ഭാഷാഷ്ടപദി/സർഗം പതിനൊന്ന്/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഷ്ടപദി
രചന:രാമപുരത്തു വാരിയർ
ഇരുപത്തിരണ്ടാം അഷ്ടപദി ഭാഷ
(മദ്ധ്യമാവതി - ഏകതാളം)
ഭാഷാഷ്ടപദി



[ 43 ]

ന്ദ്രനുദിക്കമ്പോൾ കരകവിയാൻ
ചലമായ കടലെന്ന പോലെ
നന്ദ്രി െവടിഞ്ഞരാന്നുടെ മുഖംകണ്ടിട്ടു
തരളവികാരനായൊരു കൃഷ്ണന്റെ
മടിയിലിരുന്നു മതിമുഖി രൂപംകണ്ടു
മടവയരണിമുടിരാധിക മദനപിതാവിനെ
പുണർന്നുകൊണ്ടവന്റെ (മടിയിലിരുന്നു...)

പതകടെ തതിയെ വഹിച്ചെമുനയുടെ
പടുതതങ്കും ജലപുരം പോലെ
ബത മൗക്തികമാല ചാർത്തി വിളങ്ങും
ബലദേവാനന്തരജാതന്റെ (മടിയിലിരുന്നു...)

പരിചൊടു ഗൗരപരാഗം ചുഴലവും
കരുതിയ കരിംകൂവളപ്പൂപോലെ
പരിഹിത പീതാംബരനായിരുന്നിട്ടു
കരളിനെ കവരുന്ന മുകിൽവർണ്ണന്റെ (മടിയിലിരുന്നു...)

അഞ്ജനമെഴുതിയ കണ്ണിണയാകും
ഖഞ്ജനയുഗളം കളിക്കുന്ന മുഖമാം
മഞ്ജുളകഞ്ജം കൊണ്ടാത്മാവിനെ
രഞ്ജിപ്പിച്ച രമാരമണന്റെ (മടിയിലിരുന്നു...)

കവിളിനിണങ്ങിയ കുണ്ഡലയുഗളംകൊണ്ടും
ധവളസ്മിതരുചികൊണ്ടും

[ 44 ]

പവിഴനിറംപെറുമധരംകൊണ്ടും
വിവശതനൽകും നളിനാക്ഷന്റെ (മടിയിലിരുന്നു...)

ശ്യാമളമായ ശരീരം മുഴുവൻ
കോമളിമാവും ചേരും കോപ്പും
രോമാഞ്ചവുമണിഞ്ഞഴകൊടു വാഴും
രാമാനുജനെ രസിപ്പിച്ചവന്റെ (മടിയിലിരുന്നു...)

ഏഷാജയദേവകവിവരകൃതിയുടെ
ഭാഷാ വിദുഷാം ഭക്തജനാനാം
ഭൂഷണമാകട്ടെ കണ്ഠേ, സുജനം
ദൂഷണം പൊറുക്ക തൊഴുന്നേനനിശം (മടിയിലിരുന്നു...)

ശ്ലോകം

അതിക്രമ്യാപാംഗം ശ്രവണപഥരര്യന്തഗമന-
പ്രയാസേനൈവാക്ഷ്ണോസ്തരളതര ഭാവം ഗമിതയോഃ |
തദാനീം രാഗായാഃ പ്രിയതരസമാലോകസമയേ
പപാത സ്വേദാംഭഃ പ്രകര ഇവ ഹർഷാശ്രു നിവഹഃ ||

ഭജന്ത്യാസ്തല്പാന്തം കൃതകപടകണ്ഡൂതിപിഫിത-
സ്മിതം യാതേ ഗേഹാൽ ബഹിരവഹിതാളീപരിജനേ |
പ്രിയാസ്യം പശ്യന്ത്യാഃ സ്മരസമരസാകൂതസുഭഗം
സലജ്ജാ ലജ്ജാപി വൃഗമദതിദൂരം മൃഗദശഃ ||

ജയശ്രീവിസ്രസ്തൈർമ്മഹിത ഇവ മന്ദാരകുസുമൈഃ
പ്രകീർണ്ണാസൃഗ്വിന്ദുർജ്ജയതി ഭുജദണ്ഡോസുരജിതഃ |
നിജക്രീഡാപീഡാഹത കുവലയാപീഡകരിണോ
രണേ സിന്ദൂരേണ ച്യുതരണമുദാ മുദ്രിത ഇവ ||