താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒടുക്കത്തെ താരാട്ട്


അമ്മതൻ വാത്സല്യസത്തേ! - സ്നേഹ-
പ്പൊന്മയക്കൂട്ടിലെത്തത്തേ!
കല്യാഭ കോലുമഹസ്സേ! - യാർക്കും
കല്യാണമേറ്റും മഹസ്സേ!
നീയിത്രവേഗം പിരിഞ്ഞു - പോമെ-
ന്നാരിത്രനാളുമറിഞ്ഞു?
അമ്മിണീ, ചിത്തം തപിക്കും - പെറ്റോ-
രമ്മയെമ്മട്ടിൽ സഹിക്കും?
അയ്യോ! പിളരുന്നെൻ മർമ്മം - തീവ്രം
വയ്യേ, യഖിലമെൻ കർമ്മം!
കേഴുന്നതെന്തിനു ഞാനും - അതു
പാഴിലെന്നോതുന്നു വാനും
ആയിരം മിന്നൽ നശിപ്പൂ - വിണ്ണിൽ
തോയദമെല്ലാം സഹിപ്പൂ!
ഉള്ളിലൊതുങ്ങാത്ത ഖേദം - കണ്ണീർ-
ത്തുള്ളിയായ്‌പോവതു ഭേദം!...
മാമക മാനസംതന്നിൽ - അഞ്ചു
തൂമലർക്കാലങ്ങൾ മുന്നിൽ
പ്രേമക്കുരുന്നൊന്നുദിച്ചു - പൂത്ത-
നാമൊരു കാന്തിമ വാച്ചു;
എൻ കതിരോൻ കതിർവീശി - യതിൽ
കുങ്കുമച്ചാറേറ്റം പൂശി.