണീരൊഴുക്കിയാലും
കനിവറ്റ കാലം തെളികയില്ല!"
"അഖിലവും, സാക്ഷിയായ് കണ്ടിരുന്നോ-
രവസരം മേലിലദൃശ്യമെങ്കിൽ,
ഒഴിയാതൊഴുകുമിത്തപ്തബാഷ്പം
മിഴിയിൽനിന്നെന്തും മറച്ചുകൊള്ളും!"
"തളിരുണ്ടത്താരുണ്യശ്രീയിൽത്തത്തും
കളകണ്ഠം പാടിപ്പറന്നുപോയി."