ചാലിയാറേ തൊഴാം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചാലിയാറേ തൊഴാം

രചന:ചേലപ്പറമ്പ് നമ്പൂതിരി (1690-1780)

അംഭോരാശികുടുംബിനീതിലകമേ! നൽച്ചാലിയാറേ!തൊഴാ -

മൻപെന്നെപ്രതി കൈവരേണമതിനായ് ഞാനൊന്നു സംപ്രാർത്ഥയേ

തേനോലുംമൊഴി, തന്വി, സംപ്രതി മണിപ്പോതം കടപ്പോളവും

ഗംഭീരാരവമോളവും ചുഴികളും കാറ്റും കുറച്ചീടണം.


കവി: ചേലപ്പറമ്പ് നമ്പൂതിരി

വൃത്തം: വൃത്തം: ശാർദ്ദൂല വിക്രീഡിതം

കവി വിവരണം[തിരുത്തുക]

ചേലപ്പറമ്പ് കോഴിക്കോട്ട് ചാലിയത്ത് ജീവിച്ചിരുന്നതായി കരുതുന്നു. സംസ്കൃതത്തിലും മലയാളത്തിലും ഉള്ള കുറേ മുക്തകങ്ങളല്ലാതെ പൂർണ്ണകൃതികൾ ഒന്നും ലഭിച്ചിട്ടില്ല . പാട്ടുണ്ണീ ചരിതം എന്ന ആട്ടക്കഥയുടെ കർത്താവ് ചേലപ്പറമ്പ് ആണെന്ന് ചില പണ്ഡിതന്മാർ പറയുന്നു.[1] താൽകാലിക ശ്ലോകങ്ങൾ, അതും അലസതയും നിസ്വതയും തുളുമ്പുന്ന സരസമായ ഒറ്റശ്ലോകങ്ങളാണ് ചേലപ്പറമ്പിന്റെ മുഖമുദ്ര

ശ്ലോകവിവരണം[തിരുത്തുക]

ചാലിയാറിലൂടെ യാത്ര ആരംഭിക്കുന്ന സമയത്ത് ചാലിയാറിനെ സ്തുതിച്ച് തന്റെ യാത്ര മംഗളകരമാക്കി തീർക്കാൻ പ്രാർത്ഥിക്കുന്നതാണ് സന്ദർഭം. സമുദ്രത്തിന്റെ പത്നിമാരിൽ ശ്രേഷ്ഠയായവളേ! നല്ലവളായ ചാലിയാറേ, നിന്നെ ഞാൻ തൊഴാം. എന്നോട് സ്നേഹം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. സ്വതവേ സൗമ്യയായ അല്ലയോ സുന്ദരീ, ഞാൻ ഈ വഞ്ചിയിൽ സഞ്ചരിക്കുന്ന സമയത്ത് വലിയ ശബ്ദവും ഓളവും, ചുഴികളും, കാറ്റും കുറച്ചീടണം.

അർത്ഥം[തിരുത്തുക]

അംഭോരാശി- (ജലസമൂഹം) -നദി, സമുദ്രം അൻപ്- കനിവ്, സ്നേഹം സം പ്രാർത്ഥയേ-പ്രാർത്ഥിക്കുന്നു. തേൻപെയ്യും മൊഴി- മധുരമായ വാക്കുള്ളവളേ, (ഇവിടെ) സൗമ്യമായ ശബ്ദം ഉള്ളവളേ! (ചാലിയാർ സ്വതവേ സൗമ്യമായി ഒഴുകുന്ന നദിയാണ്) സംപ്രതി - ഇപ്പോൾ, ഈ വേള, മണിപ്പോതം- കൈവഞ്ചി, കട- കടയുക, ഇളക്കി മറിക്കുക.

അലങ്കാരങ്ങൾ[തിരുത്തുക]

  1. മുക്തകങ്ങൾ, ഉദയകാന്തി, പേജ്-60, പ്രകാശനവിഭാഗം- കേരളസർവ്വകലാശാല, തിരുവനന്തപുരം, 2015
"https://ml.wikisource.org/w/index.php?title=ചാലിയാറേ_തൊഴാം&oldid=209991" എന്ന താളിൽനിന്ന് ശേഖരിച്ചത്