"വനമാല/അനുശോചനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
Sidharthan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{കുമാരനാശാന്‍}} |
{{കുമാരനാശാന്‍}} |
||
'''[[കുമാരനാശാന്‍/വനമാല (കവിതാസമാഹാരം)|വനമാല]] എന്ന കവിതാസമാഹാരത്തില്‍ നിന്ന്''' |
|||
<poem> |
<poem> |
||
മാന്യമിത്രമേ, മാനസസാരളീ |
മാന്യമിത്രമേ, മാനസസാരളീ |
||
വരി 42: | വരി 44: | ||
</poem> |
</poem> |
||
[[വനമാല (കുമാരനാശാന്‍)|വനമാല എന്ന സമാഹാരത്തിലെ മറ്റു കവിതകള്‍]] |
|||
[[Category:കവിത]] |
[[Category:കവിത]] |
07:36, 17 സെപ്റ്റംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഫലകം:കുമാരനാശാന്‍ വനമാല എന്ന കവിതാസമാഹാരത്തില്‍ നിന്ന്
മാന്യമിത്രമേ, മാനസസാരളീ
സാന്നിദ്ധ്യംചെയ്ത സാക്ഷാല്‍ നികേതമേ,
ഉന്നിദ്രയുവഹൃത്തിന്‍ പ്രവാഹത്തില്‍
ധന്യവാര്‍ദ്ധക്യം സന്ധിച്ച ‘തീര്‍ത്ഥ’മേ,
മന്നില്‍നിന്നു മറഞ്ഞിതോ വര്‍ഗ്ഗത്തെ-
യുന്നയിപ്പാനെരിഞ്ഞ വിളക്കേ നീ.
അറ്റത്തയ്യോ പരിമളശേഷമാ-
യൊറ്റയാമാ വിടര്‍ന്ന പൂവെന്നിയേ
അറ്റഞെട്ടാര്‍ന്നു നില്ക്കുന്നു കഷ്ടമീ-
യുറ്റ തീയസമുദായവല്ലരി.
വേറെ മൊട്ടീ ലതയില്‍ വിടര്‍ന്നിടാ-
മേറെയേറിയ ഭംഗിയിലെങ്കിലും
കൂറെഴുന്ന കുസുമപ്രകാശമേ
വേറുപൂവൊന്നീ ഞെട്ടില്‍ വിളങ്ങുമോ?
ചത്തവര്‍ക്കു കണക്കില്ലെയെന്നാലും
എത്ര പാര്‍ത്തു പഴകിയതാകിലും
ചിത്തത്തില്‍ക്കൂറിയന്നവര്‍ പോകുമ്പോള്‍
പുത്തനായ്ത്തന്നെ തോന്നുന്നഹോ മൃതി.
എന്തിനല്ലെങ്കിലോര്‍ക്കുന്നു ഞാനിതി-
ങ്ങന്തകഭയം കൃത്യജ്ഞരാര്‍ന്നിടാ.
അന്ത്യശയ്യയിലുമമ്മഹാന്‍തന്നെ-
ച്ചിന്തിച്ചീലതു വര്‍ഗ്ഗകാര്യോത്സുകന്‍
സത്യമോര്‍ക്കില്‍ മരണംമുതല്ക്കുതാ-
നുത്തമര്‍ക്കു തുടങ്ങുന്നു ജീവിതം.
അത്തലില്ലവര്‍ക്കന്നുതൊട്ടൂഴിയില്‍
എത്തുകില്ല കളങ്കം യശസ്സിലും.
- ജൂലൈ 1921