"താൾ:Girija Kalyanam 1925.pdf/23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: 'ശോകമിന്നാർക്കുമില്ല ലോകവാസികൾക്കിനി ശ്ശോകമ...' താ...
 
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 2: വരി 2:
ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം.
ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം.
ആകുലം മറ്റൊന്നില്ലാ ലോകമിങ്ങനേ നില്ലാ
ആകുലം മറ്റൊന്നില്ലാ ലോകമിങ്ങനേ നില്ലാ
നീ കനിഞ്ഞരുളണം ലോകരക്ഷോപായത്തെെ.
നീ കനിഞ്ഞരുളണം ലോകരക്ഷോപായത്തെ."
ആവലാതികളേവമാവതങ്ങുണർത്തിന
ആവലാതികളേവമാവതങ്ങുണർത്തിന
ദേവരാജനെക്കരുണാവലോകനം കൊണ്ടു
ദേവരാജനെക്കരുണാവലോകനം കൊണ്ടു
പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു
പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു:
"ജീവശിഷ്യരേ! നിങ്ങൾ ജീവത ചിര"മെന്നു
ഖിന്നത തീർത്തു സുഖമുന്നതം വരുമാറ-
ക്കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരെയും നോക്കി
കണ്ണടച്ചൊന്നങ്ങോർത്തു പിന്നെയൊന്നരുൾചെയ്തു.
"വന്നതുനന്നായ് നിങ്ങളൊന്നവയണമിതിൽ.
ചൊന്നതു മറ്റൊന്നല്ല: ഖിന്നതയുണ്ടാകേണ്ടാ;
നന്നായ നിമിത്തങ്ങളെന്നിയേ കാണ്മാനില്ല;
ചന്ദ്രശേഖരപ്രിയാ സുന്ദരീ സതീദേവി-
തന്നുടെ പിതാ മമ നന്ദനായ ദക്ഷൻ
ഉന്നതശിവദ്വെഷി മുന്നമേ ചെയ്ത കർമ്മം
നിന്ദിതമതിൻഫലമിന്നുമൊട്ടൊടുങ്ങീല.
നാഥനാരുലകിനെന്നേതുമേ നിനയാതെ
വാസനാബലാൽ പ്രജാപാലനമിവ ന്നപ-
രാധവാനായ നീചനേതുനാൾ വരും സുഖം?
താതനോടാർക്കുമൊല്ലാ ശാസനമെന്നുകണ്ടു
കാതരാക്ഷിയാം സതി ചെയ്തിനില്ല കുറ്റം;
പാതകഭിയാ പതിപാദപങ്കജേ ചേർന്നു.
നാരദഗിരാ ശൂലധാരിയക്കഥകേട്ടു
വീരഭദ്രനേ വിട്ടു; നരസമെന്തു ചൊല് വൂ;
ധാരണ നിങ്ങൾക്കില്ലേ ദാരുണഭൂതവൃന്ദ-
ഘോരത കേട്ടും കണ്ടും ഭീരുതയുണ്ടായതും.?
ഓടിവന്നെല്ലാരുമെന്നോടതുപറഞ്ഞതും
പീഡയാ നിങ്ങളോടുകൂടേ ഞാൻ പുറപ്പെട്ടു
തേടിച്ചെന്നീഡിച്ചീശനാടോപം * വാടിച്ചതു-
മാടിന്റെ താടി ഭൃഗു മോടിക്കു മേടിച്ചതും;
മിത്രനേത്രത്താൽ ഭഗനിത്രനാൾ കാണുന്നതും;

15:08, 6 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശോകമിന്നാർക്കുമില്ല ലോകവാസികൾക്കിനി ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം. ആകുലം മറ്റൊന്നില്ലാ ലോകമിങ്ങനേ നില്ലാ നീ കനിഞ്ഞരുളണം ലോകരക്ഷോപായത്തെ." ആവലാതികളേവമാവതങ്ങുണർത്തിന ദേവരാജനെക്കരുണാവലോകനം കൊണ്ടു പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു: "ജീവശിഷ്യരേ! നിങ്ങൾ ജീവത ചിര"മെന്നു ഖിന്നത തീർത്തു സുഖമുന്നതം വരുമാറ- ക്കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരെയും നോക്കി കണ്ണടച്ചൊന്നങ്ങോർത്തു പിന്നെയൊന്നരുൾചെയ്തു. "വന്നതുനന്നായ് നിങ്ങളൊന്നവയണമിതിൽ. ചൊന്നതു മറ്റൊന്നല്ല: ഖിന്നതയുണ്ടാകേണ്ടാ; നന്നായ നിമിത്തങ്ങളെന്നിയേ കാണ്മാനില്ല; ചന്ദ്രശേഖരപ്രിയാ സുന്ദരീ സതീദേവി- തന്നുടെ പിതാ മമ നന്ദനായ ദക്ഷൻ ഉന്നതശിവദ്വെഷി മുന്നമേ ചെയ്ത കർമ്മം നിന്ദിതമതിൻഫലമിന്നുമൊട്ടൊടുങ്ങീല. നാഥനാരുലകിനെന്നേതുമേ നിനയാതെ വാസനാബലാൽ പ്രജാപാലനമിവ ന്നപ- രാധവാനായ നീചനേതുനാൾ വരും സുഖം? താതനോടാർക്കുമൊല്ലാ ശാസനമെന്നുകണ്ടു കാതരാക്ഷിയാം സതി ചെയ്തിനില്ല കുറ്റം; പാതകഭിയാ പതിപാദപങ്കജേ ചേർന്നു. നാരദഗിരാ ശൂലധാരിയക്കഥകേട്ടു വീരഭദ്രനേ വിട്ടു; നരസമെന്തു ചൊല് വൂ; ധാരണ നിങ്ങൾക്കില്ലേ ദാരുണഭൂതവൃന്ദ- ഘോരത കേട്ടും കണ്ടും ഭീരുതയുണ്ടായതും.? ഓടിവന്നെല്ലാരുമെന്നോടതുപറഞ്ഞതും പീഡയാ നിങ്ങളോടുകൂടേ ഞാൻ പുറപ്പെട്ടു തേടിച്ചെന്നീഡിച്ചീശനാടോപം * വാടിച്ചതു- മാടിന്റെ താടി ഭൃഗു മോടിക്കു മേടിച്ചതും; മിത്രനേത്രത്താൽ ഭഗനിത്രനാൾ കാണുന്നതും;

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/23&oldid=204310" എന്ന താളിൽനിന്ന് ശേഖരിച്ചത്